HOME
DETAILS

ചേരിപ്പോര് കടുത്തു; ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

  
backup
October 13 2020 | 01:10 AM

%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf
 
 
 
സ്വന്തം ലേഖകന്‍
കോഴിക്കോട്: കടുത്ത ചേരിപ്പോരിനെ തുടര്‍ന്ന് ജനതാദള്‍- എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു എം.എല്‍ എ അധ്യക്ഷനായ സംസ്ഥാന ഘടകമാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡ പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. തീരുമാനം അറിഞ്ഞില്ലെന്ന് സി.കെ നാണു പ്രതികരിച്ചു. കോര്‍ കമ്മിറ്റിയുമായി ആലോചിക്കാതെ നാണു ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. 
ജോസ് തെറ്റയില്‍, ജമീല പ്രകാശം എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാര്‍. ബെന്നി മൂഞ്ഞിലി, അഡ്വ. വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. മുഹമ്മദ് ഷായെ ട്രഷററായും നിയമിച്ചതായി ദേശീയ പ്രസിഡന്റ് അറിയിച്ചു. ദേശീയ നേതൃത്വം നല്‍കിയ നോട്ടിസിന് നാണു മറുപടി നല്‍കിയില്ലെന്നും ദേവെഗൗഡ പുറത്തിറക്കിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. നാണു നിയമിച്ച കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ജേക്കബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രകുമാര്‍ എന്നിവരെ മാറ്റണമെന്ന് ഗൗഡ നിര്‍ദേശിച്ചതോടെയാണ് ചേരിപ്പോര് രൂക്ഷമായത്. 
നാണുവിനൊപ്പം നില്‍ക്കുന്ന ജോര്‍ജ് തോമസ് അദ്ദേഹം വഹിക്കുന്ന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷപദവി കേന്ദ്ര നിര്‍ദേശപ്രകാരം രാജിവച്ചെങ്കിലും കത്ത് കേന്ദ്രത്തിനു കൈമാറാന്‍ നാണു തയാറായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാത്യു ടി. തോമസ് വിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നു.  നാണു വിഭാഗം യു.ഡി.എഫിലേക്കു മാറാന്‍ കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയന ചര്‍ച്ച സജീവമാക്കാന്‍ ദേവെഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

National
  •  20 days ago
No Image

2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി

Kerala
  •  20 days ago
No Image

ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്

Kerala
  •  20 days ago
No Image

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്    

Kerala
  •  20 days ago
No Image

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

National
  •  20 days ago
No Image

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ

Business
  •  20 days ago
No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  20 days ago
No Image

വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍

National
  •  20 days ago
No Image

ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം

International
  •  20 days ago
No Image

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു: 17 മരണം, 8203 പേര്‍ക്ക് രോഗം

Kerala
  •  20 days ago