HOME
DETAILS

തട്ടുകടകളും ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ നേതാക്കള്‍ രംഗത്ത്

  
backup
May 17, 2017 | 8:13 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82



കാക്കനാട്: വഴിയോര തട്ടുകടകളും അനധികൃത ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ സി.പിഐ-സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതോടെ ജില്ലാഭരണ കൂടം സമ്മര്‍ദ്ദത്തിലായി.
ഭരണകക്ഷിയിലെ ഇരു പാര്‍ട്ടികളും കലക്ടറെ സന്ദര്‍ശിച്ച് വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ തൃക്കാക്കര,കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളില്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തല്‍കാലം നിര്‍ത്തിവെയ്ക്കാന്‍ ജില്ലഭരണകൂടം അനൗദ്യോഗികമായി തീരുമാനിച്ചതായാണ് സൂചന. ഇനിയുള്ള ദിവസങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത തട്ടുകടകളും വ്യത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍ ശ്രീനിവാസന്‍ അറിയിച്ചു.
മുനിസിപ്പല്‍ പ്രദേശത്തെ വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പൊളിക്കുന്നതിന് രണ്ട് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.
നാടും നഗവും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലിലായതോടെയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കിയത്. മൂന്ന് മുനിസിപ്പല്‍ പ്രദേശങ്ങളിലെ 90 ശതമാനം തട്ടുകളും അനധികൃത ഹോട്ടലുകളും പൊളിച്ച് നീക്കിയതായി അധികൃതര്‍ പറഞ്ഞു.
മുന്‍സിപ്പല്‍ പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, രാത്രി കാലങ്ങളിലെ തട്ടുകടകള്‍, മറ്റു ഭക്ഷണ പാചക സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് നടപടികള്‍ അവസാനിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. അതെസമയം മഴക്കാലപൂര്‍വ ശുചീകരത്തിന്റെ ഭാഗമായി വ്യത്തിഹീനമായ സാഹചര്യം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  2 days ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  2 days ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  2 days ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  2 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  2 days ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  2 days ago