HOME
DETAILS

മന്ത്രി ജലീല്‍ പറഞ്ഞ ശമ്പളം കെ.ടി അദീപിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ല; 85,664 രൂപ മാത്രമെന്ന പേ സ്ലിപ്പുമായി പി.കെ ഫിറോസ്

  
backup
November 22, 2018 | 10:30 AM

464545651321312313

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ പറഞ്ഞപോലെ പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് രംഗത്തെത്തിയത്.

ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചതിനു സമാനമായ തുകയാണിത്. ബാങ്കില്‍ നിന്ന് രാജിവച്ചാണ് ജനറല്‍ മാനേജറായി നിയമിതനായത്. ഡെപ്യൂട്ടേഷന്‍ നിയമനം സ്ഥിരമാക്കാന്‍ നീക്കം നടന്നിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടൈന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലിയില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ കത്തു നല്‍കിയെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ കയ്യിലെഴുത്തിയ രണ്ട് സുപ്രധാന കുറിപ്പുകള്‍ ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ ചോദിക്കുമ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്ന് പറയുന്നു. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം. നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടുപോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

തിരുത്താന്‍ വേണ്ടിയോ പൂഴ്ത്തിവയ്ക്കാന്‍ വേണ്ടിയോ ആണ് കുറിപ്പുകള്‍ മന്ത്രി കൈവശം വച്ചിരിക്കുന്നത്. എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണെന്നും ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ ദേഹത്തു പുരണ്ട ചോര പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെയും മേലിലേക്ക് തെറിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  7 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  7 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  7 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  7 days ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  7 days ago