HOME
DETAILS

ബി.ജെ.പിയില്‍ കൂട്ടരാജി

  
backup
December 21, 2018 | 9:11 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

 

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ സമരം ചെയ്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി. തലസ്ഥാനത്ത് ആയിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കാസര്‍കോട്, ഇടുക്കി തുടങ്ങി കേരളത്തിലുടനീളം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍ അടക്കം മൂന്നു നേതാക്കള്‍ ഇന്നലെ സി.പി.എമ്മിലേക്ക് തിരിച്ചുവന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ഗിരിജാകുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. വെള്ളനാട് പഞ്ചായത്തിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് വെള്ളനാട് സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മറ്റുള്ളവര്‍. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളോടൊപ്പം നിരവധി ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കും. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മനംമടുത്താണ് രാജി. ബി.ജെ.പിയിലൂടെ ആര്‍.എസ്.എസ് നിലപാട് അടിച്ചേല്‍പ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. പല തീരുമാനങ്ങളും ജനാധിപത്യപരമായല്ല നടപ്പാക്കുന്നത്.
കോര്‍ കമ്മിറ്റി ചേര്‍ന്ന് സംഘത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ തനിക്കായിട്ടുണ്ട്. അവിടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും വോട്ടെടുപ്പിലൂടെയാണ്. ഇവിടെ അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  2 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  2 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  2 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  2 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  2 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  2 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  2 days ago