HOME
DETAILS

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

  
May 09, 2026 | 1:33 PM

congress worker protest to support vd satheesan

ഇരിട്ടി: വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശയനപ്രദക്ഷിണം. മാടത്തി സ്വദേശി പി.വി രാജനാണ് ടൗണില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെ വിവിധ ജില്ലകളില്‍ വി.ഡി സതീശനായി പ്രകടനങ്ങള്‍ നടക്കുകയാണ്.

ഇരിട്ടി ബ്ലോക്ക് ഓഫീസിന് മുന്നിലുള്ള റോഡില്‍ ഇന്ന് ഉച്ചയോടെയാണ് രാജന്‍ പ്രതിഷേധ സൂചകമായി ശയനപ്രദക്ഷിണം നടത്തിയത്. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കോഴിക്കോട്, എറണാകുളം ജില്ലകളിലായി പ്രകടനങ്ങള്‍ നടന്നു. 

അതേസമയം മുഖ്യമന്ത്രി തീരുമാനത്തിനായി നിർണ്ണായക ചർച്ചകൾ ഹൈക്കമാൻഡ് ആരംഭിച്ചിട്ടുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഡൽഹി വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. 

വൈകുന്നേരം നാല് മണിയോടെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കേരള ഹൗസിൽ നിന്നും മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് തിരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും ചർച്ചകളിൽ പങ്കാളികളാകും. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് ഹൈക്കമാൻഡ് അഭിപ്രായം തേടും. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും, നിലവിൽ കൂടിക്കാഴ്ചയ്ക്കായി പോകുന്നു" എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.

തീരുമാനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ്

കേരളത്തിൽ എത്തിയ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സംസ്ഥാനത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് തെരുവിലിറങ്ങിയ സാഹചര്യത്തിൽ, പ്രഖ്യാപനം വൈകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.

എംഎൽഎമാരുടെ പിന്തുണ (ഭൂരിപക്ഷം), സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, സാമൂഹിക സമവാക്യങ്ങൾ എന്നിവ പരി​ഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.

നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വസതിയിൽ ഉണ്ടായിരുന്നിട്ടും ഇതുവരെയുള്ള പ്രാഥമിക ചർച്ചകളിൽ നിന്ന് വിട്ടുനിന്ന കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം ഇന്നത്തെ ചർച്ചകളിൽ നിർണ്ണായകമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  3 hours ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  3 hours ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  3 hours ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 hours ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  4 hours ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  4 hours ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  4 hours ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  4 hours ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  4 hours ago