HOME
DETAILS

കസ്റ്റഡിയിലിരുന്നയാളുടെ തൂങ്ങിമരണം: രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
May 22 2019 | 17:05 PM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f


കോട്ടയം: മണര്‍കാട് സ്‌റ്റേഷനില്‍ പൊലിസ് കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണര്‍കാട് പൊലിസ് സ്റ്റേഷനില്‍ അരീപ്പറമ്പ് സ്വദേശി നവാസ് തൂങ്ങി മരിച്ച സംഭവത്തിലാണ് സിവില്‍ പൊലിസ് ഓഫിസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി.ഡി ചാര്‍ജ് എ.എസ്.ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരുടെയും ഭാഗത്തു നിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ്തല നടപടി. കോട്ടയം എസ് പി ഹരിശങ്കറാണ് നടപടിയെടുത്തത്. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയതിന് പൊലിസ് കസ്റ്റഡിയിലെടുത്ത നവാസിനെ ലോക്കപ്പില്‍ അടച്ചിരുന്നില്ല എന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കോട്ടയം ജില്ലാ പൊലിസ് ചീഫ് ഹരിശങ്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പാര്‍ഥസാരഥി പിള്ള, ഡിസിആര്‍ബി ഡിവൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പൊലിസുകാരുടെയും പരാതിക്കാരുടെയും മൊഴിയെടുത്തിരുന്നു. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മണര്‍കാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജി, ജി.ഡി ചാര്‍ജ്, പാറാവ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


ചൊവ്വാഴ്ച രാവിലെ ഇന്‍സ്‌പെക്ടറെത്തുമ്പോള്‍ നവാസ് സ്റ്റേഷനിലുണ്ടായിരുന്നു. എന്നാല്‍, ഇയാളെക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചില്ല. ജി.ഡി ചാര്‍ജുകാരനും പാറാവുകാരനും ഇയാള്‍ക്ക് സുരക്ഷ ഒരുക്കിയില്ല. ജി.ഡി ചാര്‍ജുകാരന്‍ ഇയാളുടെ വിവരങ്ങള്‍ പാറാവ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയില്ല. പാറാവ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇയാളെ ശ്രദ്ധിച്ചില്ല. ഇയാള്‍ ശുചിമുറയിലേക്ക് പോയത് ആരും കണ്ടില്ല. ഇത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവാസിന്റെ മൃതദേഹം രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നവാസിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ക്ഷതങ്ങളുള്ളതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നാട്ടുകാര്‍ മര്‍ദിച്ചതിന്റെയാകാം എന്നാണ് കരുതുന്നത്.


മണര്‍കാട് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പൊലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി;  അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

Kerala
  •  4 minutes ago
No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  an hour ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  an hour ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  an hour ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  an hour ago
No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  2 hours ago
No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  2 hours ago
No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

Kerala
  •  2 hours ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  3 hours ago