HOME
DETAILS

കാടുകയറി രാജാ രവിവര്‍മ സ്മാരക സാംസ്‌കാരിക നിലയം

  
backup
June 23, 2017 | 8:23 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be-%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae-%e0%b4%b8

കിളിമാനൂര്‍ :ലോക പ്രശസ്ത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പേരിലുള്ളതും സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് പലപ്പോഴായി ദശ ലക്ഷങ്ങള്‍ ചെലവിട്ടതുമായ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ രാജാ രവി വര്‍മ്മ  സ്മാരക സാംസ്‌ക്കാരിക നിലയം കാടു കയറിയ നിലയില്‍ .
മഴക്കാല മായതോടെ ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രം കൂടിയായി .  നൂറ്റാണ്ടു പിന്നിട്ട രാജാ രവി വര്‍മ്മ സ്‌കൂളുകളുടെ സമീപത്തതായി കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത ഒന്നര ഏക്കര്‍ സ്ഥലാത്തതാണ് സാംസ്‌ക്കാരിക നിലയം പ്രവര്‍ത്തിക്കുന്നത് .
കേരള ലളിത കലാ അക്കാദമിയായിരുന്നു നിലയത്തിന്റെ നിര്‍മാണചുമതല .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തണ് നിലയത്തിന്റെ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത് .മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാട കന്‍ .
തുടര്‍ന്ന് നിരവധി ഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തി നില്‍ക്കുന്നത് .നിരവധി ശില്‍പ്പങ്ങള്‍ ,രാജാരവിവര്‍മ്മയുടെ ചിത്രങ്ങളുടെ ശേഖരമുള്ള ചിത്ര ശാല ,കുട്ടികളുടെ പാര്‍ക്ക് ,ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടെങ്കിലും അടുത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ പോലും ഇവിടെ കയറാറിെല്ലന്നുള്ളതാണ് വസ്തുത .
ഇവിടെ എത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പലയിടത്തും അസഭ്യങ്ങള്‍ എഴുതി വച്ചിരിക്കുന്നതും കാണാന്‍ കഴിയും .നടപ്പാതകളടക്കം പൂര്‍ണമായും കാടുകയറിയ നിലയിലാണ് .അതും മുള്‍ചെടികളാല്‍ നിബിഢമാണ് .
കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും കാടുകയറിക്കഴിഞ്ഞു.ലൈറ്റ് തൂണുകള്‍ വള്ളിപ്പടര്‍പ്പുകളാല്‍ സമ്പന്നമാണ് .പ്രധാന ഗേറ്റിനു സമീപം ചളി നിറഞ്ഞ  വെള്ളക്കെട്ടുതന്നെ സ്മാരക നിലയത്തിന്റെ ശോച്യാവസ്ഥ വിളിച്ചോതുന്നു.
ലോക പ്രശസ്ത ചിത്രകാരന്  മരിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ഉചിതമായ ഒരു സ്മാരക സാംസ്‌ക്കാരിക നിലയം തന്നെ ഉയര്‍ന്നത്.ഇപ്പോള്‍ അത് സംരക്ഷിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ് .  

























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  2 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  2 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  2 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago