HOME
DETAILS

സ്‌കൂള്‍ കലോത്സവ മാന്വല്‍ നോക്കുകുത്തി; വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത് ചട്ടങ്ങള്‍ മറികടന്ന്

  
backup
November 17, 2019 | 2:58 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d

 

 


കൊച്ചി: വിവിധ റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നിശ്ചയിച്ചതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്തുന്നത് കലോത്സ മാന്വലിലെ മാനദണ്ഡങ്ങള്‍ മറികടന്ന്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃത സാസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അതത് മേഖലയില്‍ പ്രാവീണ്യമുള്ള വ്യക്തികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിച്ചുവേണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കലോത്സവ മാന്വലില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ ഇവ സൂക്ഷ്മമായി പരിശോധിച്ച് സംസ്ഥാന, ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ ഇതിന്റെ ചുമതല വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നടക്കുന്നതിനാലും യോഗ്യതയുള്ള വിധികര്‍ത്താക്കളുടെ കുറവുമാണ് ഇതിനുകാരണം. രണ്ടുവര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സബ്ജില്ലയില്‍ വിധികര്‍ത്താവാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താവാകാന്‍ പാടില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താവാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താവാകാന്‍ പാടില്ല തുടങ്ങിയ മാന്വലിലെ നിയമങ്ങളും പാലിക്കപ്പെടുന്നില്ല.
കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 333 ഇനങ്ങളാണുള്ളത്. ഇതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, യക്ഷഗാനം തുടങ്ങിയ ഇനങ്ങള്‍ക്ക് പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. രണ്ടുവര്‍ഷംമുന്‍പ് നടന്ന ഒരു റവന്യൂ ജില്ലാകലോത്സവത്തില്‍ 100ല്‍ നല്‍കേണ്ടതിനുപകരം 70ല്‍ മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പങ്കെടുത്ത ആര്‍ക്കും എ ഗ്രേഡ് ലഭിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
കലോത്സവത്തിന് മാര്‍ക്ക് 100ല്‍ ആക്കിയവിവരം വിധികര്‍ത്താക്കള്‍ അറിയാതിരുന്നതാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കി നല്‍കുന്ന ഏജന്‍സികളും സജീവമായി രംഗത്തുണ്ട്. അധ്യാപക സഘടനകള്‍ നല്‍കുന്ന പാനലുകള്‍ പരിഗണിക്കുമ്പോള്‍ യോഗ്യതയില്ലാത്തവരും വിധികര്‍ത്താക്കളുടെ പട്ടികയില്‍ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഈമാസം 19 മുതലാണ് മിക്ക ജില്ലകളിലും അരങ്ങേറുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഒരേ ദിവസമാണ് കലോത്സവങ്ങള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  3 hours ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  4 hours ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  4 hours ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  4 hours ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  4 hours ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാമത് കോൺഗ്രസ്, രണ്ടാം സ്ഥാനം സി.പി.എം, മൂന്നിൽ മുസ്്‌ലിം ലീഗ്

Kerala
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും

National
  •  4 hours ago
No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  11 hours ago