HOME
DETAILS

മന്ത്രി ജലീല്‍ പറഞ്ഞ ശമ്പളം കെ.ടി അദീപിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ല; 85,664 രൂപ മാത്രമെന്ന പേ സ്ലിപ്പുമായി പി.കെ ഫിറോസ്

  
backup
November 22, 2018 | 10:30 AM

464545651321312313

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ പറഞ്ഞപോലെ പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് രംഗത്തെത്തിയത്.

ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചതിനു സമാനമായ തുകയാണിത്. ബാങ്കില്‍ നിന്ന് രാജിവച്ചാണ് ജനറല്‍ മാനേജറായി നിയമിതനായത്. ഡെപ്യൂട്ടേഷന്‍ നിയമനം സ്ഥിരമാക്കാന്‍ നീക്കം നടന്നിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടൈന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലിയില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ കത്തു നല്‍കിയെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ കയ്യിലെഴുത്തിയ രണ്ട് സുപ്രധാന കുറിപ്പുകള്‍ ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ ചോദിക്കുമ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്ന് പറയുന്നു. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം. നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടുപോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

തിരുത്താന്‍ വേണ്ടിയോ പൂഴ്ത്തിവയ്ക്കാന്‍ വേണ്ടിയോ ആണ് കുറിപ്പുകള്‍ മന്ത്രി കൈവശം വച്ചിരിക്കുന്നത്. എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്നും ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ ദേഹത്തു പുരണ്ട ചോര പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെയും മേലിലേക്ക് തെറിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  8 days ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  8 days ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  8 days ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  8 days ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  8 days ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  8 days ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  8 days ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  8 days ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  8 days ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  8 days ago