HOME
DETAILS

ബി.ജെ.പിയില്‍ കൂട്ടരാജി

  
backup
December 21 2018 | 21:12 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

 

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ സമരം ചെയ്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി. തലസ്ഥാനത്ത് ആയിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കാസര്‍കോട്, ഇടുക്കി തുടങ്ങി കേരളത്തിലുടനീളം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍ അടക്കം മൂന്നു നേതാക്കള്‍ ഇന്നലെ സി.പി.എമ്മിലേക്ക് തിരിച്ചുവന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ഗിരിജാകുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. വെള്ളനാട് പഞ്ചായത്തിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് വെള്ളനാട് സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മറ്റുള്ളവര്‍. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളോടൊപ്പം നിരവധി ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കും. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മനംമടുത്താണ് രാജി. ബി.ജെ.പിയിലൂടെ ആര്‍.എസ്.എസ് നിലപാട് അടിച്ചേല്‍പ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. പല തീരുമാനങ്ങളും ജനാധിപത്യപരമായല്ല നടപ്പാക്കുന്നത്.
കോര്‍ കമ്മിറ്റി ചേര്‍ന്ന് സംഘത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ തനിക്കായിട്ടുണ്ട്. അവിടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും വോട്ടെടുപ്പിലൂടെയാണ്. ഇവിടെ അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 months ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 months ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 months ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 months ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 months ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  2 months ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  2 months ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  2 months ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  2 months ago

No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 months ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 months ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  2 months ago