HOME
DETAILS

തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം: പ്രതീക്ഷയോടെ തൊഴിലാളികള്‍

  
backup
November 08, 2018 | 7:36 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae-3


കല്‍പ്പറ്റ: ഈമാസം 16ന് പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) തിരുവനന്തപുരത്ത് നടക്കാനിരിക്കെ, ശമ്പള പരിഷ്‌കരണം നടപ്പാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ തോട്ടംതൊഴിലാളികള്‍.
എന്നാല്‍ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഒരിടവേളക്ക് ശേഷം തോട്ടംതൊഴിലാളികള്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും. 2017 ഡിസംബറിലാണ് തോട്ടംതൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്തുമാസം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ എട്ടോളം പി.എല്‍.സി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല.
തോട്ടം മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ചൂണ്ടികാണിച്ച് അഞ്ചു രൂപയില്‍ കൂടുതല്‍ വര്‍ധനവ് വരുത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തോട്ടം ഉടമകള്‍. എന്നാല്‍ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നേരത്തെ പ്ലാന്റേഷന്‍ ടാക്‌സും ഇക്കഴിഞ്ഞ ഒക്ടോബറില്‍ തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൂടാതെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജും ഒഴിവാക്കിയിരുന്നു.
ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. മാനേജ്‌മെന്റുകളുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതോടെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം മാനേജ്‌മെന്റ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് യൂനിയനുകള്‍. എന്നാല്‍ മാനേജ്‌മെന്റ് നിഷേധ നിലപാട് തുടര്‍ന്നാല്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ വേതന വര്‍ധനവ് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴിലാളികളുടെ ഇ.എസ്.ഐ, വേതനം എന്നിവ സംബന്ധിച്ചുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. കൂടാതെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളില്‍ വകുപ്പ് മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നില്ല. തോട്ടം ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ തോട്ടംതൊഴിലാളികള്‍ തൊഴില്‍ കളഞ്ഞ് സമരത്തിനിറങ്ങേണ്ട ഗതികേടിലാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  7 days ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  7 days ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  7 days ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  7 days ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  7 days ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  8 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  8 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  8 days ago