HOME
DETAILS

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോയെന്ന് കോടതി

  
backup
November 26, 2020 | 12:48 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

ശിവശങ്കറിന്റെ ഉന്നതപദവി രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഹിച്ചിരുന്ന ഉന്നതപദവികള്‍ രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതിരുന്നതിനാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ പദവികളൊന്നും പരാമര്‍ശിക്കാതെ മാധവന്‍ നായരുടെ മകന്‍ എന്നുമാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
ശിവശങ്കര്‍ വഹിച്ചിരുന്ന പദവി അറിയില്ലേ എന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതെ കസ്റ്റംസ് മൗനം പാലിച്ചെന്ന് കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തി. ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കസ്റ്റംസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഇവരെകുറിച്ച് ചോദിച്ചറിയുന്നതിന് ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷയിലാണ് കോടതി നടപടി.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്താണെന്നും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ മറ്റ് ഏജന്‍സികള്‍ നടപടിയെടുത്തതിനുശേഷം പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് അല്ലെ എന്നും കോടതി ചോദിച്ചു. കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ പങ്കാളിയായതെന്ന് കസ്റ്റംസ് പറയുന്നില്ലെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജിന് ബോംബ് ഭീഷണി: മൂന്നിടത്ത് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം

Kerala
  •  7 days ago
No Image

'വയനാട് മെഡിക്കല്‍ കോളജിന് അനുവദിച്ച ഫണ്ട് വകമാറ്റി',ഒന്നരക്കോടി രൂപ വകമാറ്റിയത് പാലം നിര്‍മാണത്തിന്; മന്ത്രി ഒ.ആര്‍ കേളുവിനെതിരേ കോണ്‍ഗ്രസ് 

Kerala
  •  7 days ago
No Image

ഒമാന്‍ പൗരത്വം: അപേക്ഷാ ഫീസുകളില്‍ വലിയ മാറ്റം; വ്യവസ്ഥകളും ചട്ടങ്ങളും പരിഷ്‌കരിച്ചു

oman
  •  7 days ago
No Image

'ഇന്ത്യയില്‍ സംഭവിക്കുന്നത് വംശഹത്യക്കുള്ള മുന്നൊരുക്കം, രാജ്യത്ത് നിന്ന് മുസ്‌ലിംകളെ തുടച്ചു നീക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം; നിശബ്ദരാവുന്ന കോടതികള്‍ നാടിന് നാണക്കേടെന്നും പ്രകാശ് രാജ്

National
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

Kerala
  •  7 days ago
No Image

'വോട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങാതിരിക്കണ്ട, അതുകൊണ്ട് നിങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കാം'  വോട്ടര്‍മാരോട് ഉവൈസി

National
  •  7 days ago
No Image

ഭൂമി തർക്കം ചോരക്കളിയായി: പിതാവിനെയും സഹോദരിയെയും മരുമകളെയും വെട്ടിക്കൊന്ന് കിണറ്റിലിട്ടു; യുവാവ് പിടിയിൽ

crime
  •  7 days ago
No Image

ബലാത്സംഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേര്‍ത്തു

Kerala
  •  7 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  7 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  7 days ago