HOME
DETAILS

ചിദംബരത്തെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  
backup
October 15 2019 | 18:10 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b8

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ കൂടുതല്‍ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) അനുമതി. ആവശ്യമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് ഡല്‍ഹിയിലെ പ്രത്യേക വിചാരണക്കോടതി അനുമതി നല്‍കി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യംചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ ഇന്ന് തിഹാറില്‍വച്ച് ചോദ്യംചെയ്ത ശേഷം ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നേരത്തെ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണിത്.


അറസ്റ്റിന് അനുമതി തേടി ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി അജയ് കുമാറിന്റെ നടപടി. ഹരജി പരിഗണിച്ച കോടതി ഇന്നലെ രണ്ടുനിര്‍ദേശമാണ് ഇ.ഡിക്ക് മുന്‍പാകെ വച്ചത്. 1, ചിദംബരത്തെ ചോദ്യം ചെയ്യുക, പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക. 2, തിഹാര്‍ ജയിലില്‍നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ഈ നിര്‍ദേശം പരിഗണിച്ചതിനാലാണ് ഇ.ഡി ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയത്. വാദത്തിനിടെ പൊതുപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ അന്തസ് മാനിക്കണമെന്നും അപമാനിക്കരുതെന്നും ജഡ്ജി നിര്‍ദേശിച്ചു.
ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം കഴിഞ്ഞമാസം മൂന്നുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
അതേസമയം, സി.ബി.ഐയുടെ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാവാതിരുന്നതിനാല്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഇന്നലെ ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ച് മുന്‍പാകെയാണ് കേസ് എത്തിയത്. നിരന്തരം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് തന്നെ ജയിലില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ ചിദംബരം ഓടിപ്പോവില്ലെന്നും രാജ്യത്തെ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് അദ്ദേഹമെന്നും സിബല്‍ വാദിച്ചു. പ്രത്യക്ഷനീതിയുടെ നിഷേധമാണ് ചിദംബരത്തോട് കാണിക്കുന്നതെന്നും പ്രഥമദൃഷ്ട്യാ ചിദംബരത്തിനെതിരേ കോടതിക്ക് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ

National
  •  3 days ago
No Image

കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

Kerala
  •  3 days ago
No Image

ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു

uae
  •  3 days ago
No Image

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

Cricket
  •  3 days ago
No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  3 days ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  3 days ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  3 days ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  3 days ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  3 days ago
No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  3 days ago