HOME
DETAILS

കശ്മിര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും: രാജ്‌നാഥ് സിങ്

  
backup
May 22, 2017 | 1:58 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6


പെല്ലിങ്: ജമ്മുകശ്മിര്‍ വിഷയത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
സിക്കിമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിങ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് കശ്മിരില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നത്.
കശ്മിര്‍ നമ്മുടേതാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എന്‍.ഡി.എ സര്‍ക്കാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ശ്രീനഗര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒന്‍പതുമുതല്‍ കശ്മിരില്‍ തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. സുരക്ഷാ സേന അക്രമം നടത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനുശേഷമാണ് കശ്മിരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ 80 കശ്മിരികള്‍ക്കാണ് ജീവഹാനി നേരിട്ടത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ എല്ലാ അയല്‍ രാജ്യങ്ങളുമായി സമാധാനത്തോടും സഹവര്‍ത്തിത്തോടും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പാകിസ്താന്റെ സ്വഭാവത്തില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു.
സൗഹൃദത്തിനായി പലതവണ ഇന്ത്യ ശ്രമിച്ചിട്ടും ഇക്കാര്യം തിരിച്ചറിയാന്‍ പാകിസ്താന്‍ തയാറാകുന്നില്ല. കശ്മിരില്‍ പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്-രാജ്‌നാഥ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  5 days ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

തവനൂരിലെ 'യഥാര്‍ഥ' കേരള സ്റ്റോറി; ജലീലിന്റെ കോട്ട തകര്‍ത്ത് വി.എസ് ജോയ്

Kerala
  •  5 days ago
No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  5 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  5 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  5 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  5 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  5 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  5 days ago
No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  5 days ago