HOME
DETAILS

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ

  
backup
June 11, 2017 | 12:32 AM

47272721-2

ദോഹ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാരുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യുന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചാരിറ്റിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ക്കും നിരാലംബര്‍ക്കും ലഭിച്ചുവന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ പല കേന്ദ്രങ്ങളില്‍നിന്നായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. 1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 213,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. ലോകവ്യാപകമായി 621 സ്‌കൂളുകള്‍ നടത്തി വരുന്നു. സിറിയ, സോമാലിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തര്‍ ചാരിറ്റിക്കായിരുന്നു. ആറു വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ അവിടെ ഖത്തര്‍ ചാരിറ്റി സഹായം ചെയ്തു വരുന്നുണ്ട്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  25 days ago
No Image

വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

Kerala
  •  25 days ago
No Image

മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ കുതിച്ചുചാട്ടം; സ്വകാര്യ മേഖലയിൽ 2.5% വളർച്ച, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ്

uae
  •  25 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  25 days ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  25 days ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  25 days ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  25 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  25 days ago