പ്രാതിനിധ്യ അനീതിയുടെ കേരളം; കണക്കുകൾ പറയുന്നു; പ്രാതിനിധ്യത്തിലെ നീതിരാഹിത്യം
കൊച്ചി: സർക്കാർ ജോലികളിൽ മുസ്‌ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവിന്റെ ഞെട്ടിക്കുന്ന വിവരം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുതിയ പഠനങ്ങളിലുണ്ട്. സർക്കാർ ജോലികളിൽ ഹിന്ദു മുന്നോക്ക വിഭാഗങ്ങൾക്ക് വളരെ ഉയർന്ന പ്രാതിനിധ്യവും മുസ്‌ലിം വിഭാഗങ്ങൾക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യവുമാണ് ലഭിച്ചിരിക്കുന്നതെന്നാണ് പരിഷത്തിന്റെ 'കേരളപഠനം 2.0' റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതിന് കാര്യമായ മാറ്റമൊന്നും വന്നിട്ടുമില്ല. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കുമൊക്കെ പ്രാതിനിധ്യം കുറവാണ്. പട്ടികജാതിക്കാരുടെ പ്രാതിനിധ്യം 7.4ശതമാനം കുറവെങ്കിൽ മുസ്‌ലിം പ്രാതിനിധ്യം 98.2 ശതമാനം കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാർ ജോലികളിലുള്ള മുസ്‌ലിം സംവരത്തിന്റെ സ്ഥിതി ഇതിലും ആശങ്കാജനകമാണ്. രാജ്യത്ത് 30.2 ശതമാനമാണ് മുസ്‌ലിം ജനസംഖ്യയെങ്കിൽ കേന്ദ്ര സർക്കാർ ജോലികളിലുള്ളത് 1.8 ശതമാനം മാത്രമാണ്. ജനസംഖ്യയ്ക്ക് ആനുപാതിമായി നോക്കിയാൽ മിലിട്ടറി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജോലികളിൽ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനംവരും. കേന്ദ്രസർക്കാർ ജോലികളിൽ മുന്നോക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനമാണെന്നുകൂടി അറിയുമ്പോഴേ ഇ നീതിരാഹിത്യത്തിന്റെ ആഴമറിയൂ.
കേരള സർക്കാർ നിയമിച്ച എസ്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലും മുസ്‌ലിം സമുദായത്തിന് തസ്തികകൾ നഷ്ടപ്പെട്ടവിവരം ചൂണ്ടിക്കാട്ടുന്നുണ്ട്. 2000 വരെ മുസ്‌ലിം സമുദായത്തിന് എണ്ണായിരത്തിൽപരം തസ്തികകളാണ് നഷ്ടപ്പെട്ടത്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലും യാതൊരുനടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."