
ബുക്കറില്‍ കറുപ്പിന്റെ കൈയൊപ്പ്, പ്രായമേറിയ ജേതാവായി അറ്റ്‌വുഡ്
ലണ്ടന്‍: ഏറെ പ്രത്യേകതകളുണ്ട് ഇത്തവണത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിന്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വിലയേറിയ പുരസ്‌കാരം രണ്ടുപേര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്നത്. കറുത്തവര്‍ഗക്കാരിയായ ഒരു വനിതക്ക് പുരസ്‌കാരം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്. 79ാം വയസില്‍ ഒരു വനിതയെ തേടി ഈ പുരസ്‌കാരം എത്തുന്നതും ഇതാദ്യം.
ഇതുവരെ കറുത്തവര്‍ഗക്കാരായ നാലു വനിതകള്‍ മാത്രമേ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുള്ളൂ. എന്നാല്‍ ആര്‍ക്കും ബുക്കര്‍ ലഭിച്ചിരുന്നില്ല. ഇത്തവണ അഞ്ചു വിധികര്‍ത്താക്കളില്‍ നാലുപേരും വനിതകളായിരുന്നു. കൂടുതല്‍ കറുത്തവര്‍ഗക്കാരായ വനിതകള്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- എവരിസ്റ്റോ പറഞ്ഞു. ഇതോടെ തന്റെ രചനകള്‍ക്ക് വിപുലമായ വായനക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എവരിസ്റ്റോ പ്രതികരിച്ചു.
അറ്റ്‌വുഡിനിത് രണ്ടാം തവണയാണ് ബുക്കര്‍ ലഭിക്കുന്നത്. അതും 79ാം വയസില്‍. ഒരു കറുത്തവര്‍ഗക്കാരിക്കൊപ്പം ഇതു പങ്കിട്ടതില്‍ അവര്‍ക്ക് സന്തോഷമേ തോന്നിയുള്ളൂ. നോവലിസ്റ്റ് എന്നതിലുപരി കവയിത്രി, ചെറുകഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തയാണ് അറ്റ്‌വുഡ്. അവരുടെ ദ ഹാന്റ്‌മേഡ്‌സ് ടെയില്‍, പേബാക്ക്, ദ റോബര്‍ ബ്രൈഡ്, എവെയ്റ്റിങ് അറ്റ്‌വുഡ്, ഇന്‍ ദ വെയിക് ഓഫ് ഫ്‌ളഡ്, സര്‍ഫാസിങ്, യസ്‌നോ എന്നീ നോവലുകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. 1939 നവംബര്‍ 18ന് കാനഡ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ജനനം. 1961ലാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത്. നിരവധി യൂനിവേഴ്‌സിറ്റികളില്‍ ലക്ചററായ അവരുടെ എല്ലാ കൃതികളും ശ്രദ്ധനേടി. ദ ടെസ്റ്റമന്റ്‌സിന്റെ ഒരു ലക്ഷം കോപ്പികള്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ബ്രിട്ടനില്‍ വിറ്റുപോയത്.
അറ്റ്‌വുഡിന്റെ ദ ഹാന്റ്‌മേഡ്‌സ് ടെയില്‍ എന്ന നോവലിന്റെ അനുബന്ധമാണ് അവാര്‍ഡ് നേടിയ ദ ടെസ്റ്റമെന്റ്‌സ്. നോവലിലെ കഥ നടക്കുന്നത് ആദ്യ നോവലിലെ സംഭവങ്ങള്‍ നടന്ന് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആദ്യ നോവലിലെ കഥാപാത്രമായ ലിഡിയ അമ്മായിയാണ് ഇതിലെ കഥ പറയുന്നത്. ദത്തെടുക്കപ്പെട്ട അനാഥരായ ആഗ്നസ്, ഡെയ്‌സി എന്നീ യുവതികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. കഴിഞ്ഞ മാസം 10നാണ് നോവല്‍ പുറത്തിറങ്ങിയത്. ദ ഹാന്റ്‌മേഡ്‌സ് ടെയിലും ബുക്കര്‍ നാമനിര്‍ദേശം നേടിയിരുന്നു.
ബുക്കര്‍ സമ്മാനം ഒന്നിലധികം പേര്‍ക്കായി വിഭജിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് വിധികര്‍ത്താക്കള്‍ രണ്ടുപേര്‍ക്കിടയില്‍ സമ്മാനം വീതിച്ചത്. ഇതിനു മുന്‍പ് രണ്ടു തവണയേ പുരസ്‌കാരം പങ്കുവയ്ക്കപ്പെട്ടിട്ടുള്ളൂ. രണ്ടു നോവലുകളും ഒന്നിനൊന്നു മികവു പുലര്‍ത്തിയതിനാല്‍ അവയെ വിഭജിക്കാനാവുമായിരുന്നില്ലെന്ന് ജൂറി പറഞ്ഞു. 1992ല്‍ രണ്ടുപേര്‍ക്ക് പങ്കുവച്ച ശേഷമാണ് അവാര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇനി ഒരാളെയേ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാവൂവെന്ന് തീരുമാനിച്ചത്. അതിനു മുന്‍പ് 1974ലാണ് പുരസ്‌കാരം പങ്കുവച്ചത്. രണ്ടു വിജയികളെ തിരഞ്ഞെടുക്കരുതെന്ന് ഇത്തവണ സംഘാടകര്‍ ജൂറിയോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചു മണിക്കൂര്‍ നീണ്ട കൂടിയാലോചനക്കു ശേഷം പ്രധാന വിധികര്‍ത്താവായ പീറ്റര്‍ ഫ്‌ളോറന്‍സ്, ചട്ടം ലംഘിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് പ്രഖ്യാപിച്ചു.
1969ല്‍ ഏര്‍പ്പെടുത്തിയ ബുക്കര്‍ സമ്മാനം ഇതുവരെ 16 വനിതകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 6 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 7 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 7 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 7 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 8 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 8 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 9 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 10 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 11 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 12 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 11 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 12 hours ago