HOME
DETAILS

കെ.ടെറ്റ്: സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് പിന്നോക്ക കമ്മിഷന്‍

  
backup
May 18, 2017 | 10:26 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82

കൊച്ചി: കെ.ടെറ്റ് പരീക്ഷയുടെ വിജയശതമാനം തീരുമാനിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന സിറ്റിങില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജനാണ് നിര്‍ദേശം നല്‍കിയത്. പരീക്ഷ എഴുതിയ നൂറ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പരീക്ഷാമൂല്യനിര്‍ണയത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ക്ക് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചത് പരിഹരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയം നിയമവകുപ്പിന്റെ ഉപദേശത്തിനായി അയച്ചിരിക്കുകയാണെന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് നിലപാട് അറിയിക്കാത്തതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കമ്മിഷന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
150 മാര്‍ക്കിനുള്ള പരീക്ഷയില്‍ 60 ശതമാനമായ 90 ആണ് യോഗ്യത നേടാന്‍ വേണ്ടത്. പിന്നോക്ക വിഭാഗത്തിന് ആകെ മാര്‍ക്കിന്റെ 55 ശതമാനമായ 82.5 ലഭിച്ചാല്‍ മതിയാകും. എന്നാല്‍, മിനിമം മാര്‍ക്കായ 90ന്റെ അഞ്ചുശതമാനം മാത്രമാണു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കുക എന്നാണ് സര്‍ക്കാര്‍ വാദം. ഇതനുസരിച്ച് 82.5 മാര്‍ക്കിനു പകരം മിനിമം മാര്‍ക്കായ 90ല്‍ അഞ്ചുശതമാനം ഇളവോടെ 85.5 മാര്‍ക്ക് നേടിയാലേ പിന്നോക്ക വിഭാഗങ്ങള്‍ക്കു യോഗ്യത നേടാനാകൂ.
അടുത്തമാസം ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കമ്മിഷന്‍ കെ.ടെറ്റ് പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ശസ്ത്രക്രിയ; യുവാവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം, മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

Kerala
  •  2 days ago
No Image

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

Cricket
  •  2 days ago
No Image

ലോക ഫുട്ബോളിലെ ഒരു ഇതിഹാസ യുഗത്തിന് വികാരഭരിതമായ അന്ത്യം; കണ്ണീരോടെ ഒച്ചോവ മടങ്ങുന്നു

Football
  •  2 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  2 days ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  2 days ago
No Image

ഇനി ഹാലണ്ട് യുഗം! ഫുട്ബോൾ ലോകത്ത് ഇന്നേവരെ ആരും കുറിക്കാത്ത മഹാവിസ്മയ റെക്കോർഡുമായി നോർവീജിയൻ താരം

Football
  •  2 days ago
No Image

സുഹാറില്‍ ഉപയോഗിച്ച വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

oman
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിയെഴുതി സൂപ്പർ താരങ്ങൾ! 96 വർഷത്തെ ചരിത്രത്തിലെ അഭൂതപൂർവമായ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നു

Football
  •  2 days ago
No Image

സഊദിയിൽ കാർ അപകടത്തിൽപ്പെട്ട് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

Saudi-arabia
  •  2 days ago