HOME
DETAILS

മായുന്ന കലകള്‍: പണിയരുടെ തുടിതാളത്തിലും കാലം മാറ്റം വരുത്തുന്നു

  
backup
December 19, 2018 | 8:13 AM

%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

റഷീദ് നെല്ലുള്ളതില്‍


ചുരുണ്ട മുടിയും കാതില്‍ വലിയ കമ്മലും, അരയില്‍ ചുവന്ന കെട്ടും, ചുളിഞ്ഞ ദേഹ പ്രകൃതിയും... ഗോത്രവര്‍ഗക്കാരനെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ചിത്രം ഇതാണ്.  എന്നാല്‍ ഐതിഹ്യങ്ങളും ആചാരങ്ങളുമാണ് പണിയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ പണിയ വിഭാഗത്തിന്റെ പ്രത്യേകതയാണെങ്കില്‍ പലതും പുതുതലമുറ മറക്കുകയാണ്. പണിയരുടെ ഉല്‍ഭവം ഇപി മലയില്‍ നിന്നാണെന്നാണ് വിശ്വാസം. ആശ്ചര്യമുള്ള എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ ഇപി എന്നു പറയുന്ന സ്വഭാവം ഇപ്പോഴും പണിയരുടെ ഇടയിലുണ്ട്.
ഓരോ പണിയനും സ്വന്തം പേരിന് പുറമെ ഇല്ലപ്പേര്(സ്ഥാനപ്പേര്)ഉണ്ട്. മനിക്കിയന്‍, കൂടലിയന്‍, കോളേരിയന്‍, പൈമ്പലേരിയന്‍, ചേമ്പണ്ടയന്‍, ഇരുമ്മുട്ടിലെ ചാത്തന്‍കോടന്‍, ചമ്പാടിയന്‍, പയോറിയന്‍, പാണ്ടയാടന്‍, ചോലാടിയന്‍ ഇല്ലപ്പേരുകള്‍ ഇങ്ങനെ വ്യത്യസ്ഥമാണ്.

നേര്‍ത്ത് കൊണ്ടിരിക്കുന്നു തുടിതാളം

വയനാടിന്റെ സംസ്‌കൃതിയിലേക്ക് ആദ്യം ഇണങ്ങിച്ചേര്‍ന്ന ആദിവാസി വിഭാഗക്കാരാണ് പണിയര്‍.
തങ്ങളുടെ തനിമ ഇപ്പോഴും അവര്‍ കാത്തു സൂക്ഷിക്കുന്നു. ഭാഷക്കും വേഷങ്ങള്‍ക്കും മാറ്റമില്ല. എന്നാല്‍ കോളനികളില്‍ നിന്ന് പണിയരുടെ ആചാരാനുഷ്ഠാനങ്ങള്‍ വിടപറയാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാന വാദ്യോപകരണമായ തുടി അന്യമായി തുടങ്ങി പലയിടത്തും. ആദ്യകാലങ്ങളില്‍ പണിയകുടിയില്‍ നിന്ന് രാത്രികാലങ്ങളില്‍ തുടി നാദം കേള്‍ക്കാമായിരുന്നു. തുടിയുടെ താളത്തിനൊത്ത് പണിയരുടെ നൃത്തവും. ഇപ്പോള്‍ പണിയരുടെ കല്യാണത്തിനോ വയസറിയിക്കല്‍ ചടങ്ങിനോ മറ്റുമായി തുടികൊട്ട് ചുരുങ്ങി. അതും പേരിന് മാത്രം. കാതുകുത്ത് കല്യാണം, തെരണ്ടു കല്യാണം, കട്ടു കല്യാണം എന്നിങ്ങനെ പണിയര്‍ക്കിടയില്‍ കല്യാണം നാലുതരമുണ്ട്. ഇതിനൊക്കെ അഭിവാജ്യ ഘടകമാണ് തുടി. എന്നാല്‍ പലയിടങ്ങളിലും തുടിയുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.


കൂളിക്കെട്ട്

പണിയരുടെ പ്രധാന അനുഷ്ഠാനമാണ് കൂളികെട്ട്. വയസ് അറിയിക്കല്‍, വിവാഹം, രോഗപീഡ എന്നിവയ്ക്ക് ഇവര്‍ കൂളികെട്ട് നടത്തുന്നു. കൂളികെട്ടിന് മൂപ്പനും മൂന്ന് സഹായികളും ഉണ്ടാകും. ഒരു ചീനിയും മൂന്ന് തുടിയും മൂപ്പന്റെ ചുവടുകള്‍ക്ക് താളം പകരും. തിരി, വാള്‍, ചൂരല്‍, വടി എന്നിവയെ വണങ്ങിയ ശേഷമാണ് കൂളികെട്ട്.

 

കാക്കപ്പുലകള്‍


മരണാനന്തര ആചാരങ്ങളും വ്യത്യസ്തമാണ്.
പരേതാത്മാവിനെ പൂര്‍വികരുടെ ആത്മാക്കളുമായി ചേര്‍ക്കുന്ന ചടങ്ങുകളാണ് ചെറിയ കാക്കപ്പുലയും വലിയ കാക്കപ്പുലയും. ചെറിയകാക്കപ്പുല മരണശേഷം ഏഴാം ദിവസം നടത്തപ്പെടുന്നു. ചെമ്മി(മൂപ്പന്‍) അറ്റത്താളി(പ്രവചനങ്ങള്‍ നടത്തുന്നയാള്‍) എന്ന സഹായിയോടൊപ്പം ഈ കര്‍മങ്ങള്‍ നടത്തുന്നു. പണിയര്‍ക്കിടയിലെ മരണാനന്തര ശുദ്ധ കര്‍മങ്ങള്‍ വലിയകാക്കപ്പുലയോടു കൂടെ മാത്രമെ അവസാനിക്കൂ. അടിയാന്മാര്‍ക്കിടയിലേതു പോലെ പണിയര്‍ക്കിടയിലെ ആചാരങ്ങളും മരണശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും തുടരും.

 

കമ്പളനാട്ടി


വയനാടിന്റെ കാര്‍ഷിക ജീവിതത്തിലേക്ക് ഇവര്‍ പങ്കാളികളാകുന്നത് കമ്പളനൃത്തത്തിലൂടെയാണ്.
യജമാനരുടെ കൃഷിയിടങ്ങളില്‍ പണി തീരാതെ വരുമ്പോള്‍ മേലാളന്മാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉത്സവമാണിത്. ഞാറുനടുമ്പോഴാണിത്. ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തോടെ ഉത്സവത്തിന്റെ ആവേശത്തില്‍ പണി തീര്‍ക്കുമ്പോള്‍ മേലാളന്മാരും സന്തോഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ്

Kerala
  •  15 days ago
No Image

മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു

Kerala
  •  15 days ago
No Image

വാക്കുപാലിച്ച് രാഹുല്‍ ഗാന്ധി; ഹരിയാനയിലെ കര്‍ഷകന്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്

National
  •  15 days ago
No Image

യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും രഹസ്യരേഖകളും പാകിസ്ഥാന് ചോർത്തി; കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

Kerala
  •  15 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ വൻ തർക്കം; മന്ത്രി റിയാസിനെ കേന്ദ്ര സർക്കാർ തഴഞ്ഞതിൽ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

Kerala
  •  15 days ago
No Image

വിമാന യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യ

National
  •  15 days ago
No Image

പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്

Kerala
  •  15 days ago
No Image

പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം

Kerala
  •  15 days ago
No Image

ഇന്ത്യയിലേക്കുള്ള എണ്ണടാങ്കർ ഹോർമുസ് കടന്നു; കപ്പലിലുള്ളത് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ 

International
  •  15 days ago
No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  15 days ago