HOME
DETAILS

സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രിം കോടതിയുടെ അനുമതി

  
backup
November 20 2020 | 07:11 AM

national-siddique-kappan-news-supreme-court123

ന്യൂഡല്‍ഹി: ഹാത്രസിലേക്ക് പോകുന്നതിനിടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.

സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16ന് സുപ്രിം കോടതി യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.

അഭിഭാഷകനെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.

അറസ്റ്റിലായി 41 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്. മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കെയുഡബ്ല്യുജെയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

എന്നിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. കോടതി നിലപാടിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ദിവങ്ങള്‍ക്കകം ജാമ്യം അനുവദിച്ച സുപ്രിം കോടതിയില്‍ തന്നെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അതേസമയം, സിദ്ദീഖ് മാധ്യമപ്രവര്‍ത്തകനല്ലെന്നാണ് യു.പി പൊലിസ് കോടതിയെ അറിയിച്ചത്.
ജാതി ഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനുമാണ് സിദ്ദിഖ് കാപ്പനും ക്യാംപസ് ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരും ഹാത്രസ് സന്ദര്‍ശിക്കാന്‍ പോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും യു.പി. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  5 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  5 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  5 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  5 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  5 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  5 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  5 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  5 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  5 days ago