HOME
DETAILS

ജനതാദള്‍-എസ് സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

  
backup
December 19, 2018 | 8:03 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b5%87%e0%b4%a4

കല്‍പ്പറ്റ: ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി.എം ജോയിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുന്ന ചടങ്ങ് ഈമാസം 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലെ അധികാര തര്‍ക്കവും കുത്തഴിഞ്ഞ അവസ്ഥയും കാരണമാണ് സി.പി.ഐയില്‍ ചേരുന്നതെന്ന് പി.എം ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ്, മന്ത്രി സ്ഥാനങ്ങളെ ചൊല്ലിയുളള തര്‍ക്കം മൂത്ത് കേരളത്തില്‍ ജനതാദള്‍-എസ് നിര്‍ജീവാവസ്ഥയിലാണെന്നും ജോയി പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി സി.പി.ഐയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന, ജില്ലാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും സി.പി.ഐയില്‍ ചേരുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടും. ജനതാദള്‍-എസ് ദേശീയ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷറഫ്, വി.ആര്‍ സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ സി.പി റോയി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എം വര്‍ഗീസ്, സാജു ഐക്കരകുന്നത്ത്, അഷ്‌റഫ് കരിപ്പാലി, അബ്ദുറഹ്മാന്‍ ബാങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി.പി.ഐയില്‍ ചേരുന്നത്. 23ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം. അഷ്‌റഫ് എടപ്പറ്റ, വി.എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, സി.പി റോയി, വി.ആര്‍ സോമസുന്ദരന്‍, അഷറഫ് കരിപ്പാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  a day ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  a day ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  a day ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  a day ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  a day ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  a day ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  a day ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  a day ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  a day ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  a day ago