HOME
DETAILS

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ

  
backup
June 11, 2017 | 12:32 AM

47272721-2

ദോഹ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാരുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യുന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചാരിറ്റിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ക്കും നിരാലംബര്‍ക്കും ലഭിച്ചുവന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ പല കേന്ദ്രങ്ങളില്‍നിന്നായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. 1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 213,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. ലോകവ്യാപകമായി 621 സ്‌കൂളുകള്‍ നടത്തി വരുന്നു. സിറിയ, സോമാലിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തര്‍ ചാരിറ്റിക്കായിരുന്നു. ആറു വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ അവിടെ ഖത്തര്‍ ചാരിറ്റി സഹായം ചെയ്തു വരുന്നുണ്ട്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രേംകുമാര്‍ നാളെ കോണ്‍ഗ്രസ് വേദിയില്‍; കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

Kerala
  •  a minute ago
No Image

മൂന്ന് വർഷം അടച്ചിട്ട വീട്, തറ പൊളിച്ചപ്പോൾ കണ്ടത് മനുഷ്യ അസ്ഥികൂടം; നെല്ലിക്കുന്നിലെ ദുരൂഹത നീക്കാൻ പൊലിസ്

crime
  •  21 minutes ago
No Image

ഊബറിന്റെ 'ആപ്പ്' പൂട്ടും; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

Kerala
  •  36 minutes ago
No Image

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

Kerala
  •  an hour ago
No Image

'സഊദിയിൽ ഇന്ന് നാമെല്ലാവരും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് റൊണാൾഡോയ്ക്ക്'; പിന്തുണയുമായി അൽ-അഹ്ലി സ്പോർട്ടിങ് ഡയറക്ടർ

Football
  •  an hour ago
No Image

നാദാപുരത്ത് സംസ്ഥാനപാതയില്‍ പടക്കം പൊട്ടിച്ച് വിവാഹാഘോഷം, ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനെത്തി; വെള്ളക്കെട്ടില്‍ വീണത് ആരുമറിഞ്ഞില്ല; മൂന്ന് വയസുകാരന് ദാരുണാന്ത്യം

National
  •  2 hours ago
No Image

താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ

crime
  •  2 hours ago
No Image

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവ് കോടികള്‍; പത്തുവര്‍ഷത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

National
  •  2 hours ago
No Image

ബോംബ് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്ന് അമ്മയും മകനും കൊല്ലപ്പെട്ടു

crime
  •  2 hours ago