HOME
DETAILS

തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം: പ്രതീക്ഷയോടെ തൊഴിലാളികള്‍

  
backup
November 08, 2018 | 7:36 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae-3


കല്‍പ്പറ്റ: ഈമാസം 16ന് പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) തിരുവനന്തപുരത്ത് നടക്കാനിരിക്കെ, ശമ്പള പരിഷ്‌കരണം നടപ്പാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ തോട്ടംതൊഴിലാളികള്‍.
എന്നാല്‍ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഒരിടവേളക്ക് ശേഷം തോട്ടംതൊഴിലാളികള്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും. 2017 ഡിസംബറിലാണ് തോട്ടംതൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്തുമാസം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ എട്ടോളം പി.എല്‍.സി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല.
തോട്ടം മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ചൂണ്ടികാണിച്ച് അഞ്ചു രൂപയില്‍ കൂടുതല്‍ വര്‍ധനവ് വരുത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തോട്ടം ഉടമകള്‍. എന്നാല്‍ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നേരത്തെ പ്ലാന്റേഷന്‍ ടാക്‌സും ഇക്കഴിഞ്ഞ ഒക്ടോബറില്‍ തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൂടാതെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജും ഒഴിവാക്കിയിരുന്നു.
ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. മാനേജ്‌മെന്റുകളുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതോടെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം മാനേജ്‌മെന്റ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് യൂനിയനുകള്‍. എന്നാല്‍ മാനേജ്‌മെന്റ് നിഷേധ നിലപാട് തുടര്‍ന്നാല്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ വേതന വര്‍ധനവ് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴിലാളികളുടെ ഇ.എസ്.ഐ, വേതനം എന്നിവ സംബന്ധിച്ചുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. കൂടാതെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളില്‍ വകുപ്പ് മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നില്ല. തോട്ടം ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ തോട്ടംതൊഴിലാളികള്‍ തൊഴില്‍ കളഞ്ഞ് സമരത്തിനിറങ്ങേണ്ട ഗതികേടിലാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  11 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  11 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  11 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  12 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  12 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  12 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  12 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  12 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  12 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  12 days ago