HOME
DETAILS

ബീഫ് നിരോധനം; യൂത്ത്‌ലീഗ് ഹെല്‍ത്ത് ഓഫിസ് ഉപരോധിച്ചു

  
backup
May 15, 2017 | 10:01 PM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97



കോഴിക്കോട്: ഉച്ചക്ക് രണ്ടിനു ശേഷം  ബീഫ് വില്‍ക്കരുതെന്ന് കാട്ടി കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് നോട്ടിസ് വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സൗത്ത് മണ്ഡലം യൂത്ത്‌ലീഗ് ഇടിയങ്ങര ഹെല്‍ത്ത് ഓഫിസ് ഉപരോധിച്ചു.കഴിഞ്ഞയാഴ്ചയാണ് ഇടിയങ്ങരയിലെ ചില ബീഫ് കടകളില്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്.  
കോഴിക്കോട് കോര്‍പറേഷനില്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പിലാക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും ഇറച്ചിക്കടകള്‍ക്ക് നേരെയുള്ള പ്രതിഷേധം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യംവച്ചാണെന്നും യൂത്ത്‌ലീഗ് ആരോപിച്ചു. ഫ്രീസ്  ചെയ്യാത്ത മാംസം എട്ട് മണിക്കൂറിന് ശേഷം വില്‍പ്പന നടത്താന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാന പ്രകാരമാണ് നോട്ടിസ് നല്‍കിയതെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഗോപകുമാര്‍ പറഞ്ഞു. കൂടാതെ കോര്‍പറേഷന്‍ പരിധിയില്‍ ആകെ 170 ഓളം ഇറച്ചിക്കടകളാണുള്ളത്. അതില്‍ നൂറോളം കടകളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. പലകടകള്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലായിടത്തും പുറത്ത് നിന്ന് കാണുന്ന രീതിയില്‍ ഇറച്ചി പ്രദര്‍ശിപ്പിച്ച് നിയമ വിരുദ്ധമായാണ് കച്ചവടം നടത്തുന്നത്. ഇത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ ബീഫ്-മട്ടന്‍ മാംസക്കച്ചവടക്കാരെ പങ്കെടുപ്പിച്ച് നാളെ ഉച്ചക്ക് രണ്ടിന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം നേതാക്കളായ സിജിത്ത്ഖാന്‍, യു. സജീര്‍, മന്‍സൂര്‍ മാങ്കാവ്, ഹംസക്കോയ, റാഫി മുഖ്ദാര്‍, ഷംസുദ്ദീന്‍, നുഅ്മാന്‍, മൊയ്തീന്‍ ബാബു, ഒ. മമ്മദു, ഷെമീര്‍, ബഷീര്‍, മഅ്ദനി, സലാം, മനാഫ്, മിര്‍ഷാദ്, സൈനുദ്ദീന്‍, സിറാജ്, ജൈസല്‍ ബാബ, മായിന്‍ ഷെരീഫ്, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനില്‍ സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍; അന്വേഷണം 

National
  •  3 days ago
No Image

ഭാര്യയുടെ അമിതവണ്ണം 'നാണക്കേട്'; യുവതിയെ ഭർത്താവ് മിഠായിയിൽ വിഷം നൽകി കൊലപ്പെടുത്തി

National
  •  3 days ago
No Image

'ജനവിധി അന്ത്യമല്ല, പുതിയ തുടക്കം'; വീഴ്ചകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും: പിണറായി വിജയൻ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; പ്രതിസന്ധിയിൽ കൂടെനിന്ന ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീ​ഗ് നേതൃത്വത്തോട് ആവശ്യം

Kerala
  •  3 days ago
No Image

വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും  

National
  •  3 days ago
No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  3 days ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  3 days ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  3 days ago