
സ്‌കൂള്‍ കലോത്സവ മാന്വല്‍ നോക്കുകുത്തി; വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത് ചട്ടങ്ങള്‍ മറികടന്ന്
കൊച്ചി: വിവിധ റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നിശ്ചയിച്ചതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്തുന്നത് കലോത്സ മാന്വലിലെ മാനദണ്ഡങ്ങള്‍ മറികടന്ന്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃത സാസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അതത് മേഖലയില്‍ പ്രാവീണ്യമുള്ള വ്യക്തികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിച്ചുവേണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കലോത്സവ മാന്വലില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ ഇവ സൂക്ഷ്മമായി പരിശോധിച്ച് സംസ്ഥാന, ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ ഇതിന്റെ ചുമതല വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നടക്കുന്നതിനാലും യോഗ്യതയുള്ള വിധികര്‍ത്താക്കളുടെ കുറവുമാണ് ഇതിനുകാരണം. രണ്ടുവര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സബ്ജില്ലയില്‍ വിധികര്‍ത്താവാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താവാകാന്‍ പാടില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താവാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താവാകാന്‍ പാടില്ല തുടങ്ങിയ മാന്വലിലെ നിയമങ്ങളും പാലിക്കപ്പെടുന്നില്ല.
കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 333 ഇനങ്ങളാണുള്ളത്. ഇതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, യക്ഷഗാനം തുടങ്ങിയ ഇനങ്ങള്‍ക്ക് പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. രണ്ടുവര്‍ഷംമുന്‍പ് നടന്ന ഒരു റവന്യൂ ജില്ലാകലോത്സവത്തില്‍ 100ല്‍ നല്‍കേണ്ടതിനുപകരം 70ല്‍ മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പങ്കെടുത്ത ആര്‍ക്കും എ ഗ്രേഡ് ലഭിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
കലോത്സവത്തിന് മാര്‍ക്ക് 100ല്‍ ആക്കിയവിവരം വിധികര്‍ത്താക്കള്‍ അറിയാതിരുന്നതാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കി നല്‍കുന്ന ഏജന്‍സികളും സജീവമായി രംഗത്തുണ്ട്. അധ്യാപക സഘടനകള്‍ നല്‍കുന്ന പാനലുകള്‍ പരിഗണിക്കുമ്പോള്‍ യോഗ്യതയില്ലാത്തവരും വിധികര്‍ത്താക്കളുടെ പട്ടികയില്‍ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഈമാസം 19 മുതലാണ് മിക്ക ജില്ലകളിലും അരങ്ങേറുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഒരേ ദിവസമാണ് കലോത്സവങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 6 minutes ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 12 minutes ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
Kerala
• 31 minutes ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 38 minutes ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• an hour ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• an hour ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
Kerala
• an hour ago
യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം
uae
• an hour ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 2 hours ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• 2 hours ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 2 hours ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്പിക്കാനാവില്ല' ഇസ്റാഈല്‍ സൈനിക മേധാവി
International
• 2 hours ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 3 hours ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 3 hours ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• 4 hours ago
വംശഹത്യയുടെ 710ാം നാള്; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്
International
• 4 hours ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 4 hours ago
വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 5 hours ago
കിളിമാനൂരില്‍ കാറിടിച്ചു കാല്നടയാത്രക്കാരന് മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്പെന്ഷന്
Kerala
• 3 hours ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 3 hours ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
Kerala
• 3 hours ago