HOME
DETAILS

ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യവും തീവ്രശ്രമത്തില്‍

  
backup
November 13, 2020 | 12:59 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82


പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ച എന്‍.ഡി.എ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യവും സര്‍ക്കാര്‍ രൂപീകരണശ്രമം ഊര്‍ജിതമാക്കി. എന്‍.ഡി.എയിലെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നീ കക്ഷികളെ അടര്‍ത്തിയെടുത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് ആര്‍.ജെ.ഡിയുടെ കണക്കുകൂട്ടല്‍. നിലവില്‍ 125 സീറ്റാണ് എന്‍.ഡി.എക്കുള്ളത്. അതാവട്ടെ കേവലഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റ് മാത്രമാണ് കൂടുതല്‍. ഈ സാഹചര്യത്തിലാണ് നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂടെകൂട്ടാന്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. എച്ച്.എ.എമ്മിനും വി.ഐ.പിക്കും നാലുവീതം സീറ്റുകളാണുള്ളത്. ഇതില്‍ ഒരുകക്ഷിയെ കിട്ടിയാല്‍ തന്നെ എന്‍.ഡി.എയുടെ ഭൂരിപക്ഷം നഷ്ടമാവും.
110 സീറ്റുകളുള്ള മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിന് 12 എം.എല്‍.എമാരെ കൂടി ആവശ്യമാണ്. എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂട്ടിയാല്‍ തന്നെ 118 ആവൂ. എന്നാല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ കൂട്ടാനായാല്‍ എളുപ്പം കേവലഭൂരിപക്ഷം ലഭിക്കും. മഹാസഖ്യവുമായി സഹകരിക്കുന്നതിന് മജ്‌ലിസിന് ബുദ്ധിമുട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി സൂചന നല്‍കിയിട്ടുമുണ്ട്. കൂടാതെ ഒരംഗമുള്ള ബി.എസ്.പിയും മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
ഈ രണ്ടുകക്ഷികളുടെയും നിലപാട് അറിയാനായി ആര്‍.ജെ.ഡി പ്രത്യേക ദൂതന്‍മാരെയും അയച്ചിരുന്നു. ദൂതന്‍മാര്‍ രണ്ടുകക്ഷികളുടെയും നേതാക്കളെ കണ്ടതായാണ് സൂചന. എച്ച്.എ.എമ്മിന്റെയും വി.ഐ.പിയുടെയും എം.എല്‍.എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൂടെകൂട്ടാമെന്നാണ് ആര്‍.ജെ.ഡി ആലോചിക്കുന്നത്. വൈകാതെ തന്നെ മഹാസഖ്യത്തിന്റെ നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ എല്ലാവരോടും തലസ്ഥാനമായ പട്‌നയില്‍ തന്നെ തുടരാന്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നിര്‍ദേശം കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഫലം പൂര്‍ണമായി വരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ആര്‍.ജെ.ഡി തുടക്കമിട്ടിരുന്നു.
സാധാരണനിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാറുള്ള ബി.ജെ.പി ഇത്തവണ ധൃതി കാണിക്കാത്തത് എന്‍.ഡി.എയില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. മുന്നണിയിലെ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നതില്‍ നിതീഷിന് താല്‍പ്പര്യക്കുറവുള്ള കാര്യവും മഹാസഖ്യം അനുകൂലഘടകമായാണ് കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  19 minutes ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  22 minutes ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  34 minutes ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  40 minutes ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  an hour ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  an hour ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  an hour ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  an hour ago