HOME
DETAILS

പ്രളയം തകര്‍ത്തവര്‍ക്ക് 'നഷ്ടപരിഹാരമല്ല; ദുരിതാശ്വാസം മാത്രം'

  
backup
September 14, 2018 | 7:47 PM

pralayam-thakarthavarkk-nashttapariharamalla

കോഴിക്കോട്: പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായവര്‍ക്ക് ദുരന്തപ്രതികരണ നിധിയില്‍നിന്ന് 'നഷ്ടപരിഹാരം' കിട്ടില്ലെന്നും കിട്ടുക 'ദുരിതാശ്വാസം' മാത്രമാണെന്നും വ്യക്തമാക്കികൊണ്ട് സര്‍ക്കാര്‍ തിരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

പ്രളയാനന്തരം വിവിധ വകുപ്പുകള്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നും ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരമോ, ധനസഹായമോ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. നല്‍കുക നഷ്ടപരിഹാരമോ, സാമ്പത്തിക സഹായമോ അല്ലെന്നും ദുരിതാശ്വാസ സഹായം മാത്രമായിരിക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ (സ.ഉ(സാധാ)നം: 4972018 വ്യക്തമാക്കുന്നത്.


സംസ്ഥാനത്ത് കഴിഞ്ഞ മാസമുണ്ടായ പ്രളയക്കെടുതിയില്‍ 40,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരുടെ വീടും വീട്ടുപകരണങ്ങളും പ്രളത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ പുതിയവ വാങ്ങിക്കാനുള്ള സാമ്പത്തിക സഹായവും കൃഷിനശിച്ചവര്‍ മതിയായ നഷ്ടപരിഹാരവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സര്‍ക്കാരിന്റെ ഈ വിശദീകരണം തിരിച്ചടിയായിരിക്കുന്നത്.
ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് അംഗീകൃത പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് നഷ്ടപരിഹാരമോ ധനസഹായമോ അനുവദനീയമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

2015ലെ സംസ്ഥാന ദുരന്തപ്രതികരണ നിധി മാനദണ്ഡ പ്രകാരം നാശനഷ്ടങ്ങള്‍ക്ക് ദുരിതാശ്വാസം മാത്രമാണ് അനുവദനീയമായിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ 2018ലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിധിയില്‍നിന്ന് ദുരിതാശ്വാസം മാത്രമേ നല്‍കൂവെന്നും വ്യക്തമാക്കുന്നുണ്ട്. നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം, ധനസഹായം എന്ന് പ്രതിപാദിച്ചിടത്തെല്ലാം പകരമായി ദുരിതാശ്വാസം എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കാലവര്‍ഷക്കെടുത്തില്‍ വീട് നാശമോ, കൃഷി നാശമോ ഉണ്ടായാല്‍ നാമമാത്രമായ തുക മാത്രമാണ് ദുരിതാശ്വാസ സഹായമായി ലഭിക്കാറ്. ഇത് പരിഷ്‌കരിക്കണമെന്ന് വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമായിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായിരുന്നില്ല.


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും നശിച്ചവര്‍ക്ക് എത്ര സാമ്പത്തിക സഹായം നല്‍കുമെന്നകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രളയത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ മതിയായ നഷ്ടപരിഹാരം പ്രളയ ബാധിതര്‍ക്ക് ലഭിക്കുമായിരുന്നുവെങ്കിലും അതും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുമ്പോഴാണ് ആശയക്കുഴപ്പും ആശങ്കയുമുണ്ടാക്കികൊണ്ട് ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  19 minutes ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  24 minutes ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  30 minutes ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  36 minutes ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  41 minutes ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  an hour ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  an hour ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  8 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  9 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  9 hours ago