HOME
DETAILS

കൂടരഞ്ഞിയില്‍ യു.ഡി.എഫിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്

  
backup
November 03, 2018 | 4:35 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2

കൂടരഞ്ഞി: അധികാരക്കൈമാറ്റം സംബന്ധിച്ച് മുമ്പുണ്ടാക്കിയ കരാര്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പാലിക്കുന്നില്ലെന്നാരോപിച്ച് കൂടരഞ്ഞിയില്‍ കോണ്‍ഗ്രസ് പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു.
മുന്‍ ധാരണപ്രകാരം ആദ്യ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രസിഡന്റ് സോളി ജോസഫും വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ വി.എ നസീറും സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും നല്‍കണം. എന്നാല്‍ സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച തനിക്ക് കരാര്‍ പാലിക്കാന്‍ ബാധ്യതയില്ലെന്നാണ് സോളി ജോസഫ് പറയുന്നത്. വി.എ നസീറും സ്ഥാനമൊഴിയാന്‍ തയാറല്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെയും നിര്‍ദേശം ഇരുവര്‍ക്കും സ്വീകാര്യമല്ല. ഇതേ തുടര്‍ന്ന് കൂടരഞ്ഞിയില്‍ യു.ഡി.എഫ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണ്.
കാലവര്‍ഷക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നതിന് പഞ്ചായത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. മണ്ഡലം പ്രസിഡന്റും ടൗണ്‍ വാര്‍ഡ് മെംബറുമായ ജോസ് പള്ളിക്കുന്നേല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിട്ടും പരിപാടിയില്‍ പങ്കെടുത്തില്ല. ജില്ലാ പഞ്ചായത്തംഗം അന്നമ്മ മാത്യു സ്ഥലത്തെത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടക്കിയയച്ചു. ഇടക്കാലത്ത് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്(എം) പിന്നീട് തിരികെ വന്നെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ്.
രണ്ടംഗങ്ങളുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഒരംഗത്തിനെ ഇലക്ഷന്‍ കമ്മിഷന്‍ അയോഗ്യത കല്‍പിച്ച് നേരത്തെ പുറത്താക്കിയിരുന്നു. സി.പി.എം -4, കോണ്‍ഗ്രസ്- 3, മുസ്‌ലിം ലീഗ് - 2, ജനതാദള്‍- 1, കേരള കോണ്‍(എം) - 1, എല്‍.ഡി.എഫ് സ്വത. - 1, സ്വതന്ത്ര - 1 എന്നിങ്ങനെയാണ് പഞ്ചായത്തില്‍ ഇപ്പോഴത്തെ കക്ഷിനില.7ാം വാര്‍ഡ് മെംബര്‍ ഗ്രേസി കീലത്തിനാണ് അയോഗ്യതയുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Kerala
  •  a month ago
No Image

'പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല,ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം': ഷാഫി പറമ്പില്‍

Kerala
  •  a month ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  a month ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  a month ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  a month ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  a month ago
No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  a month ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  a month ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  a month ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  a month ago