
പ്രളയബാധിതര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം
ചാലക്കുടി: കോണ്‍ഗ്രസ് ഭരിക്കുന്ന കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ പ്രളയബാധിതര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഡി.വൈ.എഫ്.ഐ കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി എത്തിയത്.
ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ സൂക്ഷിച്ചിരുന്ന പഞ്ചായത്ത് കമ്യൂനിറ്റി ഹാളിനു മുന്നിലായിരുന്നു സമരം. കമ്യൂനിറ്റി ഹാളില്‍ അരി, ബിസ്‌ക്കറ്റ്, റസ്‌ക്ക് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ തുണിത്തരങ്ങളും പായ, ബക്കറ്റ് അടക്കമുള്ള വീട്ടുപകരണ സാധനങ്ങളും ലോഡ് കണക്കിനാണു കെട്ടികിടക്കുന്നത്.
പല ഭക്ഷ്യവസ്തുക്കളും കേടായ നിലയിലുമാണ്. ഇതിനു പുറമെ ആയിരക്കണക്കിനു രൂപയുടെ മരുന്നുകളും കെട്ടികിടക്കുകയാണ്. കിറ്റുകള്‍ പ്രളയബാധിതരായ പഞ്ചായത്ത് നിവാസികള്‍ക്കു വിതരണം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
ഉപരോധ സമരത്തിനു കൂടുതല്‍ ആളുകളെത്തിയതോടെ സമരത്തിന്റെ ഭാവം മാറി. കമ്യൂനിറ്റി ഹാളിന്റെ ഷട്ടറുകള്‍ തല്ലിപൊളിച്ചു കിറ്റുകളുടെ വിതരണം നടത്തണമെന്നായി പിന്നീട് നാട്ടുകാരുടെ ആവശ്യം. ഉപരോധസമരം സംഘര്‍ഷാവസ്ഥയിലെത്തുമെന്ന ഘട്ടമായപ്പോള്‍ കൊരട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബീഷ് മോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി. സമരക്കാരെ അനുനയിപ്പിക്കാന്‍ പൊലിസ് ശ്രമം നടത്തിയെങ്കിലും കിറ്റുകള്‍ വിതരണം ചെയ്യണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു.
സ്ത്രീകളടക്കമുള്ള സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു ശക്തമായ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിക്കാമെന്നും അതുവരെ ശാന്തരായിരിക്കണമെന്നും ആവശ്യപ്പെട്ട് പൊലിസ് പഞ്ചായത്ത് ഓഫിസിലേക്കു പോയി.
ഇതിനിടെ സമരക്കാര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ഇ.വി രാജുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തഹസില്‍ദാര്‍ പഞ്ചായത്ത് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടിയായില്ല. ഇതിനിടെ കുറച്ചു പ്രവര്‍ത്തകര്‍ പഞ്ചായത്തോഫിസില്‍ ഇരച്ചു കയറി സെക്രട്ടറിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഉച്ചതിരിഞ്ഞ് രണ്ടിനുള്ളില്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നടപടിയാകുമെന്നു പഞ്ചായത്ത് അധികൃതരില്‍ നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നു പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചതോടെ സെക്രട്ടറിയുടെ മുറിക്കു മുന്നിലെ ഉപരോധ സമരം അവസാനിപ്പിച്ചു സമരക്കാര്‍ തിരികെ പോയി.
തഹസില്‍ദാര്‍ അടക്കമുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് താക്കോലുമായി കമ്യൂനിറ്റി ഹാളിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറി എത്താതിരുന്നതു വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.
ഇതു വീണ്ടും വന്‍ ഒച്ചപാടിനും ബഹളത്തിനും കാരണമായി. സെക്രട്ടറിയെ പൊക്കിയെടുത്തു കൊണ്ടുവരുവാനായി കുറച്ച് പേര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പുറപ്പെട്ടു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്ത് ജീപ്പില്‍ കമ്യൂനിറ്റി ഹളിലേക്കു പുറപ്പെട്ടു.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചു സമരക്കാര്‍ ജീപ്പു തടഞ്ഞു നിര്‍ത്തി. ജീപ്പില്‍ എത്താമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞെങ്കിലും സെക്രട്ടറിയെ ഇറക്കിവിടണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു.
പൊലിസെത്തിയെങ്കിലും സെക്രട്ടറിയെ ഇറക്കിവിടണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീപ്പില്‍ നിന്നിറങ്ങി പൊലിസിന്റെ അകമ്പടിയോടെ കമ്യൂനിറ്റി ഹാളിലേക്കെത്തി.
ഹാള്‍ ഉടന്‍ തുറന്നു കിറ്റുകള്‍ വിതരണം ചെയ്യണമെന്നു സ്ത്രീകളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്ത് മെംബര്‍മാര്‍ മുഖേനെ അടുത്ത ദിവസം മുതല്‍ വിതരണം ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഹാള്‍തുറന്നു കൊടുത്തു. തയ്യാറാക്കി വച്ചിരിക്കുന്ന കിറ്റുകള്‍ ഇന്നു മുതലും ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ കിറ്റുകളാക്കിയും വിതരണം ചെയ്യാമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പൊലിസിന്റേയും പഞ്ചായത്തംഗത്തിന്റേയും സാന്നിധ്യത്തില്‍ കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായും തഹസില്‍ദാര്‍ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ വാര്‍ഡുകളിലേക്കുള്ള കിറ്റുകള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തഗം അഡ്വ.കെ.ആര്‍ സുമേഷ്, പി.വി ഷാജന്‍, സി.ഡി പോള്‍സണ്‍, സി.കെ രാംദാസ്, എം.ഐ പൗലോസ്, നിധിന്‍ പുല്ലന്‍, ഇ.സി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 40-ലധികം കുട്ടികൾ ആശുപത്രിയിൽ
Kerala
• 17 days ago
കാമുകനുമായി വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു; ബ്ലാക്മെയിൽ, പീഡന ആരോപണത്തിൽ കാമുകൻ കസ്റ്റഡിയിൽ
crime
• 17 days ago
10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ; നിക്ഷേപകർക്കും, പ്രവാസികൾക്കും ഇത് സുവർണാവസരം
oman
• 17 days ago
ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെതിരെ ബ്ലാക്മെയിലിങ്ങ്, മർദന ആരോപണം
crime
• 17 days ago
പാർക്കിംഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ
uae
• 17 days ago
മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്ന സംഭവത്തില്‍ വിദഗ്ധ അന്വേഷണം: ഉത്തരവിട്ട് വനംവകുപ്പ്
Kerala
• 17 days ago
'കേസ് കോടതിയില്‍നില്‍ക്കെ വഖ്ഫ് ഭൂമി പിടിച്ചെടുത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍
National
• 17 days ago
ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ നടുറോഡിൽ തീകൊളുത്തി കൊന്നു; പ്രതി അറസ്റ്റിൽ
National
• 17 days ago
ചെങ്ങറ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണം; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Kerala
• 17 days ago
ദുബൈ മെട്രോ: റെഡ് ലൈനിലെ തിരക്ക് കുറയ്ക്കാൻ പുതിയ നേരിട്ടുള്ള റൂട്ട് ആരംഭിച്ച് ആർടിഎ
uae
• 17 days ago.jpg?w=200&q=75)
മഞ്ചേരിയിൽ പെയിന്റിങ്ങിനിടെ വര്‍ക്ക്ഷോപ്പില്‍ കാര്‍ കത്തിനശിച്ചു
Kerala
• 17 days ago
ഓണാഘോഷത്തിന് പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം; കഞ്ചിക്കോട്ട് അജ്ഞാത വാഹനം ഇടിച്ച് അപകടം
Kerala
• 17 days ago
ഉച്ചസമയത്തെ ഔട്ട്ഡോർ ജോലി നിരോധനം ഔദ്യോഗികമായി അവസാനിപ്പിച്ച് കുവൈത്ത്
Kuwait
• 17 days ago
മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം; അപേക്ഷകൻ പിടിയിൽ
Kerala
• 17 days ago
ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ
National
• 17 days ago
ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 17 days ago
സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു
Saudi-arabia
• 17 days ago
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്ന
Cricket
• 17 days ago
കരുതിയിരുന്നോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല, ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Kerala
• 17 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന്റെ ഹരജി കോടതി തള്ളി; വിദേശയാത്രാ വിലക്ക് തുടരും
Kerala
• 17 days ago
കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala
• 17 days ago