HOME
DETAILS

മന്ത്രി ജലീല്‍ പറഞ്ഞ ശമ്പളം കെ.ടി അദീപിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ല; 85,664 രൂപ മാത്രമെന്ന പേ സ്ലിപ്പുമായി പി.കെ ഫിറോസ്

  
backup
November 22, 2018 | 10:30 AM

464545651321312313

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ പറഞ്ഞപോലെ പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് രംഗത്തെത്തിയത്.

ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചതിനു സമാനമായ തുകയാണിത്. ബാങ്കില്‍ നിന്ന് രാജിവച്ചാണ് ജനറല്‍ മാനേജറായി നിയമിതനായത്. ഡെപ്യൂട്ടേഷന്‍ നിയമനം സ്ഥിരമാക്കാന്‍ നീക്കം നടന്നിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടൈന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലിയില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ കത്തു നല്‍കിയെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ കയ്യിലെഴുത്തിയ രണ്ട് സുപ്രധാന കുറിപ്പുകള്‍ ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ ചോദിക്കുമ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്ന് പറയുന്നു. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം. നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടുപോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

തിരുത്താന്‍ വേണ്ടിയോ പൂഴ്ത്തിവയ്ക്കാന്‍ വേണ്ടിയോ ആണ് കുറിപ്പുകള്‍ മന്ത്രി കൈവശം വച്ചിരിക്കുന്നത്. എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്നും ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ ദേഹത്തു പുരണ്ട ചോര പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെയും മേലിലേക്ക് തെറിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago