HOME
DETAILS

കാരശേരിയില്‍ ഗെയില്‍ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ

  
backup
September 04, 2019 | 8:10 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

മുക്കം (കോഴിക്കോട്): കാരശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പ്- വലിയപറമ്പ് റോഡ് കീറിമുറിച്ച് നടത്തുന്ന ഗെയില്‍ പ്രവൃത്തിക്ക് കാരശേരി പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോ.
ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി മണ്ണ് തുരക്കുന്നതിന് ഉപയോഗിക്കുന്ന വിഷാംശം കലര്‍ന്ന രാസലായനി സൂക്ഷിച്ച ബണ്ട് പൊട്ടുകയും പ്രദേശവാസികളുടെ കിണറുകളുള്‍പ്പെടെ മലിനമാവുകയും ചെയ്‌യതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മാര്‍ച്ച് 28ന് പഞ്ചായത്ത് ഭരണസമിതി പ്രവൃത്തി നടത്താന്‍ നല്‍കിയ അനുമതി തടഞ്ഞുകൊണ്ടുള്ള അറിയിപ്പ് പഞ്ചായത്ത് സെക്രട്ടറി ഗെയില്‍ അധികൃതര്‍ക്ക് കൈമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഗെയില്‍ പ്രവൃത്തി മൂലം പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന റോഡ് തകര്‍ന്നിരുന്നു. യു.ഡി.എഫ് ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി. പ്രദേശവാസികളെ വന്‍ ദുരിതത്തിലാക്കി കഴിഞ്ഞദിവസമാണ് മഴയില്‍ രാസലായനി സൂക്ഷിച്ച ബണ്ട് പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് സമീപത്തെ പത്തോളം വീട്ടുകാരുടെ ഏക ആശ്രയമായ റോഡ് ഒലിച്ചുപോവുകയും പറമ്പുകളിലും വീടുകളുടെ മുറ്റങ്ങളിലും രാസലായനി ഒലിച്ചെത്തുകയും ചെയ്തിരുന്നു. അശാസ്ത്രീയമായി ലായനി സൂക്ഷിച്ചതിനാലാണ് കനത്ത മഴയില്‍ ബണ്ട് പൊട്ടിയതെന്നും സമീപവാസികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുക്കാതെയാണ് ഗെയില്‍ അധികൃതര്‍ പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ജഹ്‌റയിലെ ക്യാമ്പിൽ തീപിടുത്തം; ഒരാൾ മരിച്ചു

Kuwait
  •  22 minutes ago
No Image

സൂപ്പർതാരത്തിന് പരുക്ക്; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  41 minutes ago
No Image

ഒമാനിലെ ഇന്ത്യന്‍  സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം 

oman
  •  an hour ago
No Image

സ്കൂളിൽ കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നു ബി.ജെ.പി നേതാവിന്റെ വ്യാജ പരാതിയിൽ പ്രധാനാധ്യാപകനെ പുറത്താക്കി, സ്കൂൾ ഒന്നടങ്കം എതിർത്തതോടെ തിരിച്ചെടുത്തു 

National
  •  an hour ago
No Image

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രിം കോടതിയെ സമീപിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി

National
  •  an hour ago
No Image

ടി-20 ലോകകപ്പിൽ ആ ടീമിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടും: പ്രവചനവുമായി ഗവാസ്കർ

Cricket
  •  2 hours ago
No Image

സ്വന്തം പറമ്പിലെ ചന്ദനം ഇനി ഉടമസ്ഥന് വിൽക്കാം: വന നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

Kerala
  •  2 hours ago
No Image

ചേരിയിലെ ചുവരുകളിൽ സൃഷ്ടിച്ച അക്ഷരവിപ്ലവം; ഇന്ത്യക്കാരി റൂബിൾ നാഗിക്ക് 1 മില്യൺ ഡോളറിന്റെ ഗ്ലോബൽ ടീച്ചർ പ്രൈസ്

uae
  •  2 hours ago
No Image

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലേക്ക്

Kerala
  •  2 hours ago
No Image

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; 17 ഡിഎൻഎ സാമ്പിളുകൾ, മാസങ്ങൾ നീണ്ട അന്വേഷണം; മുംബൈ പീഡനക്കേസിൽ വഴിത്തിരിവ്

National
  •  2 hours ago