HOME
DETAILS

പ്രളയം: ജില്ലയിലെ ജലസേചന സംവിധാനങ്ങളുടെ അടിയന്തര പുനസ്ഥാപനത്തിന് മാസ്റ്റര്‍ പ്ലാന്‍

  
backup
September 23, 2018 | 11:22 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8


തൃശൂര്‍: പ്രളയത്തില്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത ജില്ലയിലെ ജലസേചനസംവിധാനങ്ങളുടെ  അടിയന്തിര പുന:സ്ഥാപനത്തിന് മാസ്റ്റര്‍ പ്ലാന്‍.
 കൃഷിയും കുടിവെള്ള വിതരണവും പഴയ പോലെ നടക്കണമെന്ന് മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ റഗുലേറ്ററുകളും അത്യാധുനിക രീതിയിലുളള സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. കോള്‍പ്പാടങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രളയത്തില്‍ തകര്‍ന്ന മുനയം, എനമാവ്, ഇടിയഞ്ചിറ ബണ്ടുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥതിയിലാക്കും.
ഇതിനായി 94 ലക്ഷംരൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഒക്‌ടോബര്‍ 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
തകര്‍ന്ന ചീരക്കുഴി ഡാമിന്റെ താല്‍ക്കാലിക പുനര്‍നിര്‍മാണത്തിന് 55 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പണിതുടങ്ങി രണ്ടാഴ്ച്ചയ്ക്കകം നിര്‍മാണം പൂര്‍ത്തീകരിക്കും. പീച്ചി ജലസേചനപദ്ധതിയുടെ കനാല്‍ നവീകരണം ഉള്‍പ്പടെയുള്ള പുനര്‍നിര്‍മാണത്തിന് മൂന്ന്‌കോടിരൂപയുടെ പദ്ധതിയാണുള്ളത്. ഇടതുകനാലിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതെന്നതിനാല്‍ ഇതിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
ഒരുകോടി പത്തുലക്ഷം രൂപ ചെലവില്‍ എട്ടുമന ഇല്ലിക്കല്‍ ബണ്ടിന്റെ താല്‍ക്കാലിക പുനര്‍നിര്‍മാണം നടത്തി ജലസേചനയോഗ്യമാക്കും. ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നാളെമുതല്‍ ആരംഭിക്കും. ഇതിനായി ഇരുമന്ത്രിമാരും ഇന്ന് (സെപ്റ്റംബര്‍ 24) ഇല്ലിക്കല്‍ ബണ്ട് സ്ഥലം സന്ദര്‍ശിക്കും. പ്രദേശത്ത് റോഡുനിര്‍മാണം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
 ജില്ലയിലെ കനാലുകളുടെ പുനര്‍നിര്‍മാണത്തിന് എസ്റ്റിമേറ്റ്‌നല്‍കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.
ജില്ലയിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന  82 മോട്ടോറുകള്‍ക്കാണ് പ്രളയത്തില്‍ കേടുപാടു സംഭവിച്ചത്. ഇതുള്‍പ്പടെ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, മോട്ടോറുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കും. എല്ലാ ജലസേചന പദ്ധതികള്‍ക്കും ആവശ്യമായ വൈദ്യുതി ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.
 ജില്ലയിലെ പുഴകളുടെ പ്രളയാനന്തര അവസ്ഥ നേരിട്ടു മനസിലാക്കാന്‍ ഇരുമന്ത്രിമാരുടെയും നേതൃത്വത്തില്‍ തുലാവര്‍ഷത്തിന് മുന്‍പ് പുഴ യാത്ര നടത്താനും തീരുമാനിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ബാബുസേവ്യര്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  5 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  5 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  5 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  5 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  5 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  5 days ago