HOME
DETAILS

തട്ടുകടകളും ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ നേതാക്കള്‍ രംഗത്ത്

  
backup
May 17, 2017 | 8:13 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82



കാക്കനാട്: വഴിയോര തട്ടുകടകളും അനധികൃത ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ സി.പിഐ-സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതോടെ ജില്ലാഭരണ കൂടം സമ്മര്‍ദ്ദത്തിലായി.
ഭരണകക്ഷിയിലെ ഇരു പാര്‍ട്ടികളും കലക്ടറെ സന്ദര്‍ശിച്ച് വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ തൃക്കാക്കര,കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളില്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തല്‍കാലം നിര്‍ത്തിവെയ്ക്കാന്‍ ജില്ലഭരണകൂടം അനൗദ്യോഗികമായി തീരുമാനിച്ചതായാണ് സൂചന. ഇനിയുള്ള ദിവസങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത തട്ടുകടകളും വ്യത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍ ശ്രീനിവാസന്‍ അറിയിച്ചു.
മുനിസിപ്പല്‍ പ്രദേശത്തെ വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പൊളിക്കുന്നതിന് രണ്ട് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.
നാടും നഗവും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലിലായതോടെയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കിയത്. മൂന്ന് മുനിസിപ്പല്‍ പ്രദേശങ്ങളിലെ 90 ശതമാനം തട്ടുകളും അനധികൃത ഹോട്ടലുകളും പൊളിച്ച് നീക്കിയതായി അധികൃതര്‍ പറഞ്ഞു.
മുന്‍സിപ്പല്‍ പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, രാത്രി കാലങ്ങളിലെ തട്ടുകടകള്‍, മറ്റു ഭക്ഷണ പാചക സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് നടപടികള്‍ അവസാനിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. അതെസമയം മഴക്കാലപൂര്‍വ ശുചീകരത്തിന്റെ ഭാഗമായി വ്യത്തിഹീനമായ സാഹചര്യം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  2 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  2 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  2 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  2 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  2 days ago