HOME
DETAILS

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ

  
backup
June 11, 2017 | 12:32 AM

47272721-2

ദോഹ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാരുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യുന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചാരിറ്റിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ക്കും നിരാലംബര്‍ക്കും ലഭിച്ചുവന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ പല കേന്ദ്രങ്ങളില്‍നിന്നായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. 1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 213,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. ലോകവ്യാപകമായി 621 സ്‌കൂളുകള്‍ നടത്തി വരുന്നു. സിറിയ, സോമാലിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തര്‍ ചാരിറ്റിക്കായിരുന്നു. ആറു വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ അവിടെ ഖത്തര്‍ ചാരിറ്റി സഹായം ചെയ്തു വരുന്നുണ്ട്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  16 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  16 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  16 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  16 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  16 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  16 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  16 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  16 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  16 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  16 days ago