HOME
DETAILS

ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു; വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും

  
backup
September 20, 2018 | 11:11 AM

46456549876531313-2

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ചര്‍ച്ച തുടരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ച ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്നതിന്റെ ഇടയിലാവും കൂടിക്കാഴ്ച.

സെപ്റ്റംബര്‍ 14നാണ് ഇമ്രാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. 2015 ല്‍ തകര്‍ന്നുപോയ ഇന്ത്യ- പാക് ചര്‍ച്ച തുടരണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ മുന്നോടിയായി പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചര്‍ച്ച നടത്തട്ടേയെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

യോഗത്തിന്റെ സമയം വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രാലയം വക്താവ് രവീശ് കുമാര്‍ പറഞ്ഞു. കൂടിക്കാഴ്ചയിലെ അജണ്ടയും ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ തര്‍ക്കടമടക്കം പരിഹരിച്ച് നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ നിഷേധിക്കാനാവാത്ത ബന്ധമുണ്ട്. നമ്മള്‍ അത് ജനങ്ങളിലേക്കും പ്രത്യേകിച്ച് പുതിയ തലമുറയിലേക്കും പകര്‍ന്നുകൊടുക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവര്‍ക്കും ഗുണമുണ്ടാകുന്ന സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരായ മഖ്ദൂം ഷാ മഹ്മൂദ് ഖുറേഷിയും സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ നടക്കുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാമെന്നും തകര്‍ന്നുപോയ ചര്‍ച്ച പുനരാരംഭിക്കണമെന്നും മോദിക്ക് അയച്ച കത്തില്‍ പറയുന്നു.


 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  25 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  25 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  25 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  25 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  25 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  25 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  25 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  25 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  25 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  25 days ago