HOME
DETAILS

പകര്‍ച്ചപ്പനി; എല്ലാ വാര്‍ഡുകളിലും ദ്രുത കര്‍മസേന രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
June 23, 2017 | 8:14 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%be%e0%b4%b0

പേരൂര്‍ക്കട: പകര്‍ച്ചപനിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ തോറും ദ്രുതകര്‍മസേന രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ നടത്തിയ ജില്ലാതലയോഗശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ദ്രുതകര്‍മസേനയിലുണ്ടാവുക.  
ഇന്ന് എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതി യോഗങ്ങള്‍ ചേര്‍ന്നാണ് ദ്രുതകര്‍മസേന രൂപീകരിക്കുന്നത്. വരും ദിവസങ്ങളില്‍ ഡെങ്കിപനി അടക്കമുള്ളവ കണ്ടെത്തുന്ന സ്ഥലങ്ങള്‍ ഒരു ഹോട്ട് സ്‌പോട്ട് ആയി കണ്ടുകൊണ്ടായിരിക്കും ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക.  
അടിയന്തര കൊതുക് നശീകരണം, രോഗിക്ക് വേണ്ടുന്ന ചികിത്സാ സൗകര്യം, പനി പടരാതിരിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ ദ്രുതകര്‍മസേന നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 ഈ മാസം 27, 28, 29 ദിവസങ്ങളിലായി ജില്ലയിലൊട്ടാകെ വിപുലമായ ശുചീകരണ യജ്ഞം നടക്കും. ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ക്കുപുറമേ, സന്നധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാകും.
 മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരു വട്ടം എന്ന നലയില്‍ ഭവന സന്ദര്‍ശനവുമുണ്ടാകും. ജില്ലയിലെ സ്‌കൂളുകളില്‍ ഈ മാസം 30ന് ഡ്രൈഡേ ആചരിക്കും. അതിന് മുന്നോടിയായി പ്രത്യേക അസംബ്ലി ചേരുകയും അവിടെ വച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും.
മേയറുടെ നേതൃത്വത്തില്‍ നഗരസഭാ പ്രവര്‍ത്തനങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക്‌ശേഷം കൂടി പുറമേ നിന്ന് ഒരു ഡേക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കാന്‍ പഞ്ചയത്തുകളോട് മന്ത്രി നിര്‍ദേശിച്ചു.  
കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ (സി.എച്ച്.സി) രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡി.എം.ഒ ജോസ് ജി. ഡിക്രൂസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വിവിധ തട്ടിലുള്ള ജനപ്രതിനിധികള്‍, സിറ്റി പൊലിസ്  കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ 

Kerala
  •  5 days ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  5 days ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  5 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  5 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  5 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  5 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  5 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  5 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  5 days ago