HOME
DETAILS

തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു

  
backup
October 17, 2018 | 6:39 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0

എടച്ചേരി: പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ എടച്ചേരി തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു. 2006ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് തുടങ്ങി വച്ച പാലത്തിനാണ് ഇതോടെ ശാപമോക്ഷമായത്. അന്ന് പാലത്തിനായി പുഴയില്‍ രണ്ടു ഭീമന്‍ തൂണുകള്‍ തീര്‍ത്തതല്ലാതെ മറ്റു ജോലികളൊന്നും നടന്നിരുന്നില്ല. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള പാലമായതിനാല്‍ തന്നെ പാലം പണി ആരംഭിക്കാനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും പാലം പണിയാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. അപ്രോച്ച് റോഡിന് വേണ്ടി രണ്ടു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളായിരുന്നു പാലത്തിനു തടസമായത്. നേരത്തെ തീരുമാനിച്ച അപ്രോച്ച് റോഡിന് മാറ്റം വരുത്തിയാണ് പാലം പണി ആരംഭിക്കുക.
ഇവിടെ നിലവിലുള്ള നിസ്‌കാര പള്ളി അല്‍പം മുന്നോട്ടേക്ക് മാറ്റിപ്പണിയാന്‍ തീരുമാനമായി. അതു വഴി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ബാധ്യതയും സര്‍ക്കാരിന് ഒഴിവായി. എന്നാല്‍ നിലവില്‍ അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുനല്‍കേണ്ടി വരുന്ന ഭൂഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലു കോടി രൂപയായിരുന്നു ഇതിന് വിലയിരുത്തിയത്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.യു കുരുവിളയാണ് പാലം പണിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള ഈ പാലം പെരിങ്ങത്തൂര്‍ മാഹിപ്പുഴയ്ക്ക് കുറുകെയാണ് നിര്‍മിക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍ തുടങ്ങി നിരവധിയാളുകള്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം ഇവിടുത്തെ കടത്തു തോണി മാത്രമാണ്. പാലം പണിക്കായി പണിത രണ്ട് ഭീമന്‍ തൂണുകള്‍ വര്‍ഷങ്ങളോളം വെള്ളത്തില്‍ കെട്ടിക്കിടന്നതിനാല്‍ പലയിടങ്ങളിലായി അടര്‍ന്നു പോയിട്ടുണ്ട്. പുതിയ പാലത്തിന് ഈ തൂണുകള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടി വരും.
ഏറ്റവുമൊടുവിലായി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി പാലം പണി എത്രയും പെട്ടെന്ന് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. തൊട്ടടുത്ത ഏറാമല പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരമാലയിലെ 'വൈ' രൂപത്തിലായിരുന്നു പാലം പണിയാന്‍ നേരത്തെ തീരുമാനിച്ചത്. ഇതിനായി നാദാപുരം, വടകര എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതേസമയം ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വിസ് പരിഗണനയിലുള്ളതിനാല്‍ തുരുത്തിപ്പുഴയില്‍ ഏറാമല ഭാഗത്തേക്കുള്ള പാലം ഒഴിവാക്കി. ഇനി എടച്ചേരിയിലെ തുരുത്തിയില്‍ നിന്ന് കരിയാട് പഞ്ചായത്തിലേക്ക് മാത്രമായിരിക്കും പാലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  2 days ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  2 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  2 days ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  2 days ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  2 days ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  2 days ago