HOME
DETAILS

ജനതാദള്‍-എസ് സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

  
backup
December 19, 2018 | 8:03 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b5%87%e0%b4%a4

കല്‍പ്പറ്റ: ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി.എം ജോയിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുന്ന ചടങ്ങ് ഈമാസം 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലെ അധികാര തര്‍ക്കവും കുത്തഴിഞ്ഞ അവസ്ഥയും കാരണമാണ് സി.പി.ഐയില്‍ ചേരുന്നതെന്ന് പി.എം ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ്, മന്ത്രി സ്ഥാനങ്ങളെ ചൊല്ലിയുളള തര്‍ക്കം മൂത്ത് കേരളത്തില്‍ ജനതാദള്‍-എസ് നിര്‍ജീവാവസ്ഥയിലാണെന്നും ജോയി പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി സി.പി.ഐയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന, ജില്ലാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും സി.പി.ഐയില്‍ ചേരുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടും. ജനതാദള്‍-എസ് ദേശീയ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷറഫ്, വി.ആര്‍ സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ സി.പി റോയി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എം വര്‍ഗീസ്, സാജു ഐക്കരകുന്നത്ത്, അഷ്‌റഫ് കരിപ്പാലി, അബ്ദുറഹ്മാന്‍ ബാങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി.പി.ഐയില്‍ ചേരുന്നത്. 23ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം. അഷ്‌റഫ് എടപ്പറ്റ, വി.എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, സി.പി റോയി, വി.ആര്‍ സോമസുന്ദരന്‍, അഷറഫ് കരിപ്പാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  18 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  18 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  18 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  18 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  18 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  18 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  18 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  18 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  18 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  18 days ago