HOME
DETAILS

ഈ മുത്തശ്ശി വായനശാലയെ അനാഥാലയത്തിലാക്കരുതേ

  
backup
September 06, 2017 | 7:23 PM

%e0%b4%88-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%86-%e0%b4%85%e0%b4%a8


വെള്ളാങ്ങല്ലൂര്‍ : എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ഈ വായനശാലാ മുത്തശ്ശിയെ അനാഥാലയത്തിലേക്ക് മാറ്റേണ്ടി വരുമോ ? ഒരു നാടിനു മുഴുവന്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി അക്ഷര വെളിച്ചം പകര്‍ന്നു കൊടുക്കുന്ന കോണത്തുകുന്ന് മനക്കലപ്പടിയിലുള്ള വെള്ളാങ്ങല്ലുര്‍ ഗ്രാമീണ വായനശാലയുടെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ ആരും ചോദിച്ചു പോകുന്ന ചോദ്യമാണിത് .
മലയാള വര്‍ഷം 1119 ( കൊല്ലവര്‍ഷം 1943 ) ല്‍, അക്കരകുറുശ്ശി മനയ്ക്കല്‍ നിന്നും അനുവദിച്ച 16 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വായനശാല ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പിനുവേണ്ടി കേഴുകയാണ് . ഇടിഞ്ഞു വീഴാറായ ചുമരുകളും ഇളം കാറ്റില്‍ പോലും പറന്നു പൊങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഓടുകളും ചോര്‍ന്നൊലിക്കുന്ന കെട്ടിടവും. ഇതാണ് ഈ ഗ്രാമത്തിലെ അക്ഷരമുത്തശ്ശിയുടെ ഇന്നത്തെ കോലം.
പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നത് ആറായിരത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. കെട്ടിടത്തിന്റെ ചോര്‍ച്ചയും ചിതലിന്റെ ആക്രമണവും തടയാന്‍ പറ്റാത്ത അവസ്ഥ. അറിവിന്റെ ഈ ശ്രീകോവിലിനെ ഒന്ന് രക്ഷിച്ചെടുക്കാന്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ ഒട്ടേറെ നെട്ടോട്ടമോടിയെങ്കിലും, രാഷ്ട്രീയ പിടിപാടോ ' ഗോഡ് ഫാദര്‍ ' മാരോ ഇല്ലാത്തതിനാല്‍ എം.എല്‍.എ മാരോ എം. പി. മാരോ ഇതുവരെ സഹായത്തിനെത്തിയിട്ടില്ല.
1943 ല്‍ മണമ്മല്‍ ഭാസ്‌കര മേനോന്‍, കുണ്ടൂര്‍ രാഘവമേനോന്‍, കൊറമങ്ങാട്ടു ബാലകൃഷ്ണ മേനോന്‍ , മണമ്മല്‍ ശിവരാമ മേനോന്‍, അക്കരകുറുശ്ശി ഉണ്ണി നമ്പൂതിരിപ്പാട് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഉത്സാഹഫലമായി ആരംഭിച്ചതാണ് ഈ ഗ്രാമീണ വായനശാല. ഇവരുടെ കാലശേഷം സുഭദ്ര വി. നായര്‍, കൊറമങ്ങാട്ടു രാമകൃഷ്ണ മേനോന്‍, രാജീവ് മുല്ലപ്പിള്ളി, ശിവദാസ് മുടീക്കര, രാജു കുണ്ടൂര്‍ തുടങ്ങിയവര്‍ ഇതിന്റെ നിയന്ത്രണം കൈയ്യാളി. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ' എ ' ഗ്രേഡ് വായനശാല കൂടിയാണിത് . കഴിഞ്ഞ വര്‍ഷം വരെ 32000 രൂപയാണ് ഇതിനു വാര്‍ഷിക ഗ്രാന്റായി ലഭിച്ചിട്ടുള്ളത്.
1979 ല്‍ ഇതിന്റെ നിയന്ത്രണം തെക്കുംകര മഹിളാസമാജം ഏറ്റെടുത്തു. മുകുന്ദപുരം താലൂക്കില്‍ ഇപ്പോള്‍ നിലവിലുള്ള രണ്ടു വനിതാ വായനശാലകളില്‍ ഒന്ന് ഇതാണ്. ഉഷാ രവി (പ്രസിഡന്റ് ), എം.ജി രാധാമണി (സെക്രട്ടറി), ശോഭന ജി. പണിക്കര്‍ (ലൈബ്രേറിയന്‍) എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഇപ്പോള്‍ ഈ വായനശാലയുടെ ഭരണം നിയന്ത്രിക്കുന്നത്. ഭരണ നിര്‍വഹണം വനിതകളാണെങ്കിലും പുരുഷന്മാരടക്കം ആര്‍ക്കും ഇവിടെ അംഗത്വമെടുക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതിനുപുറമേ റെഡിമേയ്ഡ് വസ്ത്രങ്ങളടക്കം പലതും നിര്‍മിക്കുന്ന ഒരു ടൈലറിംഗ് യൂണിറ്റും ഹേമലത ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും നിരവധി പുരസ്‌കാര ജേതാവുമായ എം.എം കാളിദാസന്റെ നേതൃത്വത്തില്‍ ബാലവേദിയും ഇവിടെ വളരെ സജീവമാണ്. ഇടിഞ്ഞു വീഴാറായ ഈ കെട്ടിടം പൊളിച്ചു മാറ്റി നല്ലൊരു വായനശാലയും യോഗങ്ങള്‍ ചേരുന്നതിനുവേണ്ടി ഒന്നാം നിലയില്‍ മികച്ച ഒരു ഹാളും സുരക്ഷക്കായി ഒരു ചുറ്റുമതിലുമാണ് ഈ നാട്ടുകാരുടേയും അക്ഷരസ്‌നേഹികളുടെയും സ്വപ്നം. ഇത് പൂവണിയുന്നതിനു വേണ്ടി ജനപ്രതിനിധികളുടെയും സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെയും സുമനസ്സുകളായ വ്യക്തികളുടെയും സഹായം തേടുകയാണ് വെള്ളാങ്ങല്ലുര്‍ ഗ്രാമീണ വായനശാല എന്ന ഈ ലൈബ്രറി മുത്തശ്ശി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  a month ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  a month ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  a month ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  a month ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  a month ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  a month ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  a month ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  a month ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  a month ago