HOME
DETAILS

ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയുടെ മകന് ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ

  
backup
October 10 2018 | 14:10 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae

ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയായുടെ മകന്‍ താരിഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ മറ്റു 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഷെയ്ക് ഹസീനയ്ക്കു നേരേ 2004 ല്‍ നടന്ന ഗ്രനേഡാക്രമണക്കേസിലാണ് ഈ വിധി. താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍നിന്നു നേരത്തേ രക്ഷപ്പെട്ടിരുന്നു.
ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവായിരിക്കെ അവാമി ലീഗ് 2004 ഓഗസ്റ്റ് 21 നു നടത്തിയ റാലിക്കു നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും ഷെയ്ക് ഹസീനയുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കുപരിക്കു പറ്റുകയും ചെയ്തു. ഷെയ്ക് ഹസീനയ്ക്ക് ഈ അപകടത്തില്‍ കേള്‍വിത്തകരാറുണ്ടായിരുന്നു.
കേസിലെ വിധിയെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട താരിഖ് രഹ്മാന്‍ കേസ് വിചാരണക്കാലത്തു തന്നെ ബ്രിട്ടനില്‍ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് കേസ് വിചാരണ നടന്നത്. ഖാലിദ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചിരുന്നത് താരിഖ് റഹ്മാനായിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 19 പേരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫോസ്സമാന്‍ ബാബറും ഉള്‍പ്പെടും.
അടുത്ത ഡിസംബറില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു വരാനിരിക്കെയാണ് ഈ വിധി. 2014 ലെ തെരഞ്ഞെടുപ്പ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിരോധ വാക്‌സിനും രക്ഷയായില്ല; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി

latest
  •  14 days ago
No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  14 days ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  14 days ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  14 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  14 days ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  14 days ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  14 days ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  14 days ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  14 days ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  14 days ago