HOME
DETAILS

മുള്‍മുനയില്‍ ബീഹാര്‍: അട്ടിമറിക്ക് ശ്രമം; പരാതിയുമായി മഹാസഖ്യം; നിഷേധിച്ച് ഇലക്ഷന്‍ കമ്മിഷന്‍

  
backup
November 10 2020 | 16:11 PM

bihar-election-issue-news

പാട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായി പ്രഖ്യാപിക്കും മുമ്പു തന്നെ കുതിരക്കച്ചവടത്തിനുള്ള സാധ്യതയും കൂടി. ഇവിടെ ഭരണകക്ഷിയായ എന്‍.ഡി.എ 123 സീറ്റില്‍ വിജയിച്ചുവെന്നാണ് പുറത്തുവന്ന വിവരം. മഹാസഖ്യം 113 സീറ്റിലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ 119 സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി മഹാസഖ്യത്തിന്റെ നേതാക്കള്‍ അവകാശപ്പെടുന്നു.

ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വിജയിച്ച 12 സീറ്റിലെ ഫലം അട്ടിമറിക്കാനാണ് നീക്കമെന്ന് ആര്‍.ജെ.ഡിയുടെ ആരോപണം. ഈ അവസരത്തില്‍ അവര്‍ പരാതികളുമായി ഇലക്ഷന്‍ കമ്മിഷനുമുമ്പാകെ എത്തിക്കഴിഞ്ഞു. ഇടതുപക്ഷവും കോണ്‍ഗ്രസും പരാതിയുമായി രംഗത്തെത്തി. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല.
തങ്ങളുടെ വിജയിച്ച സ്ഥാനാര്‍ഥികളെ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി വിജയിച്ചിട്ടില്ലെന്നു പറയുകയാണെന്നാണ് ഇവരുടെ പരാതി. മറ്റു പല സംസ്ഥാനങ്ങളിലും അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നതെന്നാണ് ആക്ഷേപം. 120ല്‍ താഴെ സീറ്റുകളാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ആര്‍.ജെ.ഡി നേതാക്കള്‍ പറയുന്നതാണ് ശരിയെങ്കില്‍ 123 സീറ്റ് എന്‍.ഡി.എക്കുണ്ടാവില്ല. 120 ല്‍ താഴെയാണ് സീറ്റെങ്കില്‍ കുതിരക്കച്ചവടം തന്നെ വേണ്ടി വന്നേക്കും. ഇരു മുന്നണിയികളിലുമില്ലാത്ത ഏഴ് പേര്‍ വിജയിച്ചിട്ടുണ്ട്. ഇവരെ പിടിച്ചാകും വിലപേശല്‍. എന്തായാലും ബീഹാറിന്റെ ഭാവി എന്താകുമെന്നു കണ്ടറിയണം. രാത്രി പത്തിന് ഇലക്ഷന്‍ കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നുണ്ട്. മിക്കവാറും നിയമയുദ്ധത്തിലേക്കാണ് ബീഹാര്‍ നീങ്ങിയേക്കുക.

രാവിലെ എട്ട് മണിക്ക് തുടങ്ങിയ ബിഹാറിലെ വോട്ടെണ്ണല്‍ 14 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വീണ്ടും മറിയുകയാണ്. എന്‍.ഡി.എ 123 സീറ്റിലേക്കെത്തിയിട്ടുണ്ട്. മഹാസഖ്യത്തിന്റെ സീറ്റുനില 113 സീറ്റിലേക്കെത്തിയിട്ടുണ്ട്.ലീഡുനില മാറിമറിയുകയാണ്. കേവലം ആയിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് മിക്ക മണ്ഡലങ്ങളിലേയും വോട്ടിംഗ് നില. അതിനാല്‍ ആരും തോല്‍ക്കാം. ജയിക്കാം. അതിന് അന്തിമഫലമെത്തുവരേ കാത്തിരിക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

Kuwait
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  3 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  3 days ago
No Image

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

International
  •  3 days ago
No Image

ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി 

Football
  •  3 days ago