HOME
DETAILS

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോയെന്ന് കോടതി

  
backup
November 26, 2020 | 12:48 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

ശിവശങ്കറിന്റെ ഉന്നതപദവി രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഹിച്ചിരുന്ന ഉന്നതപദവികള്‍ രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതിരുന്നതിനാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ പദവികളൊന്നും പരാമര്‍ശിക്കാതെ മാധവന്‍ നായരുടെ മകന്‍ എന്നുമാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
ശിവശങ്കര്‍ വഹിച്ചിരുന്ന പദവി അറിയില്ലേ എന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതെ കസ്റ്റംസ് മൗനം പാലിച്ചെന്ന് കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തി. ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കസ്റ്റംസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഇവരെകുറിച്ച് ചോദിച്ചറിയുന്നതിന് ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷയിലാണ് കോടതി നടപടി.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്താണെന്നും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ മറ്റ് ഏജന്‍സികള്‍ നടപടിയെടുത്തതിനുശേഷം പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് അല്ലെ എന്നും കോടതി ചോദിച്ചു. കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ പങ്കാളിയായതെന്ന് കസ്റ്റംസ് പറയുന്നില്ലെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  30 minutes ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  an hour ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  an hour ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  2 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  25 minutes ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  2 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 hours ago