HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം

  
Web Desk
June 12 2019 | 19:06 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d


ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യയോഗമാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നത്.


പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം നേതൃനിരയില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന വിമര്‍ശനം യോഗത്തില്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണശേഷമാണ് അധികാരം വിഭജിക്കപ്പെട്ടത്. ഇതോടെ ഒ.പി.എസും ഇ.പി.എസും അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയുടെ അടിത്തറയാണ് ഇളകിത്തുടങ്ങിയത്. ഇത് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ടെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ അണ്ണാ ഡി.എം.കെയില്‍ ഉണ്ടായിരുന്ന വിയോജിപ്പ് കൂടുതല്‍ വര്‍ധിച്ചു. ആഭ്യന്തര പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, മകന് സീറ്റ് കിട്ടുന്നതിനുള്ള പെടാപാടിലായ ഒ. പനീര്‍ശെല്‍വം കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി അംഗത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ല. ഇത് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ എട്ടിന് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ രാജന്‍ ചെല്ലപ്പയാണ് നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം മാത്രം മതിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഈ ആവശ്യം ഇന്നലത്തെ യോഗത്തിലും പല നേതാക്കളും ഉന്നയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിച്ച അണ്ണാ ഡി.എം.കെക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് ജയിപ്പിക്കാനായത്.
എം.എല്‍.എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അതിനിടയില്‍ യോഗം തുടങ്ങുന്നതിന് തൊട്ട്മുന്‍പ് നടനും മുന്‍സെയ്ദാപെട്ട് എം.എല്‍.എയുമായ രാധാ രവി വീണ്ടും പാര്‍ട്ടിയിലേക്ക് എത്തി. 2017 മാര്‍ച്ചിലാണ് അദ്ദേഹം രാജിവച്ച് ഡി.എം.കെയില്‍ ചേര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  a day ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  a day ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  a day ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  a day ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  a day ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  a day ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  a day ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  a day ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  a day ago