HOME
DETAILS

മന്ത്രി ജലീല്‍ പറഞ്ഞ ശമ്പളം കെ.ടി അദീപിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ല; 85,664 രൂപ മാത്രമെന്ന പേ സ്ലിപ്പുമായി പി.കെ ഫിറോസ്

  
backup
November 22, 2018 | 10:30 AM

464545651321312313

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ പറഞ്ഞപോലെ പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് രംഗത്തെത്തിയത്.

ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചതിനു സമാനമായ തുകയാണിത്. ബാങ്കില്‍ നിന്ന് രാജിവച്ചാണ് ജനറല്‍ മാനേജറായി നിയമിതനായത്. ഡെപ്യൂട്ടേഷന്‍ നിയമനം സ്ഥിരമാക്കാന്‍ നീക്കം നടന്നിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടൈന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലിയില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ കത്തു നല്‍കിയെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ കയ്യിലെഴുത്തിയ രണ്ട് സുപ്രധാന കുറിപ്പുകള്‍ ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ ചോദിക്കുമ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്ന് പറയുന്നു. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം. നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടുപോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

തിരുത്താന്‍ വേണ്ടിയോ പൂഴ്ത്തിവയ്ക്കാന്‍ വേണ്ടിയോ ആണ് കുറിപ്പുകള്‍ മന്ത്രി കൈവശം വച്ചിരിക്കുന്നത്. എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്നും ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ ദേഹത്തു പുരണ്ട ചോര പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെയും മേലിലേക്ക് തെറിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  9 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  9 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  9 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  9 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  9 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  9 days ago