HOME
DETAILS

ഒരു സമുദായത്തിന്റെ പൗരത്വം ചോദ്യം ചെയ്‌തു അരക്ഷിതാവസ്ഥയുടെ മുൾ മുനയിൽ നിർത്തി രാജ്യത്തിന് മുന്നോട്ടു പോവാൻ കഴിയില്ല: കെഎംസിസി ടേബിൾ ടോക്ക്

  
backup
December 16, 2019 | 4:35 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d

ജിദ്ദ: ഇന്ത്യയുടെ പൈതൃകമായ മതേതര മനസ്സിനെ ഇല്ലാതാക്കാൻ ഫാസിസ്റ്റു സംഘ് പരിവാർ ശക്തികൾക്ക് കഴിയില്ലെന്നും പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു നിർത്തി രാജ്യത്തെ നശിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട സംഘ് പരിവാരശക്തികളുടെ കയ്യിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാൻ കക്ഷി നിലപാടുകൾക്ക് അധീതമായി ഇന്ത്യയുടെ മതേതര മനസുകളെ ഒരുമിച്ചു നിർത്തി ചെറുത്ത് തോൽപിക്കാൻ ഇന്ത്യയിലെ ജനാതിപത്യ മതേതരത്വ ചേരിയിലെ മുഴുവൻ കക്ഷികൾക്കും നേതൃത്വ പരമായ പങ്കു വഹിക്കാൻ ബാധ്യതയുണ്ടെന്നും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അഭിപ്രായപ്പെട്ടു . ഒരു സമുദായത്തെ മാത്രം ഇന്ത്യൻ പൗരത്വ പട്ടികയിൽ നിന്ന് മാറ്റി നിർത്തി മറ്റൊരു റോഹിങ്ക്യ സൃഷ്ടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുടില പദ്ധതികളെ പൊളിച്ചടക്കാൻ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധമുയർത്തുകയെന്ന നിലയിൽ ജിദ്ദയിലെ മുഴുവൻ പ്രവാസി സംഘടനാ നേതാക്കളെയും അണിനിരത്തി "പൗരാവകാശം ജന്മാവകാശം" എന്ന ശീർഷകത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
        ഇന്ത്യയുടെ മഹിതമായ ഭരണഘടനയും ജനാതിപത്യ മതേതര മൂല്യങ്ങളും അവഗണിച്ചു രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ നൽകി ത്യാഗങ്ങൾ സഹിച്ച ഒരു സമൂഹത്തെ പൗരത്വം ചോദ്യം ചെയ്‌ത ഭയപ്പാടിലും അരക്ഷിതാവസ്ഥയുടെയും മുൾ മുനയിൽ നിർത്തി രാജ്യത്തിന് മുന്നോട്ടു പോവാൻ കഴിയില്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ ബലിപീഠത്തിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത ജാതി മത ഭേദമന്യ മരിച്ചു വീണപ്പോൾ, വെള്ളക്കാർക്ക് മാപ്പെഴുതികൊടുത്തു പാദസേവ നടത്തിയ കേന്ദ്ര ഭരണത്തിലിരിക്കുന്ന സവർക്കറുടെ അനുയായികൾ ഗാന്ധിജിയെ വധിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ മതേതര ജനാതിപത്യ മഹത്തായ പൈതൃകത്തെ ഇല്ലാതാക്കാൻ തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകപോലും അംഗീകരിക്കാത്ത ആ ആർ എസ് എസ് മനുസ്‌മൃതി അനുസരിച്ചുള്ള സവർണാധിപത്യ രാജ്യ രൂപീകരണത്തിനുള്ള രഹസ്യ അജണ്ട രാജ്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണെന്നു മനസിലാക്കി മുഴുവൻ മതേതര മനസ്സുകളെയും ഒരുമിച്ചു നിർത്തി ചെറുത്ത് തോൽപിക്കാൻ എല്ലാ കക്ഷികളും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
      ഒരു ജനവിഭാഗത്തിന്റെ അസ്തിത്വവും, വ്യക്തിത്വവും,ആത്മാഭിമാനവും മാത്രമല്ല നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ബില്ലിനെതിരിലും രാജ്യത്തെ കോർപറേറ്റുകൾക്ക് തീരെഴുതി കൊടുത്ത് നശിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട സംഘ് പരിവാർ സർക്കാരിനെതീരെ ഒന്നിച്ചു പോരാടേണ്ടതിന്റെ ആവശ്യകത വിവിധ സംഘടന പ്രതിനിധികൾ എടുത്തു പറഞ്ഞു. ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷം വഹിച്ച ചർച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കളായ വി.കെ. റഊഫ് (നവോദയ) കെ.ടി. എ. മുനീർ (ഓ.ഐ.സി.സി.) റഹീം (ന്യൂഏജ് ) , സയ്യിദ് ഉബൈദുല്ല തങ്ങൾ (ഇസ്ലാമിക് സെന്റർ ) മുസ്‌തഫ സഅദി ( എസ് .വൈ.എസ് മർഹബ ) , ഇസ്‌മായിൽ കല്ലായി (വെൽഫെയർ പാർട്ടി ) , അബ്ദുൽ അസീസ് (ഇസ്ലാഹി സെന്റർ മദീന റോഡ്) , പ്രിൻസാദ് (ഇസ്ലാഹി സെന്റർ ഷറഫിയ്യ) , ഗഫൂർ പൂങ്ങാടൻ (വിസ്‌ഡം ഗ്രൂപ്) ഗഫൂർ കൊണ്ടോട്ടി (മീഡിയ ഫോറം) ഷിബു തിരുവനന്തപുരം ( നവോദയ ) , ഡോ:ഇസ്‌മായിൽ മരുതേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ ജില്ലാ ഭാരവാഹികൾ, സിറാജ് കൊച്ചി, റഷീദ് കൊളത്തറ , ഷഫീഖ് മേലാറ്റൂർ , നിസാർ ഇരിട്ടി, സലാഹ് കാരാടൻ , മുജീബ് റഹ്മാൻ എ.ആർ .നഗർ , സലിം നിസാമി , മുസ്‌തഫ ഫൈസി ചേറൂർ , സുബൈർ തുടങ്ങി വിവിധ സംഘടന നേതാക്കളും സന്നിഹിതാരായിരുന്നു. അബൂബക്കർ അരിമ്പ്ര സ്വാഗതവും,ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിക്കാൻ പണം കെട്ടിവയ്ക്കേണ്ടതില്ല; സുപ്രിംകോടതി

National
  •  2 minutes ago
No Image

114 റാഫേൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങും; ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ

National
  •  6 minutes ago
No Image

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ നിന്നും വിട്ടുനിൽക്കും

National
  •  18 minutes ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി

Kerala
  •  an hour ago
No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  8 hours ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  8 hours ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  9 hours ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  9 hours ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  10 hours ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  10 hours ago