HOME
DETAILS

വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ഇഴയുന്നു; രണ്ടാംഘട്ടം ഇനിയും തുടങ്ങിയില്ല

  
backup
May 09, 2017 | 7:15 PM

%e0%b4%b5%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%a6



ചാരുംമൂട്: വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ഇഴയുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക്-കിഴക്ക് അതിര്‍ത്തിയായ താമരക്കുളം പഞ്ചായത്തില്‍ നൂറിലധികം ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ജലാശയമാണ് വയ്യാങ്കരച്ചിറ. ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാനുളള യാതൊരു നടപടിയും  സ്വീകരിച്ചിട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതായി 2.60 കോടിയുടെ നിര്‍മാണങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.അനുവദിച്ച ഫണ്ടില്‍ നിന്നും ലേക്ക് വ്യു പാലം, ശൗചാലയം,വൈദ്യുതി മുറി, ആളുകള്‍ക്ക് ഇരിക്കുവാനുള്ള സിമിന്റ് ബഞ്ചുകള്‍, പ്രവേശന കവാടത്തിലെ മണ്ഡപം എന്നിവയുടെ നിര്‍മ്മാണം മാത്രമാണ് ഏകദേശം പൂര്‍ത്തിയായിട്ടുള്ളത്.
രണ്ടാം ഘട്ടത്തില്‍ പൂന്തോട്ടം, ബോട്ടിങ് സൗകര്യങ്ങള്‍, കുട്ടികളുടെ വിനോദ പാര്‍ക്ക്, കളിസ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിലവില്‍ വരും. ചിറയുടെ വടക്കുഭാഗത്തു നിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും ഇരുനൂറ് മീറ്റര്‍ വീതം നീളത്തില്‍ പ്ലാറ്റ്‌ഫോം നിര്‍മാണം തുടങ്ങിയെങ്കിലും നാളിതുവരെ പകുതി ദൂരത്തില്‍പ്പോലും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഇവിടെ ചില സ്വകാര്യ വ്യക്തികള്‍ കൈയേറ്റം നടത്തി കൃഷി ആരംഭിച്ചിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ചിറയുടെ അതിര്‍ത്തി മതില്‍ കെട്ടി വേര്‍തിരിച്ച ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറ് ഏക്കറിലധികമായി വ്യാപിച്ചുകിടക്കുന്ന വയ്യാങ്കരച്ചിറയിലെ വെളളം എത്ര വലിയ വേനലിലും വറ്റാത്ത ജലസംഭരണിയായി നിലകൊള്ളുന്നു. ഇവിടെ നിന്നാണ് ചത്തിയറ പുഞ്ചയിലെ കൃഷി ആവശ്യത്തിനുളള വെളളം കൊണ്ടു പോകുന്നത്.
രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇരപ്പന്‍പാറയില്‍ ഒഴുകി എത്തുന്ന വെളളം പാറമടക്കുകളില്‍ തട്ടി താഴേക്ക് പതിക്കുന്നത് മഴക്കാലങ്ങളിലെ മനോഹര കാഴ്ചയാണ്.
2001 ലാണ് ചിറയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുളള ആലോചനകള്‍ രൂപപ്പെട്ടത്. ഉന്നത ടൂറിസം ഉദ്യോഗസ്ഥര്‍ നടത്തിയ സാധ്യതാ പഠനത്തെത്തുടര്‍ന്ന് 2005ല്‍ ടൂറിസം മന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍ ചിറ സന്ദര്‍ശിക്കുകയും ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
മുന്‍ എം.എല്‍.എ കെ.കെ ഷാജുവും ഗ്രാമ പഞ്ചായത്തമായിരുന്നു മുന്‍കൈ എടുത്തത്. ആദ്യഗഡുവായി അന്ന് 50 ലക്ഷം അനുവദിച്ചുവെങ്കിലും ബോട്ടിങ് ഉള്‍പ്പടെയുളള പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എംഎല്‍.എ ആര്‍.രാജേഷ് ഇതു സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭ കാലത്ത് നിയമസഭയില്‍ സംസാരിച്ചിരുന്നു. ഗ്രാമത്തിന്റെ വികസനത്തിനുകൂടി സഹായമാകുന്ന ഈ സ്വപ്ന പദ്ധതിയെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  2 days ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  2 days ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  2 days ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  2 days ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  2 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  2 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  2 days ago