HOME
DETAILS

മായുന്ന കലകള്‍: പണിയരുടെ തുടിതാളത്തിലും കാലം മാറ്റം വരുത്തുന്നു

  
Web Desk
December 19 2018 | 08:12 AM

%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

റഷീദ് നെല്ലുള്ളതില്‍


ചുരുണ്ട മുടിയും കാതില്‍ വലിയ കമ്മലും, അരയില്‍ ചുവന്ന കെട്ടും, ചുളിഞ്ഞ ദേഹ പ്രകൃതിയും... ഗോത്രവര്‍ഗക്കാരനെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ചിത്രം ഇതാണ്.  എന്നാല്‍ ഐതിഹ്യങ്ങളും ആചാരങ്ങളുമാണ് പണിയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ പണിയ വിഭാഗത്തിന്റെ പ്രത്യേകതയാണെങ്കില്‍ പലതും പുതുതലമുറ മറക്കുകയാണ്. പണിയരുടെ ഉല്‍ഭവം ഇപി മലയില്‍ നിന്നാണെന്നാണ് വിശ്വാസം. ആശ്ചര്യമുള്ള എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ ഇപി എന്നു പറയുന്ന സ്വഭാവം ഇപ്പോഴും പണിയരുടെ ഇടയിലുണ്ട്.
ഓരോ പണിയനും സ്വന്തം പേരിന് പുറമെ ഇല്ലപ്പേര്(സ്ഥാനപ്പേര്)ഉണ്ട്. മനിക്കിയന്‍, കൂടലിയന്‍, കോളേരിയന്‍, പൈമ്പലേരിയന്‍, ചേമ്പണ്ടയന്‍, ഇരുമ്മുട്ടിലെ ചാത്തന്‍കോടന്‍, ചമ്പാടിയന്‍, പയോറിയന്‍, പാണ്ടയാടന്‍, ചോലാടിയന്‍ ഇല്ലപ്പേരുകള്‍ ഇങ്ങനെ വ്യത്യസ്ഥമാണ്.

നേര്‍ത്ത് കൊണ്ടിരിക്കുന്നു തുടിതാളം

വയനാടിന്റെ സംസ്‌കൃതിയിലേക്ക് ആദ്യം ഇണങ്ങിച്ചേര്‍ന്ന ആദിവാസി വിഭാഗക്കാരാണ് പണിയര്‍.
തങ്ങളുടെ തനിമ ഇപ്പോഴും അവര്‍ കാത്തു സൂക്ഷിക്കുന്നു. ഭാഷക്കും വേഷങ്ങള്‍ക്കും മാറ്റമില്ല. എന്നാല്‍ കോളനികളില്‍ നിന്ന് പണിയരുടെ ആചാരാനുഷ്ഠാനങ്ങള്‍ വിടപറയാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാന വാദ്യോപകരണമായ തുടി അന്യമായി തുടങ്ങി പലയിടത്തും. ആദ്യകാലങ്ങളില്‍ പണിയകുടിയില്‍ നിന്ന് രാത്രികാലങ്ങളില്‍ തുടി നാദം കേള്‍ക്കാമായിരുന്നു. തുടിയുടെ താളത്തിനൊത്ത് പണിയരുടെ നൃത്തവും. ഇപ്പോള്‍ പണിയരുടെ കല്യാണത്തിനോ വയസറിയിക്കല്‍ ചടങ്ങിനോ മറ്റുമായി തുടികൊട്ട് ചുരുങ്ങി. അതും പേരിന് മാത്രം. കാതുകുത്ത് കല്യാണം, തെരണ്ടു കല്യാണം, കട്ടു കല്യാണം എന്നിങ്ങനെ പണിയര്‍ക്കിടയില്‍ കല്യാണം നാലുതരമുണ്ട്. ഇതിനൊക്കെ അഭിവാജ്യ ഘടകമാണ് തുടി. എന്നാല്‍ പലയിടങ്ങളിലും തുടിയുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.


കൂളിക്കെട്ട്

പണിയരുടെ പ്രധാന അനുഷ്ഠാനമാണ് കൂളികെട്ട്. വയസ് അറിയിക്കല്‍, വിവാഹം, രോഗപീഡ എന്നിവയ്ക്ക് ഇവര്‍ കൂളികെട്ട് നടത്തുന്നു. കൂളികെട്ടിന് മൂപ്പനും മൂന്ന് സഹായികളും ഉണ്ടാകും. ഒരു ചീനിയും മൂന്ന് തുടിയും മൂപ്പന്റെ ചുവടുകള്‍ക്ക് താളം പകരും. തിരി, വാള്‍, ചൂരല്‍, വടി എന്നിവയെ വണങ്ങിയ ശേഷമാണ് കൂളികെട്ട്.

 

കാക്കപ്പുലകള്‍


മരണാനന്തര ആചാരങ്ങളും വ്യത്യസ്തമാണ്.
പരേതാത്മാവിനെ പൂര്‍വികരുടെ ആത്മാക്കളുമായി ചേര്‍ക്കുന്ന ചടങ്ങുകളാണ് ചെറിയ കാക്കപ്പുലയും വലിയ കാക്കപ്പുലയും. ചെറിയകാക്കപ്പുല മരണശേഷം ഏഴാം ദിവസം നടത്തപ്പെടുന്നു. ചെമ്മി(മൂപ്പന്‍) അറ്റത്താളി(പ്രവചനങ്ങള്‍ നടത്തുന്നയാള്‍) എന്ന സഹായിയോടൊപ്പം ഈ കര്‍മങ്ങള്‍ നടത്തുന്നു. പണിയര്‍ക്കിടയിലെ മരണാനന്തര ശുദ്ധ കര്‍മങ്ങള്‍ വലിയകാക്കപ്പുലയോടു കൂടെ മാത്രമെ അവസാനിക്കൂ. അടിയാന്മാര്‍ക്കിടയിലേതു പോലെ പണിയര്‍ക്കിടയിലെ ആചാരങ്ങളും മരണശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും തുടരും.

 

കമ്പളനാട്ടി


വയനാടിന്റെ കാര്‍ഷിക ജീവിതത്തിലേക്ക് ഇവര്‍ പങ്കാളികളാകുന്നത് കമ്പളനൃത്തത്തിലൂടെയാണ്.
യജമാനരുടെ കൃഷിയിടങ്ങളില്‍ പണി തീരാതെ വരുമ്പോള്‍ മേലാളന്മാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉത്സവമാണിത്. ഞാറുനടുമ്പോഴാണിത്. ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തോടെ ഉത്സവത്തിന്റെ ആവേശത്തില്‍ പണി തീര്‍ക്കുമ്പോള്‍ മേലാളന്മാരും സന്തോഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  a day ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  a day ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  a day ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  a day ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  a day ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  a day ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  a day ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  a day ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  a day ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  a day ago