
ഖത്തര്‍: നയതന്ത്ര വിലക്കിന്റെ രാഷ്ട്രീയം
2014ല്‍ സഊദി അറേബ്യയും യു.എ.ഇയുമടങ്ങുന്ന അറബ് രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ച് ഖത്തറിനെതിരേ നീക്കം നടത്തിയിരുന്നു. ഭീകരവാദബന്ധം തന്നെയായിരുന്നു അന്നും പ്രശ്നം. തുടര്‍ച്ചയായ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്‍പതുമാസം കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു. സഊദിയും ബഹ്റൈനും യു.എ.ഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചയച്ച് ബന്ധം പുനരാരംഭിച്ചു. എന്നാല്‍, പ്രധാന പ്രശ്നത്തിന് അന്ന് പരിഹാരമായിരുന്നില്ല. കഴിഞ്ഞ മാസം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയതായി പ്രചരിപ്പിക്കപ്പെടുന്ന പ്രസംഗമായിരുന്നു ഇത്തവണ തര്‍ക്കങ്ങളുടെ തുടക്കം. ഇറാന്, ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് എന്നിവക്ക് പിന്തുണ അറിയിച്ച അമീര്‍ അമേരിക്കയെ പ്രസംഗത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കേവലം 27 ലക്ഷം ജനസംഖ്യയുള്ള 11,437 കി.മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണം മാത്രമുള്ള ഖത്തര്‍ അയല്‍രാജ്യങ്ങളുടെ കണ്ണില്‍ എന്തു കൊണ്ട് കരടാകുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം. അറബ് രാജഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നവരോ അനഭിമതരോ ആയ കക്ഷികള്‍ക്ക് ഖത്തര്‍ സഹായം നല്കുന്നുവെന്നത് കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനമാണ്. പ്രധാനമായും തൊട്ടടുത്തുള്ള അയല്‍രാജ്യം യു.എ.ഇയാണ് ഈ വിമര്‍ശനം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്നത്. ഈജിപ്തിലും ലിബിയയിലും ശക്തമായ സ്വാധീനമുള്ള മുസ്ലിം ബ്രദര്‍ഹുഡിനും ഫലസ്തീന് വിമോചന സംഘമായ ഹമാസിനും നല്കുന്ന സഹായവും ഇറാന് നല്കുന്ന പിന്തുണയുമാണ് അതില്‍ പ്രധാനം.
സഊദി, യു.എ.ഇ പൗരന്മാരായ ഇസ്ലാമിക രാഷ്ട്രീയവാദികള്‍ക്ക് ഖത്തര്‍ അഭയം നല്‍കുന്നതായി പലപ്പോഴും ആരോപണമുയരാറുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവും ആഗോള മുസ്ലിം പണ്ഡിത സഭയുടെ അമരക്കാരനുമായ ശൈഖ് യൂസുഫുല്‍ ഖര്‍ദാവി ഏറെ കാലമായി ദോഹ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ ജസീറ അടക്കമുള്ള മാധ്യമസംരംഭങ്ങളും ഖത്തര്‍ നേരിട്ടു നടത്തുന്നു. മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ് അടക്കമുള്ള വന്‍ ജനകീയ അടിത്തറയുള്ള പ്രസ്ഥാനങ്ങളെയും മേഖലയിലെ ഭീകരസംഘങ്ങളെയും സമീകരിക്കാനാകില്ലെന്നതാണ് ഖത്തറിന്റെ നിലപാട്.
ശീഈ രാജ്യമായ ഇറാനോടുള്ള ഖത്തറിന്റെ സൗഹൃദം തന്നെയാണ് റിയാദിനെയും അബൂദബിയെയും ചൊടിപ്പിച്ച പ്രധാന വിഷയം. സുന്നി ഭൂരിപക്ഷ രാജ്യമായ ഖത്തര്‍ പല വിവാദ വിഷയങ്ങളിലും ഇറാന് അനുകൂലമായ നിലപാടാണ് എടുക്കാറ്. ഇതിനു പുറമെ തങ്ങളുടെ പ്രധാന വരുമാനസ്രോതസായ വടക്കന്‍ വാതകപ്പാടത്തിന്റെ വലിയൊരു ഭാഗവും അവര്‍ ഇറാനുമായി പരസ്പരം പങ്കുവയ്ക്കുന്നു.
പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഖത്തറിന്റെ അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍. ഒരു വശത്ത് ഇറാനെ പിന്തുണക്കുമ്പോള്‍ തന്നെ ഇറാന് പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തില്‍ വിമതപോരാളികളോടൊപ്പവും നില്ക്കുന്നു. ഇതാണ് അല്‍ ഖാഇദയെയും ഐ.എസിനെയും പിന്തുണക്കുന്നതായുള്ള പ്രചാരണത്തിലേക്ക് നയിച്ചത്. സിറിയയിലെ വിമതസംഘങ്ങള്‍ക്ക് സഊദിയും സഹായം നല്കിവരുന്നുണ്ടെന്നതാണ് പുതിയ നടപടികളുടെ ആത്മാര്‍ഥത തന്നെ ചോദ്യം ചെയ്യുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഖത്തറിന് ആത്മാര്‍ഥത പോരായെന്ന് പാശ്ചാത്യന്‍ രാജ്യങ്ങളും ആക്ഷേപിക്കുന്നു.
ലിബിയയിലെ വിമോചന പോരാളികള്‍ക്ക് ഖത്തറും തുര്‍ക്കിയും സഹായം നല്‍കുന്നതായി ഈജിപ്തും യു.എ.ഇയും ആരോപണമുന്നയിച്ചിട്ടുണ്ട്. കിഴക്കന്‍ ലിബിയയുടെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്ന ഖലീഫാ ഹഫ്താറിനെ കെയ്റോയും അബൂദബിയും പിന്തുണക്കുന്നുണ്ട്. സമാനമായ പല ആരോപണങ്ങളും നേരിടുന്ന തുര്‍ക്കിയുമായും അടുത്തിടെ ഖത്തര്‍ നയതന്ത്രബന്ധം ശക്തമാക്കിയിരുന്നു. ഖത്തറില്‍ തുര്‍ക്കി സൈനിക താവളവും പുതുതായി തുറന്നിട്ടുണ്ട്.
ലിബിയ, സിറിയ, യമന്‍, ഫലസ്തീന് അടക്കമുള്ള മേഖലയിലെ മിക്ക പ്രശ്നങ്ങളിലും മധ്യസ്ഥന്റെ റോള്‍ ഖത്തര്‍ ഏറ്റെടുത്തതും സഊദിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം കത്തിനില്‍ക്കുമ്പോഴാണ് മേഖലയിലെ സമാധാനദൗത്യവുമായി കഴിഞ്ഞ മാസം ട്രംപ് സഊദി സന്ദര്‍ശിക്കുകയും മുസ്ലിം രാജ്യതലവന്മാരുമായി കൂടിക്കാഴ്ച നടത്തിയതും. ഇറാനും മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 7 days ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 7 days ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 7 days ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 7 days ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 7 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 7 days ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 7 days ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 7 days ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 7 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 7 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 7 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 7 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 7 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 7 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
Business
• 7 days ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 7 days ago
ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
uae
• 7 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 7 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 7 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 7 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 7 days ago