HOME
DETAILS

നരേന്ദ്ര മോദി തിങ്കളാഴ്ച്ച സഊദിയിലെത്തും ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയില്‍ പങ്കെടുക്കും, നിരവധി കരാറുകള്‍ ഒപ്പു വെക്കും

  
backup
October 25, 2019 | 9:59 AM

narendra-modi-to-visit-saudi-arabia

 

റിയാദ്: ഇന്ത്യന്‍ പ്രധാന മന്ത്രി നരേദ്ര മോദിയുടെ രണ്ടാം സഊദി സന്ദര്‍ശനത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. ഒദ്യോഗിക പര്യടനത്തിനായി സഊദിയിലെത്തുന്ന മോഡി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തും. റിയാദില്‍ നടക്കുന്ന മൂന്നാം ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പതിവ് സന്ദര്‍ശനമാണെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കലാണ് പ്രധാന ലക്ഷ്യം. ഉന്നതതല നയതന്ത്ര സംഘാംഗങ്ങളും ബിസിനസ് പ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. 9 രാത്രിയാണ് പ്രധാന മന്ത്രിയുടെ മടക്കം.
സഊദി അരാംകോ സഹകണത്തോടെ നിര്‍മ്മിക്കുന്ന മഹാരാഷ്ട്ര ഓയില്‍ റിഫൈനറിക്ക് സന്ദര്‍ശനത്തില്‍ അന്തിമ രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപവല്‍ക്കരണവും തുടര്‍ നടപടികള്‍ക്കും അന്തിമരൂപം നല്‍കുന്നുണ്ട്. കൂടാതെ, സഊദിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച കരാറിലും സന്ദര്‍ശനത്തില്‍ ഒപ്പു വെച്ചേക്കും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ 'റുപിയാ കാര്‍ഡിന്റെ' ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും സംഘാംഗമായ ഈസ്റ്റ് റീജ്യണ്‍ വിദേശകാര്യ സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തി അറിയിച്ചു. ഇതോടൊപ്പം വിവിധ നിക്ഷേപ സംരംഭങ്ങളെ കുറിച്ച് ഉഭയ കക്ഷി ബന്ധങ്ങളെ കുറിച്ചും ചര്‍ച്ചകളും കരാറുകളും ഒപ്പു വെക്കും. വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് നീങ്ങുന്ന സുഹൃദ് രാജ്യങ്ങളെന്ന നിലയില്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ച കൂടിയാണ് രണ്ടാം സന്ദര്‍ശന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസാദ്യം സഊദിയില്‍ എത്തിയിരുന്നു. നേരത്തെ ആദ്യ സര്‍ക്കാരില്‍ 2016 ലായിരുന്നു മോഡിയുടെ ആദ്യ സഊദി സന്ദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ തിരിച്ചുവരുമോ ആദിർ ചൗധരി? 

National
  •  3 days ago
No Image

തമിഴ്നാട്; സീറ്റുവിഭജനത്തിൽ ധാരണ; ഇൻഡ്യ: സി.പി.എം അഞ്ചു സീറ്റിൽ മത്സരിക്കും

National
  •  3 days ago
No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

Kerala
  •  3 days ago
No Image

മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം

Kerala
  •  3 days ago
No Image

ഇറാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍-യു.എസ് ആക്രമണം; നീക്കം ട്രംപിന്റെ 'സമാധാന പ്രഖ്യാപന'ത്തിന് പിന്നാലെ?  

International
  •  3 days ago
No Image

തളിപ്പറമ്പിൽ ആര് 'ഗോവിന്ദ'യാകും; പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ

Kerala
  •  3 days ago
No Image

'മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, ആവേശത്തില്‍ സംഭവിച്ചതാണ്': ഖേദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകന്‍ ദാസ് പി ജോര്‍ജ്

Kerala
  •  3 days ago
No Image

പേരാവൂർ പോര്; കളംപിടിക്കാൻ കരുത്തർ

Kerala
  •  3 days ago
No Image

110 കോടി ദിര്‍ഹമിന്റെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്: മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

uae
  •  3 days ago