HOME
DETAILS

ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യവും തീവ്രശ്രമത്തില്‍

  
backup
November 13, 2020 | 12:59 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82


പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ച എന്‍.ഡി.എ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യവും സര്‍ക്കാര്‍ രൂപീകരണശ്രമം ഊര്‍ജിതമാക്കി. എന്‍.ഡി.എയിലെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നീ കക്ഷികളെ അടര്‍ത്തിയെടുത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് ആര്‍.ജെ.ഡിയുടെ കണക്കുകൂട്ടല്‍. നിലവില്‍ 125 സീറ്റാണ് എന്‍.ഡി.എക്കുള്ളത്. അതാവട്ടെ കേവലഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റ് മാത്രമാണ് കൂടുതല്‍. ഈ സാഹചര്യത്തിലാണ് നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂടെകൂട്ടാന്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. എച്ച്.എ.എമ്മിനും വി.ഐ.പിക്കും നാലുവീതം സീറ്റുകളാണുള്ളത്. ഇതില്‍ ഒരുകക്ഷിയെ കിട്ടിയാല്‍ തന്നെ എന്‍.ഡി.എയുടെ ഭൂരിപക്ഷം നഷ്ടമാവും.
110 സീറ്റുകളുള്ള മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിന് 12 എം.എല്‍.എമാരെ കൂടി ആവശ്യമാണ്. എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂട്ടിയാല്‍ തന്നെ 118 ആവൂ. എന്നാല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ കൂട്ടാനായാല്‍ എളുപ്പം കേവലഭൂരിപക്ഷം ലഭിക്കും. മഹാസഖ്യവുമായി സഹകരിക്കുന്നതിന് മജ്‌ലിസിന് ബുദ്ധിമുട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി സൂചന നല്‍കിയിട്ടുമുണ്ട്. കൂടാതെ ഒരംഗമുള്ള ബി.എസ്.പിയും മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
ഈ രണ്ടുകക്ഷികളുടെയും നിലപാട് അറിയാനായി ആര്‍.ജെ.ഡി പ്രത്യേക ദൂതന്‍മാരെയും അയച്ചിരുന്നു. ദൂതന്‍മാര്‍ രണ്ടുകക്ഷികളുടെയും നേതാക്കളെ കണ്ടതായാണ് സൂചന. എച്ച്.എ.എമ്മിന്റെയും വി.ഐ.പിയുടെയും എം.എല്‍.എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൂടെകൂട്ടാമെന്നാണ് ആര്‍.ജെ.ഡി ആലോചിക്കുന്നത്. വൈകാതെ തന്നെ മഹാസഖ്യത്തിന്റെ നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ എല്ലാവരോടും തലസ്ഥാനമായ പട്‌നയില്‍ തന്നെ തുടരാന്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നിര്‍ദേശം കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഫലം പൂര്‍ണമായി വരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ആര്‍.ജെ.ഡി തുടക്കമിട്ടിരുന്നു.
സാധാരണനിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാറുള്ള ബി.ജെ.പി ഇത്തവണ ധൃതി കാണിക്കാത്തത് എന്‍.ഡി.എയില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. മുന്നണിയിലെ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നതില്‍ നിതീഷിന് താല്‍പ്പര്യക്കുറവുള്ള കാര്യവും മഹാസഖ്യം അനുകൂലഘടകമായാണ് കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago