HOME
DETAILS

സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രിം കോടതിയുടെ അനുമതി

  
backup
November 20, 2020 | 7:53 AM

national-siddique-kappan-news-supreme-court123

ന്യൂഡല്‍ഹി: ഹാത്രസിലേക്ക് പോകുന്നതിനിടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.

സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16ന് സുപ്രിം കോടതി യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.

അഭിഭാഷകനെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.

അറസ്റ്റിലായി 41 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്. മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കെയുഡബ്ല്യുജെയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

എന്നിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. കോടതി നിലപാടിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ദിവങ്ങള്‍ക്കകം ജാമ്യം അനുവദിച്ച സുപ്രിം കോടതിയില്‍ തന്നെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അതേസമയം, സിദ്ദീഖ് മാധ്യമപ്രവര്‍ത്തകനല്ലെന്നാണ് യു.പി പൊലിസ് കോടതിയെ അറിയിച്ചത്.
ജാതി ഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനുമാണ് സിദ്ദിഖ് കാപ്പനും ക്യാംപസ് ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരും ഹാത്രസ് സന്ദര്‍ശിക്കാന്‍ പോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും യു.പി. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  4 days ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  4 days ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  4 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  4 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  4 days ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  4 days ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  4 days ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  4 days ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  4 days ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  4 days ago