
ബനാറസിലെ വിദ്യാര്‍ഥി പ്രക്ഷോഭം സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
വാരണാസി: ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായത് അധികൃതരുടെ വീഴ്ചയാണെന്ന് വാരണാസി കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി കടുത്ത സമ്മര്‍ദ്ദത്തിലായി.
വാരണാസി കമ്മിഷണര്‍ നിതിന്‍ ഗൊകാരന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും സംസ്ഥാന ഗവര്‍ണറും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച സര്‍വകലാശാലക്ക് പുറത്ത് ഒരു വിദ്യാര്‍ഥിനിക്കുണ്ടായ അപമാനത്തെക്കുറിച്ച് നല്‍കിയ പരാതി സര്‍വകലാശാല അവഗണിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ക്യാംപസില്‍ കയറി പൊലിസ് നടത്തിയ അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി വാരണാസി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയത്.
പ്രശ്‌നം ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ തയാറാകാത്തതുകാരണം ഇത് സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് വഴിവച്ചതായി കമ്മിഷണര്‍ നിതിന്‍ ഗോകാരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുറിച്ചും ഇത് അടിച്ചമര്‍ത്താന്‍ പൊലിസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച് അന്വേഷിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം സര്‍വകലാശാലയെ കുറ്റപ്പെടുത്തിയത്. ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറി രാജിവ് കുമാറിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
തീവ്രമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ഇത് സര്‍വകലാശാല കൈകാര്യം ചെയ്ത രീതി ശരിയായില്ല. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം രൂക്ഷമായതിന് കാരണം സര്‍വകലാശാലയുടെ നിലപാടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമായെങ്കിലും ഇത് സര്‍വകലാശാലാ ഭരണ നിര്‍വഹണ വിഭാഗം കൈകാര്യം ചെയ്ത രീതിയില്‍ വലിയ പാളിച്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന സര്‍വകലാശാലയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജിയെ അന്വേഷണം നടത്താന്‍ നിയോഗിച്ചതായി വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വൈസ് ചാന്‍സ്‌ലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ നിഷ്ഠൂരമായി പൊലിസ് മര്‍ദിച്ചതായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സര്‍വകലാശാലക്ക് പുറത്ത് മൂന്നംഗ സംഘം ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ സംഭവമാണ് പ്രശ്‌നത്തിന് കാരണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും സര്‍വകലാശാല തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഇതേതുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
അതേസമയം ഓരോ വിദ്യാര്‍ഥിനികളും പറയുന്ന രീതിയില്‍ സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബനാറസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
സര്‍വകലാശാലയിലുണ്ടായ സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ചില പ്രശ്‌നങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തവയാണെന്നും ആരോപിച്ചു. സര്‍വകലാശാല രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്ഥലമല്ല. യുവാക്കള്‍ സത്യത്തിനും നീതിക്കുമായി നിലകൊള്ളണം. എന്നാല്‍ അതല്ല പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ ക്യാംപസില്‍ കയറി പൊലിസ് മര്‍ദിച്ചിട്ടില്ലെന്നും വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• a day ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• a day ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• a day ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• a day ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• a day ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• a day ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• a day ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• a day ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• a day ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• a day ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• a day ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• a day ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• a day ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• a day ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• a day ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• a day ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• a day ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• a day ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• a day ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• a day ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• a day ago