HOME
DETAILS

പത്ത് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
June 12, 2017 | 2:50 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4


വടകര: തിരുവള്ളൂര്‍, തോടന്നൂര്‍ പ്രദേശങ്ങളിലെ രണ്ട് മുസ്‌ലിം ലീഗ് ഓഫിസുകള്‍ അക്രമിച്ച കേസില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തോടന്നൂര്‍ സ്വദേശികളായ വരക്കൂല്‍ അരുണ്‍ (26), മൊട്ടംതറമ്മല്‍ ജിഷ്ണു (24), പള്ളിക്കുന്നത്ത് ബബിന്‍ (23), വലിയപറമ്പത്ത് സിജു (19), ബാബുപ്പാറ മെമ്മേനിമീത്തല്‍ അര്‍ജുന്‍ (24), തയ്യില്‍ ഷിബിന്‍(27), നടുക്കണ്ടി ശ്രീജേഷ് (27), ഡല്‍ജിത്ത് കാര്യപറമ്പത്ത് (27), തിരുവള്ളൂര്‍ പുത്തന്‍പുരയില്‍ ജിതിന്‍ (24), പനയുള്ളപറമ്പത്ത് ബിജിന്‍ലാല്‍ (27) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി കെ. സുദര്‍ശനും സംഘവും അറസ്റ്റ് ചെയ്തത്.
മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസ് അക്രമിച്ച കേസില്‍ രണ്ടു പേരും തോടന്നൂരിലെ മുസ്‌ലിം ലീഗ് ഓഫിസ് അക്രമിച്ച കേസില്‍ എട്ടു പേരുമാണ് അറസ്റ്റിലായത്. സി.പി.എം ഓഫിസുകള്‍ അക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച പൊലിസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. വടകര, തിരുവള്ളൂര്‍, തോടന്നൂര്‍ എന്നിവിടങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 350ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
ഇരുപത്തിയഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫിസായ കേളുവേട്ടന്‍ മന്ദിരം അക്രമിച്ച സംഭവത്തില്‍ ആറു പേരെയും ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ കേസില്‍ പത്ത് പേരെയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീട് അക്രമിച്ച കേസിലെ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  6 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  6 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  6 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  6 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  6 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  6 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  6 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  6 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  6 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  6 days ago