HOME
DETAILS

മഴയില്‍ മുങ്ങി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കസേരകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു

  
Web Desk
September 19 2017 | 05:09 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%a8


കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കായി ഒരുക്കിയിരിക്കുന്ന കസേരകള്‍ മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കില്‍. പൈതൃക കേന്ദ്രമായ കണ്ണൂര്‍ കോട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാനോ മേല്‍ക്കൂര നിര്‍മിക്കാനോ അനുവാദമില്ലാത്തതിനാലാണ് കസേരകള്‍ നശിക്കുന്നത്. ഇവ സംരക്ഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയ്ക്ക് കോട്ടംതട്ടുന്ന ഇന്ററ്റാലിയം ഷീറ്റുകളോ മേല്‍ക്കൂരകളോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന കസേരകള്‍ എങ്ങനെ സംരക്ഷിക്കണമെന്ന ആശങ്കയിലാണ് ഡി.ടി.പി.സി അധികൃതര്‍.
അഞ്ഞൂറു വര്‍ഷത്തെ മലബാറിന്റെയും കണ്ണൂര്‍ കോട്ടയുടെയും ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രദര്‍ശനത്തിനായി കോടികള്‍ മുടക്കി സജ്ജീകരിച്ച ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഇരുമ്പു ഷീറ്റുകൊണ്ടും മറ്റും മഴയേല്‍ക്കാതെ മറച്ചിട്ടുണ്ട്.
കാണികള്‍ക്കായി തയാറാക്കിയിരിക്കുന്ന 150 കസേരകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കസേരകളെല്ലാം നിറം മങ്ങി. ഇലക്ട്രിക് ഉപകരണങ്ങളും കസേരകളും സംരക്ഷിക്കാന്‍ നിലവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാരാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 11 ദിവസത്തെ പ്രദര്‍ശനാനുമതിയാണ് ലഭിച്ചത്. എന്നാല്‍ ആറ് ദിവസങ്ങളിലായി ഷോ ചുരുങ്ങി. മഴ കാരണം പിന്നീട് ഷോ നിലച്ചു. കാണികള്‍ക്ക് ഹരം പകരാന്‍ 700 ഓളം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
ഇരുമ്പിന്‍കൂട്ടിനുള്ളിലാണ് ഇവ സംരക്ഷിക്കുന്നത്. മഴ മാറിയാല്‍ ഉടനെ ഷോ പുനരാരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു. നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 40% തുക ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണെന്നിരിക്കെ ഷോയുമായി ബന്ധപ്പെട്ട മറ്റ് നവീകരണ പ്രവൃത്തികള്‍ ചെയ്യാന്‍ ഡി.ടി.പി.സിക്ക് കഴിയുമോ എന്ന ആശങ്കയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago