HOME
DETAILS

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ

  
backup
June 11, 2017 | 12:32 AM

47272721-2

ദോഹ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാരുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യുന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചാരിറ്റിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ക്കും നിരാലംബര്‍ക്കും ലഭിച്ചുവന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ പല കേന്ദ്രങ്ങളില്‍നിന്നായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. 1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 213,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. ലോകവ്യാപകമായി 621 സ്‌കൂളുകള്‍ നടത്തി വരുന്നു. സിറിയ, സോമാലിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തര്‍ ചാരിറ്റിക്കായിരുന്നു. ആറു വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ അവിടെ ഖത്തര്‍ ചാരിറ്റി സഹായം ചെയ്തു വരുന്നുണ്ട്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  6 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  6 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  6 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  6 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  6 days ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  6 days ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  6 days ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  6 days ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  6 days ago