HOME
DETAILS

ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന്  ഡല്‍ഹി ഹൈക്കോടതി

  
Web Desk
March 10, 2025 | 2:17 AM

Delhi Court Charges Sharjeel Imam and 11 Others in 2019 CAA Protest Violence Case

ന്യൂഡല്‍ഹി: 2019ലെ സി.എ.എ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി കോടതി കുറ്റംചുമത്തി. ഷര്‍ജീല്‍ ഇമാമിനെക്കൂടാതെ കൂട്ടുപ്രതികളായ ആഷു ഖാന്‍, ചന്ദന്‍ കുമാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഉള്‍പ്പെടെ 11 പേര്‍ക്കുമെതിരെയും ഡല്‍ഹി സാകേത് കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കലാപം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ പൊലിസ് ആരോപിച്ച ആയുധ നിയമപ്രകാരമുള്ള കുറ്റം കോടതി ചുമത്തിയില്ല. കേസ് പരിഗണിക്കുന്നതിനിടെ കടുത്ത പരാമര്‍ശങ്ങളാണ് ഷര്‍ജീല്‍ ഇമാമിനെതിരേ കോടതി നടത്തിയത്. ഷര്‍ജീല്‍ ഇമാമിനെ അക്രമത്തിന് പിന്നിലെ 'സൂത്രധാരന്‍' എന്നാണ് കോടതി വിശേഷിപ്പിച്ചത്.

അതേസമയം, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിഅ നഗര്‍ പ്രദേശത്തുണ്ടായ സംഘര്‍ഷ
വുമായി ബന്ധപ്പെടുത്തി കടുത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റ്‌ചെയ്ത ആക്ടിവിസ്റ്റ് ഷിഫാഉറഹ്മാനെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകളുടെ അഭാവംമൂലം ഡല്‍ഹി കോടതി ഷിഫാഉറഹ്മാനെ കുറ്റവിമുക്തനാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുഹമ്മദ് ആദില്‍, റുഹുല്‍ അമൂന്‍, മുഹമ്മദ് ജമാല്‍, മുഹമ്മദ് ഉമര്‍, മുഹമ്മദ് ഷാഹില്‍ എന്നിവരെയും ഇതോടൊപ്പം തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി.


ഷര്‍ജീല്‍ ഇമാം ഒരു സമുദായത്തെ പ്രകോപിപ്പിക്കുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഷര്‍ജീല്‍ ഇമാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. ഇമാമിന്റെ പ്രസംഗം വിദ്വേഷം ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് നിയമവിരുദ്ധമായ ഒത്തുചേരലിനും അക്രമത്തിനും കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.'


ബോംബെ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് പൂര്‍ത്തിയാക്കി ജെ.എന്‍.യുവില്‍ ഗവേഷണം നടത്തുകയായിരുന്ന ബിഹാര്‍ സ്വദേശി ഷര്‍ജീലിനെ 2020 ജനുവരി 28നാണ് അറസ്റ്റ്‌ചെയ്തത്. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെന്നാരോപിച്ച് ഷിഫാഉര്‍ റഹ്മാനെ 2020 ഏപ്രിലിലാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  6 hours ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  7 hours ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  7 hours ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  7 hours ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  8 hours ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  8 hours ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  8 hours ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  8 hours ago