HOME
DETAILS

തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു

  
backup
October 17, 2018 | 6:39 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0

എടച്ചേരി: പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ എടച്ചേരി തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു. 2006ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് തുടങ്ങി വച്ച പാലത്തിനാണ് ഇതോടെ ശാപമോക്ഷമായത്. അന്ന് പാലത്തിനായി പുഴയില്‍ രണ്ടു ഭീമന്‍ തൂണുകള്‍ തീര്‍ത്തതല്ലാതെ മറ്റു ജോലികളൊന്നും നടന്നിരുന്നില്ല. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള പാലമായതിനാല്‍ തന്നെ പാലം പണി ആരംഭിക്കാനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും പാലം പണിയാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. അപ്രോച്ച് റോഡിന് വേണ്ടി രണ്ടു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളായിരുന്നു പാലത്തിനു തടസമായത്. നേരത്തെ തീരുമാനിച്ച അപ്രോച്ച് റോഡിന് മാറ്റം വരുത്തിയാണ് പാലം പണി ആരംഭിക്കുക.
ഇവിടെ നിലവിലുള്ള നിസ്‌കാര പള്ളി അല്‍പം മുന്നോട്ടേക്ക് മാറ്റിപ്പണിയാന്‍ തീരുമാനമായി. അതു വഴി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ബാധ്യതയും സര്‍ക്കാരിന് ഒഴിവായി. എന്നാല്‍ നിലവില്‍ അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുനല്‍കേണ്ടി വരുന്ന ഭൂഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലു കോടി രൂപയായിരുന്നു ഇതിന് വിലയിരുത്തിയത്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.യു കുരുവിളയാണ് പാലം പണിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള ഈ പാലം പെരിങ്ങത്തൂര്‍ മാഹിപ്പുഴയ്ക്ക് കുറുകെയാണ് നിര്‍മിക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍ തുടങ്ങി നിരവധിയാളുകള്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം ഇവിടുത്തെ കടത്തു തോണി മാത്രമാണ്. പാലം പണിക്കായി പണിത രണ്ട് ഭീമന്‍ തൂണുകള്‍ വര്‍ഷങ്ങളോളം വെള്ളത്തില്‍ കെട്ടിക്കിടന്നതിനാല്‍ പലയിടങ്ങളിലായി അടര്‍ന്നു പോയിട്ടുണ്ട്. പുതിയ പാലത്തിന് ഈ തൂണുകള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടി വരും.
ഏറ്റവുമൊടുവിലായി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി പാലം പണി എത്രയും പെട്ടെന്ന് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. തൊട്ടടുത്ത ഏറാമല പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരമാലയിലെ 'വൈ' രൂപത്തിലായിരുന്നു പാലം പണിയാന്‍ നേരത്തെ തീരുമാനിച്ചത്. ഇതിനായി നാദാപുരം, വടകര എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതേസമയം ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വിസ് പരിഗണനയിലുള്ളതിനാല്‍ തുരുത്തിപ്പുഴയില്‍ ഏറാമല ഭാഗത്തേക്കുള്ള പാലം ഒഴിവാക്കി. ഇനി എടച്ചേരിയിലെ തുരുത്തിയില്‍ നിന്ന് കരിയാട് പഞ്ചായത്തിലേക്ക് മാത്രമായിരിക്കും പാലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  a few seconds ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  in a few seconds
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  5 minutes ago
No Image

കാസർകോഡിൽ ഹാനാൻ ഷായുടെ പരുപാടിയിൽ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു

Kerala
  •  8 minutes ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  40 minutes ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  8 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  8 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  8 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  8 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  9 hours ago