HOME
DETAILS

മുള്‍മുനയില്‍ ബീഹാര്‍: അട്ടിമറിക്ക് ശ്രമം; പരാതിയുമായി മഹാസഖ്യം; നിഷേധിച്ച് ഇലക്ഷന്‍ കമ്മിഷന്‍

  
backup
November 10 2020 | 16:11 PM

bihar-election-issue-news

പാട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായി പ്രഖ്യാപിക്കും മുമ്പു തന്നെ കുതിരക്കച്ചവടത്തിനുള്ള സാധ്യതയും കൂടി. ഇവിടെ ഭരണകക്ഷിയായ എന്‍.ഡി.എ 123 സീറ്റില്‍ വിജയിച്ചുവെന്നാണ് പുറത്തുവന്ന വിവരം. മഹാസഖ്യം 113 സീറ്റിലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ 119 സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി മഹാസഖ്യത്തിന്റെ നേതാക്കള്‍ അവകാശപ്പെടുന്നു.

ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വിജയിച്ച 12 സീറ്റിലെ ഫലം അട്ടിമറിക്കാനാണ് നീക്കമെന്ന് ആര്‍.ജെ.ഡിയുടെ ആരോപണം. ഈ അവസരത്തില്‍ അവര്‍ പരാതികളുമായി ഇലക്ഷന്‍ കമ്മിഷനുമുമ്പാകെ എത്തിക്കഴിഞ്ഞു. ഇടതുപക്ഷവും കോണ്‍ഗ്രസും പരാതിയുമായി രംഗത്തെത്തി. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല.
തങ്ങളുടെ വിജയിച്ച സ്ഥാനാര്‍ഥികളെ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി വിജയിച്ചിട്ടില്ലെന്നു പറയുകയാണെന്നാണ് ഇവരുടെ പരാതി. മറ്റു പല സംസ്ഥാനങ്ങളിലും അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നതെന്നാണ് ആക്ഷേപം. 120ല്‍ താഴെ സീറ്റുകളാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ആര്‍.ജെ.ഡി നേതാക്കള്‍ പറയുന്നതാണ് ശരിയെങ്കില്‍ 123 സീറ്റ് എന്‍.ഡി.എക്കുണ്ടാവില്ല. 120 ല്‍ താഴെയാണ് സീറ്റെങ്കില്‍ കുതിരക്കച്ചവടം തന്നെ വേണ്ടി വന്നേക്കും. ഇരു മുന്നണിയികളിലുമില്ലാത്ത ഏഴ് പേര്‍ വിജയിച്ചിട്ടുണ്ട്. ഇവരെ പിടിച്ചാകും വിലപേശല്‍. എന്തായാലും ബീഹാറിന്റെ ഭാവി എന്താകുമെന്നു കണ്ടറിയണം. രാത്രി പത്തിന് ഇലക്ഷന്‍ കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നുണ്ട്. മിക്കവാറും നിയമയുദ്ധത്തിലേക്കാണ് ബീഹാര്‍ നീങ്ങിയേക്കുക.

രാവിലെ എട്ട് മണിക്ക് തുടങ്ങിയ ബിഹാറിലെ വോട്ടെണ്ണല്‍ 14 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വീണ്ടും മറിയുകയാണ്. എന്‍.ഡി.എ 123 സീറ്റിലേക്കെത്തിയിട്ടുണ്ട്. മഹാസഖ്യത്തിന്റെ സീറ്റുനില 113 സീറ്റിലേക്കെത്തിയിട്ടുണ്ട്.ലീഡുനില മാറിമറിയുകയാണ്. കേവലം ആയിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് മിക്ക മണ്ഡലങ്ങളിലേയും വോട്ടിംഗ് നില. അതിനാല്‍ ആരും തോല്‍ക്കാം. ജയിക്കാം. അതിന് അന്തിമഫലമെത്തുവരേ കാത്തിരിക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  2 days ago
No Image

തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  2 days ago
No Image

വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ

International
  •  2 days ago
No Image

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

Saudi-arabia
  •  2 days ago