HOME
DETAILS

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോയെന്ന് കോടതി

  
backup
November 26, 2020 | 12:48 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

ശിവശങ്കറിന്റെ ഉന്നതപദവി രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഹിച്ചിരുന്ന ഉന്നതപദവികള്‍ രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതിരുന്നതിനാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ പദവികളൊന്നും പരാമര്‍ശിക്കാതെ മാധവന്‍ നായരുടെ മകന്‍ എന്നുമാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
ശിവശങ്കര്‍ വഹിച്ചിരുന്ന പദവി അറിയില്ലേ എന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതെ കസ്റ്റംസ് മൗനം പാലിച്ചെന്ന് കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തി. ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കസ്റ്റംസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഇവരെകുറിച്ച് ചോദിച്ചറിയുന്നതിന് ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷയിലാണ് കോടതി നടപടി.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്താണെന്നും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ മറ്റ് ഏജന്‍സികള്‍ നടപടിയെടുത്തതിനുശേഷം പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് അല്ലെ എന്നും കോടതി ചോദിച്ചു. കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ പങ്കാളിയായതെന്ന് കസ്റ്റംസ് പറയുന്നില്ലെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  14 days ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  14 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരും; ജന്തര്‍ മന്തറില്‍ രാപകല്‍ പ്രതിഷേധവുമായി സി.ജെ.പി

National
  •  14 days ago
No Image

'ആലപ്പുഴയില്‍ രണ്ട് മെഡിക്കല്‍ കോളജ് എന്തിന്': വണ്ടാനം മെഡിക്കല്‍ കോളേജ് നവീകരിക്കുകയാണ് വേണ്ടത്; ജി. സുധാകരന്‍

Kerala
  •  14 days ago
No Image

കോഹ്‌ലിക്കും രോഹിതിനും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ; ലോക ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി ഓസീസ് ഇതിഹാസം!

Cricket
  •  14 days ago
No Image

ഇതിഹാസങ്ങൾക്കും മുകളിൽ ഇനി ആ ഒരു പേര് മാത്രം; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡിലേക്ക് ലയണൽ മെസി

Cricket
  •  14 days ago
No Image

'നടപടിക്രമങ്ങള്‍ അറിയില്ലേ?; വൈദ്യുതി കണക്ഷന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  14 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

National
  •  14 days ago
No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  14 days ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  14 days ago