HOME
DETAILS

സ്‌കൂള്‍ കലോത്സവ മാന്വല്‍ നോക്കുകുത്തി; വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത് ചട്ടങ്ങള്‍ മറികടന്ന്

  
backup
November 17, 2019 | 2:58 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d

 

 


കൊച്ചി: വിവിധ റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നിശ്ചയിച്ചതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്തുന്നത് കലോത്സ മാന്വലിലെ മാനദണ്ഡങ്ങള്‍ മറികടന്ന്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃത സാസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അതത് മേഖലയില്‍ പ്രാവീണ്യമുള്ള വ്യക്തികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിച്ചുവേണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കലോത്സവ മാന്വലില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ ഇവ സൂക്ഷ്മമായി പരിശോധിച്ച് സംസ്ഥാന, ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ ഇതിന്റെ ചുമതല വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നടക്കുന്നതിനാലും യോഗ്യതയുള്ള വിധികര്‍ത്താക്കളുടെ കുറവുമാണ് ഇതിനുകാരണം. രണ്ടുവര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സബ്ജില്ലയില്‍ വിധികര്‍ത്താവാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താവാകാന്‍ പാടില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താവാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താവാകാന്‍ പാടില്ല തുടങ്ങിയ മാന്വലിലെ നിയമങ്ങളും പാലിക്കപ്പെടുന്നില്ല.
കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 333 ഇനങ്ങളാണുള്ളത്. ഇതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, യക്ഷഗാനം തുടങ്ങിയ ഇനങ്ങള്‍ക്ക് പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. രണ്ടുവര്‍ഷംമുന്‍പ് നടന്ന ഒരു റവന്യൂ ജില്ലാകലോത്സവത്തില്‍ 100ല്‍ നല്‍കേണ്ടതിനുപകരം 70ല്‍ മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പങ്കെടുത്ത ആര്‍ക്കും എ ഗ്രേഡ് ലഭിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
കലോത്സവത്തിന് മാര്‍ക്ക് 100ല്‍ ആക്കിയവിവരം വിധികര്‍ത്താക്കള്‍ അറിയാതിരുന്നതാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കി നല്‍കുന്ന ഏജന്‍സികളും സജീവമായി രംഗത്തുണ്ട്. അധ്യാപക സഘടനകള്‍ നല്‍കുന്ന പാനലുകള്‍ പരിഗണിക്കുമ്പോള്‍ യോഗ്യതയില്ലാത്തവരും വിധികര്‍ത്താക്കളുടെ പട്ടികയില്‍ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഈമാസം 19 മുതലാണ് മിക്ക ജില്ലകളിലും അരങ്ങേറുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഒരേ ദിവസമാണ് കലോത്സവങ്ങള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  a day ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  a day ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  a day ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  a day ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  a day ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  a day ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  a day ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  a day ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  a day ago