HOME
DETAILS

ബി.ജെ.പിയില്‍ കൂട്ടരാജി

  
backup
December 21, 2018 | 9:11 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

 

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ സമരം ചെയ്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി. തലസ്ഥാനത്ത് ആയിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കാസര്‍കോട്, ഇടുക്കി തുടങ്ങി കേരളത്തിലുടനീളം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍ അടക്കം മൂന്നു നേതാക്കള്‍ ഇന്നലെ സി.പി.എമ്മിലേക്ക് തിരിച്ചുവന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ഗിരിജാകുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. വെള്ളനാട് പഞ്ചായത്തിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് വെള്ളനാട് സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മറ്റുള്ളവര്‍. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളോടൊപ്പം നിരവധി ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കും. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മനംമടുത്താണ് രാജി. ബി.ജെ.പിയിലൂടെ ആര്‍.എസ്.എസ് നിലപാട് അടിച്ചേല്‍പ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. പല തീരുമാനങ്ങളും ജനാധിപത്യപരമായല്ല നടപ്പാക്കുന്നത്.
കോര്‍ കമ്മിറ്റി ചേര്‍ന്ന് സംഘത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ തനിക്കായിട്ടുണ്ട്. അവിടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും വോട്ടെടുപ്പിലൂടെയാണ്. ഇവിടെ അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  3 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  3 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  3 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  3 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  3 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  3 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  3 days ago