HOME
DETAILS

ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന്  ഡല്‍ഹി ഹൈക്കോടതി

  
Web Desk
March 10, 2025 | 2:17 AM

Delhi Court Charges Sharjeel Imam and 11 Others in 2019 CAA Protest Violence Case

ന്യൂഡല്‍ഹി: 2019ലെ സി.എ.എ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി കോടതി കുറ്റംചുമത്തി. ഷര്‍ജീല്‍ ഇമാമിനെക്കൂടാതെ കൂട്ടുപ്രതികളായ ആഷു ഖാന്‍, ചന്ദന്‍ കുമാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഉള്‍പ്പെടെ 11 പേര്‍ക്കുമെതിരെയും ഡല്‍ഹി സാകേത് കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കലാപം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ പൊലിസ് ആരോപിച്ച ആയുധ നിയമപ്രകാരമുള്ള കുറ്റം കോടതി ചുമത്തിയില്ല. കേസ് പരിഗണിക്കുന്നതിനിടെ കടുത്ത പരാമര്‍ശങ്ങളാണ് ഷര്‍ജീല്‍ ഇമാമിനെതിരേ കോടതി നടത്തിയത്. ഷര്‍ജീല്‍ ഇമാമിനെ അക്രമത്തിന് പിന്നിലെ 'സൂത്രധാരന്‍' എന്നാണ് കോടതി വിശേഷിപ്പിച്ചത്.

അതേസമയം, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിഅ നഗര്‍ പ്രദേശത്തുണ്ടായ സംഘര്‍ഷ
വുമായി ബന്ധപ്പെടുത്തി കടുത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റ്‌ചെയ്ത ആക്ടിവിസ്റ്റ് ഷിഫാഉറഹ്മാനെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകളുടെ അഭാവംമൂലം ഡല്‍ഹി കോടതി ഷിഫാഉറഹ്മാനെ കുറ്റവിമുക്തനാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുഹമ്മദ് ആദില്‍, റുഹുല്‍ അമൂന്‍, മുഹമ്മദ് ജമാല്‍, മുഹമ്മദ് ഉമര്‍, മുഹമ്മദ് ഷാഹില്‍ എന്നിവരെയും ഇതോടൊപ്പം തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി.


ഷര്‍ജീല്‍ ഇമാം ഒരു സമുദായത്തെ പ്രകോപിപ്പിക്കുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഷര്‍ജീല്‍ ഇമാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. ഇമാമിന്റെ പ്രസംഗം വിദ്വേഷം ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് നിയമവിരുദ്ധമായ ഒത്തുചേരലിനും അക്രമത്തിനും കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.'


ബോംബെ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് പൂര്‍ത്തിയാക്കി ജെ.എന്‍.യുവില്‍ ഗവേഷണം നടത്തുകയായിരുന്ന ബിഹാര്‍ സ്വദേശി ഷര്‍ജീലിനെ 2020 ജനുവരി 28നാണ് അറസ്റ്റ്‌ചെയ്തത്. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെന്നാരോപിച്ച് ഷിഫാഉര്‍ റഹ്മാനെ 2020 ഏപ്രിലിലാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago