HOME
DETAILS

ചിദംബരത്തെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  
backup
October 15, 2019 | 6:03 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b8

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ കൂടുതല്‍ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) അനുമതി. ആവശ്യമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് ഡല്‍ഹിയിലെ പ്രത്യേക വിചാരണക്കോടതി അനുമതി നല്‍കി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യംചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ ഇന്ന് തിഹാറില്‍വച്ച് ചോദ്യംചെയ്ത ശേഷം ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നേരത്തെ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണിത്.


അറസ്റ്റിന് അനുമതി തേടി ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി അജയ് കുമാറിന്റെ നടപടി. ഹരജി പരിഗണിച്ച കോടതി ഇന്നലെ രണ്ടുനിര്‍ദേശമാണ് ഇ.ഡിക്ക് മുന്‍പാകെ വച്ചത്. 1, ചിദംബരത്തെ ചോദ്യം ചെയ്യുക, പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക. 2, തിഹാര്‍ ജയിലില്‍നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ഈ നിര്‍ദേശം പരിഗണിച്ചതിനാലാണ് ഇ.ഡി ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയത്. വാദത്തിനിടെ പൊതുപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ അന്തസ് മാനിക്കണമെന്നും അപമാനിക്കരുതെന്നും ജഡ്ജി നിര്‍ദേശിച്ചു.
ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം കഴിഞ്ഞമാസം മൂന്നുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
അതേസമയം, സി.ബി.ഐയുടെ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാവാതിരുന്നതിനാല്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഇന്നലെ ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ച് മുന്‍പാകെയാണ് കേസ് എത്തിയത്. നിരന്തരം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് തന്നെ ജയിലില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ ചിദംബരം ഓടിപ്പോവില്ലെന്നും രാജ്യത്തെ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് അദ്ദേഹമെന്നും സിബല്‍ വാദിച്ചു. പ്രത്യക്ഷനീതിയുടെ നിഷേധമാണ് ചിദംബരത്തോട് കാണിക്കുന്നതെന്നും പ്രഥമദൃഷ്ട്യാ ചിദംബരത്തിനെതിരേ കോടതിക്ക് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

International
  •  3 days ago
No Image

കാണാതായ വയോധികയുടെ തലയോട്ടി തലശ്ശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി; അസ്ഥികൂടം  പരിശോധിച്ച് പൊലിസ് 

Kerala
  •  3 days ago
No Image

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

Saudi-arabia
  •  3 days ago
No Image

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

Kerala
  •  3 days ago
No Image

വ്യോമയാനരംഗം സാധാരണനിലയിലേക്ക്, എയര്‍ബസ് അപ്‌ഡേറ്റ്‌സ് പ്രഖ്യാപിച്ചത് ഒക്ടോബര്‍ 30ലെ സംഭവത്തോടെ; ബാധിച്ചത് ആയിരക്കണക്കിന് സര്‍വിസുകളെ | A320

Saudi-arabia
  •  3 days ago
No Image

മാവേലിക്കരയിൽ സിവിൽ പൊലിസ് ഓഫീസ‍ർ അച്ചൻകോവിൽ ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Kerala
  •  3 days ago
No Image

വാക്കാലുള്ള മെൻഷനിങ് സുപ്രിംകോടതിയിൽ ഇനിയില്ല; അടിയന്തര ഹരജികൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും

National
  •  3 days ago
No Image

ബസ് സ്റ്റാൻഡിൽ ക്ലീനർ മരിച്ച നിലയിൽ; ആദ്യം കരുതി മദ്യപിച്ച് അപകടമെന്ന് , പക്ഷേ നടന്നത് കൊലപാതകം; എട്ട് മാസത്തിനുശേഷം പ്രതി പിടിയിൽ

crime
  •  3 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതിശക്ത മഴ; വിമാനങ്ങൾ റദ്ദാക്കി, കൃഷിനാശം രൂക്ഷം

National
  •  3 days ago
No Image

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 303 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  3 days ago