HOME
DETAILS

ബി.ജെ.പിയില്‍ കൂട്ടരാജി

  
backup
December 21, 2018 | 9:11 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

 

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ സമരം ചെയ്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി. തലസ്ഥാനത്ത് ആയിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കാസര്‍കോട്, ഇടുക്കി തുടങ്ങി കേരളത്തിലുടനീളം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍ അടക്കം മൂന്നു നേതാക്കള്‍ ഇന്നലെ സി.പി.എമ്മിലേക്ക് തിരിച്ചുവന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ഗിരിജാകുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. വെള്ളനാട് പഞ്ചായത്തിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് വെള്ളനാട് സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മറ്റുള്ളവര്‍. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളോടൊപ്പം നിരവധി ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കും. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മനംമടുത്താണ് രാജി. ബി.ജെ.പിയിലൂടെ ആര്‍.എസ്.എസ് നിലപാട് അടിച്ചേല്‍പ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. പല തീരുമാനങ്ങളും ജനാധിപത്യപരമായല്ല നടപ്പാക്കുന്നത്.
കോര്‍ കമ്മിറ്റി ചേര്‍ന്ന് സംഘത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ തനിക്കായിട്ടുണ്ട്. അവിടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും വോട്ടെടുപ്പിലൂടെയാണ്. ഇവിടെ അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  14 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആഹ്ലാദാരവത്തില്‍ തമിഴകം

National
  •  14 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  14 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  14 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  14 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  14 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  14 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  14 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  14 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  14 days ago