HOME
DETAILS

കശ്മിര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തില്‍

  
backup
August 19 2019 | 19:08 PM

kashmir-becomes-a-dilemma-for-political-parties-766834-2

 

 


ശ്രീനഗര്‍: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതോടെ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളും ആശയക്കുഴപ്പത്തില്‍. കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കശ്മിരിന് പ്രത്യേക അധികാരം നല്‍കിയ 370ാം ഭരണഘടനാ അനുച്ഛേദം എടുത്തുമാറ്റിയത്. ഇതോടൊപ്പം കശ്മിരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ കശ്മിരിലെ പ്രധാന പാര്‍ട്ടികളായ പി.ഡി.പിയും നാഷ്‌നല്‍ കോണ്‍ഫറന്‍സും അടക്കമുള്ളവര്‍ എന്തുചെയ്യണമെന്ന അവസ്ഥയിലാണ്.
അതേസമയം വിഘടനവാദി നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഴുതുകളെല്ലാം അടച്ചതിനു ശേഷമാണ് ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവ എടുത്തുമാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കത്തില്‍ പകച്ചുപോയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുനേരെ കര്‍ശന നടപടികളും വീട്ടുതടങ്കലും ഏര്‍പ്പെടുത്തിയതോടെ പ്രതിഷേധിക്കാനും ആശയവിനിമയം നടത്താനും കഴിയാതായി. ഇതേ തുടര്‍ന്ന് ഭാവി കാര്യത്തെക്കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വിഘടന വാദി നേതാക്കളും.
അതേസമയം ജമ്മുകശ്മിരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റ് ഭൂവിഭാഗങ്ങളിലുള്ളവരെപോലെ ഞങ്ങളും മാറിയെന്നാണ് ഡല്‍ഹിയില്‍ താമസിക്കുന്ന കശ്മിരികള്‍ പറയുന്നത്. പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നപ്പോള്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍പെട്ട് അനിശ്ചിതത്വമായിരുന്നുവെന്നും ഇവര്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി ശ്രദ്ധിക്കേണ്ടത് ഭരണകാര്യങ്ങളിലെ പാളിച്ചകളിലേക്കാണ്. വിഘടനവാദവും സ്വയംഭരാവകാശവുമല്ല ഇവിടത്തുകാര്‍ക്ക് വേണ്ടതെന്നും ഇവര്‍ പറയുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന കാര്യങ്ങളെല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമായിട്ടുണ്ടെന്നും കശ്മിരികള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമവും ഭീകര പ്രവര്‍ത്തനവും ഒരു ഭാഗത്ത് നടന്നപ്പോള്‍ ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്ന വിഘടന വാദികളും അവരുടെ കുടുംബങ്ങളും അല്ലലില്ലാതെ ജീവിച്ചുവെന്നാണ് വലിയൊരു വിഭാഗം ജനങ്ങളും പറയുന്നത്.
കശ്മിരിന്റെ പുതിയ രീതിയോട് യോജിക്കാനും വിയോജിക്കാനും ശ്രമം തുടങ്ങിയത് നാഷ്‌നല്‍ കോണ്‍ഫറന്‍സില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഫറൂക്ക് അബ്ദുല്ല പോലുള്ള പഴയ നേതാക്കള്‍ കശ്മിരിന് പ്രത്യേക അധികാരം നല്‍കിയത് എടുത്തുകളഞ്ഞതിനോട് ഒരു തരത്തിലും യോജിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്ദുല്ല പുതിയ രീതിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്. പി.ഡി.പിയുടെ അവസ്ഥയും ഇവിടെ പരുങ്ങലിലാണ്. അവരുടെ പല നയങ്ങളോടും പലരും വിയോജിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Kerala
  •  2 months ago
No Image

പ്രിയ കൂട്ടുകാരന്‍ ഇനിയില്ല; മിഥുന്റെ സ്‌കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും

Kerala
  •  2 months ago
No Image

അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി

National
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

Kerala
  •  2 months ago
No Image

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

Kerala
  •  2 months ago
No Image

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

Kerala
  •  2 months ago
No Image

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

Kerala
  •  2 months ago
No Image

ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

Kerala
  •  2 months ago
No Image

ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

Kerala
  •  2 months ago


No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  2 months ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  2 months ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  2 months ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  2 months ago