HOME
DETAILS

ജനതാദള്‍-എസ് സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

  
backup
December 19, 2018 | 8:03 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b5%87%e0%b4%a4

കല്‍പ്പറ്റ: ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി.എം ജോയിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുന്ന ചടങ്ങ് ഈമാസം 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലെ അധികാര തര്‍ക്കവും കുത്തഴിഞ്ഞ അവസ്ഥയും കാരണമാണ് സി.പി.ഐയില്‍ ചേരുന്നതെന്ന് പി.എം ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ്, മന്ത്രി സ്ഥാനങ്ങളെ ചൊല്ലിയുളള തര്‍ക്കം മൂത്ത് കേരളത്തില്‍ ജനതാദള്‍-എസ് നിര്‍ജീവാവസ്ഥയിലാണെന്നും ജോയി പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി സി.പി.ഐയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന, ജില്ലാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും സി.പി.ഐയില്‍ ചേരുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടും. ജനതാദള്‍-എസ് ദേശീയ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷറഫ്, വി.ആര്‍ സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ സി.പി റോയി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എം വര്‍ഗീസ്, സാജു ഐക്കരകുന്നത്ത്, അഷ്‌റഫ് കരിപ്പാലി, അബ്ദുറഹ്മാന്‍ ബാങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി.പി.ഐയില്‍ ചേരുന്നത്. 23ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം. അഷ്‌റഫ് എടപ്പറ്റ, വി.എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, സി.പി റോയി, വി.ആര്‍ സോമസുന്ദരന്‍, അഷറഫ് കരിപ്പാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  5 days ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  5 days ago
No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  5 days ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  5 days ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  5 days ago
No Image

യുഎഇ അനുസ്മരണ ദിനം; രക്തസാക്ഷികളുടെ സ്മരണക്ക് രാജ്യവ്യാപകമായി ഒരുമിനിറ്റ് മൗനമാചരിച്ചു

uae
  •  5 days ago
No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  5 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  5 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  5 days ago