HOME
DETAILS

കെ.ടെറ്റ്: സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് പിന്നോക്ക കമ്മിഷന്‍

  
backup
May 18, 2017 | 10:26 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82

കൊച്ചി: കെ.ടെറ്റ് പരീക്ഷയുടെ വിജയശതമാനം തീരുമാനിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന സിറ്റിങില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജനാണ് നിര്‍ദേശം നല്‍കിയത്. പരീക്ഷ എഴുതിയ നൂറ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പരീക്ഷാമൂല്യനിര്‍ണയത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ക്ക് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചത് പരിഹരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയം നിയമവകുപ്പിന്റെ ഉപദേശത്തിനായി അയച്ചിരിക്കുകയാണെന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് നിലപാട് അറിയിക്കാത്തതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കമ്മിഷന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
150 മാര്‍ക്കിനുള്ള പരീക്ഷയില്‍ 60 ശതമാനമായ 90 ആണ് യോഗ്യത നേടാന്‍ വേണ്ടത്. പിന്നോക്ക വിഭാഗത്തിന് ആകെ മാര്‍ക്കിന്റെ 55 ശതമാനമായ 82.5 ലഭിച്ചാല്‍ മതിയാകും. എന്നാല്‍, മിനിമം മാര്‍ക്കായ 90ന്റെ അഞ്ചുശതമാനം മാത്രമാണു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കുക എന്നാണ് സര്‍ക്കാര്‍ വാദം. ഇതനുസരിച്ച് 82.5 മാര്‍ക്കിനു പകരം മിനിമം മാര്‍ക്കായ 90ല്‍ അഞ്ചുശതമാനം ഇളവോടെ 85.5 മാര്‍ക്ക് നേടിയാലേ പിന്നോക്ക വിഭാഗങ്ങള്‍ക്കു യോഗ്യത നേടാനാകൂ.
അടുത്തമാസം ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കമ്മിഷന്‍ കെ.ടെറ്റ് പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്സിയിൽ മറന്ന പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  4 days ago
No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ; അച്ഛനും മകനും അടുത്ത സീസണിൽ ഒന്നിച്ച് കളിക്കുമോ?

Football
  •  4 days ago
No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  4 days ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  4 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  4 days ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  4 days ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  4 days ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  4 days ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  4 days ago