HOME
DETAILS

സാമൂഹ്യ വനവല്‍ക്കരണത്തിന് തടസമായി സാമൂഹ്യവിരുദ്ധര്‍

  
backup
September 06, 2017 | 7:23 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


മാള: സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ വനവല്‍ക്കരണത്തിനായി ശ്രമിക്കുമ്പോള്‍ അതിന് തടയിടാനായി സാമൂഹ്യ വിരുദ്ധര്‍ രംഗത്ത് . ഓരോ പരിസ്ഥിതി ദിനങ്ങളിലും സര്‍ക്കാരിനൊപ്പം പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരും സന്നദ്ധ സംഘടനകളും റോഡ് വക്കുകളിലും മറ്റു പൊതുയിടങ്ങളിലും വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്ന പതിവ് കുറച്ച് കാലമായി സാര്‍വ്വത്രികമായിട്ടുണ്ട്. പിന്നീടവയെ തിരിഞ്ഞു നോക്കുന്നവര്‍ വളരെ കുറവാണ്. മഴക്കാലം തുടങ്ങുന്ന വേളയിലാണിവ നട്ടു പിടിപ്പിക്കുന്നതെന്നതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും ഉണങ്ങി നശിക്കാതെ വളരാറുണ്ട്. മണ്ണില്‍ വേരുപിടിച്ച് വളരുന്ന വിവിധ വൃക്ഷങ്ങള്‍ പെട്ടെന്ന് തന്നെ തണല്‍ വിരിക്കുന്നവയായി മാറുന്നു.
ഫലവൃക്ഷങ്ങള്‍ ഏറെ വൈകാതെ ഫലങ്ങളും നല്‍കി തുടങ്ങും. ഇതിനിടയില്‍ ആടുമാടുകള്‍ തിന്ന് കുറേയെണ്ണം നശിക്കുന്നു. ഇത് കൂടാതെയാണ് സാമൂഹ്യ വിരുദ്ധ ശക്തികളാല്‍ കുറേയെണ്ണം നശിപ്പിക്കപ്പെടുന്നത്. കുഴൂര്‍ പഞ്ചായത്തിലെ പള്ളിബസാര്‍ ഭാഗത്ത് റോഡരികില്‍ വളര്‍ന്നു കൊണ്ടിരുന്ന ഒരു വൃക്ഷത്തൈയ്യാണ് നശിപ്പിക്കപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പ് നട്ടു പിടിപ്പിച്ച വിലയേറിയ മരങ്ങളില്‍ പെട്ട വൃക്ഷത്തൈയ്യാണ് ഇത്.
വൃക്ഷതൈ നിന്നിരുന്ന റോഡിന്റെ പാര്‍ശ്വത്തിലുള്ള സ്ഥലമുടമയാണിതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്‍കൃഷിയും കപ്പയും പച്ചക്കറിയിനങ്ങളും ചെയ്തിരുന്ന പാടശേഖരം നികത്തി കെട്ടിടം പണിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൃക്ഷതൈ നശിപ്പിച്ചതെന്ന് സംശയിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
ആറ് മാസം മുന്‍പ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്നിരുന്ന വൃക്ഷതൈ നടുക്ക് വെച്ച് ഒടിച്ചിരുന്നു. എന്നിട്ടും പാര്‍ശ്വങ്ങളില്‍ പുതിയ കൊമ്പുകള്‍ കിളിര്‍ത്ത് വന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കടഭാഗത്ത് കല്ലുകൊണ്ടിടിച്ച് നശിപ്പിച്ചത്. ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല? ടീം മാനേജ്മെന്റിനെതിരെ മുൻ ഇന്ത്യൻ നായകൻ രംഗത്ത്!

Cricket
  •  12 days ago
No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  12 days ago
No Image

ജലദോഷത്തിന് ചികിത്സ തേടിയത്തെി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  12 days ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  12 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  12 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  12 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  12 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  12 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  12 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  12 days ago