HOME
DETAILS

സ്‌കൂള്‍ കലോത്സവ മാന്വല്‍ നോക്കുകുത്തി; വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത് ചട്ടങ്ങള്‍ മറികടന്ന്

  
backup
November 17, 2019 | 2:58 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d

 

 


കൊച്ചി: വിവിധ റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നിശ്ചയിച്ചതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്തുന്നത് കലോത്സ മാന്വലിലെ മാനദണ്ഡങ്ങള്‍ മറികടന്ന്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃത സാസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അതത് മേഖലയില്‍ പ്രാവീണ്യമുള്ള വ്യക്തികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിച്ചുവേണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കലോത്സവ മാന്വലില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ ഇവ സൂക്ഷ്മമായി പരിശോധിച്ച് സംസ്ഥാന, ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ ഇതിന്റെ ചുമതല വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നടക്കുന്നതിനാലും യോഗ്യതയുള്ള വിധികര്‍ത്താക്കളുടെ കുറവുമാണ് ഇതിനുകാരണം. രണ്ടുവര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സബ്ജില്ലയില്‍ വിധികര്‍ത്താവാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താവാകാന്‍ പാടില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താവാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താവാകാന്‍ പാടില്ല തുടങ്ങിയ മാന്വലിലെ നിയമങ്ങളും പാലിക്കപ്പെടുന്നില്ല.
കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 333 ഇനങ്ങളാണുള്ളത്. ഇതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, യക്ഷഗാനം തുടങ്ങിയ ഇനങ്ങള്‍ക്ക് പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. രണ്ടുവര്‍ഷംമുന്‍പ് നടന്ന ഒരു റവന്യൂ ജില്ലാകലോത്സവത്തില്‍ 100ല്‍ നല്‍കേണ്ടതിനുപകരം 70ല്‍ മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പങ്കെടുത്ത ആര്‍ക്കും എ ഗ്രേഡ് ലഭിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
കലോത്സവത്തിന് മാര്‍ക്ക് 100ല്‍ ആക്കിയവിവരം വിധികര്‍ത്താക്കള്‍ അറിയാതിരുന്നതാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കി നല്‍കുന്ന ഏജന്‍സികളും സജീവമായി രംഗത്തുണ്ട്. അധ്യാപക സഘടനകള്‍ നല്‍കുന്ന പാനലുകള്‍ പരിഗണിക്കുമ്പോള്‍ യോഗ്യതയില്ലാത്തവരും വിധികര്‍ത്താക്കളുടെ പട്ടികയില്‍ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഈമാസം 19 മുതലാണ് മിക്ക ജില്ലകളിലും അരങ്ങേറുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഒരേ ദിവസമാണ് കലോത്സവങ്ങള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  2 months ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  2 months ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  2 months ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  2 months ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  2 months ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  2 months ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  2 months ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  2 months ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  2 months ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  2 months ago