HOME
DETAILS

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോയെന്ന് കോടതി

  
backup
November 26, 2020 | 12:48 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

ശിവശങ്കറിന്റെ ഉന്നതപദവി രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഹിച്ചിരുന്ന ഉന്നതപദവികള്‍ രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതിരുന്നതിനാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ പദവികളൊന്നും പരാമര്‍ശിക്കാതെ മാധവന്‍ നായരുടെ മകന്‍ എന്നുമാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
ശിവശങ്കര്‍ വഹിച്ചിരുന്ന പദവി അറിയില്ലേ എന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതെ കസ്റ്റംസ് മൗനം പാലിച്ചെന്ന് കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തി. ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കസ്റ്റംസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഇവരെകുറിച്ച് ചോദിച്ചറിയുന്നതിന് ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷയിലാണ് കോടതി നടപടി.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്താണെന്നും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ മറ്റ് ഏജന്‍സികള്‍ നടപടിയെടുത്തതിനുശേഷം പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് അല്ലെ എന്നും കോടതി ചോദിച്ചു. കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ പങ്കാളിയായതെന്ന് കസ്റ്റംസ് പറയുന്നില്ലെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ ഫോണിലേക്ക് നിരന്തരം മെസേജ്; ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു കൊലപ്പെടുത്തി യുവാവും സംഘവും 

Kerala
  •  8 days ago
No Image

പ്രചരണ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഏഴുപേർക്ക് പരിക്ക്

Kerala
  •  8 days ago
No Image

പയ്യന്നൂരില്‍ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണന്‍ മത്സരിച്ചേക്കും

Kerala
  •  8 days ago
No Image

വെറും ആറ് ഓവറിൽ അവൻ മത്സരം വിജയിപ്പിക്കും: ഗംഭീർ

Cricket
  •  8 days ago
No Image

നെതന്യാഹു കൊല്ലപ്പെട്ടോ? അഭ്യുഹങ്ങള്‍ക്കിടെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇസറാഈല്‍ പ്രധാനമന്ത്രി 

International
  •  8 days ago
No Image

ഷംസീറും, മണിയും, മുകേഷുമില്ല; യുവ നിരയും പുറത്ത്; സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ സമ്മിശ്ര പ്രതികരണം 

Kerala
  •  8 days ago
No Image

ഒഡീഷയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, പത്ത് പേർക്ക് പരുക്ക്

National
  •  8 days ago
No Image

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും

Kerala
  •  8 days ago
No Image

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

National
  •  8 days ago
No Image

The Unyielding Fortress: Why American Intelligence and Israeli Media Admit Iran Cannot Be Easily Overthrown

International
  •  8 days ago