HOME
DETAILS

അല്‍ഖാഇദാ ബന്ധമാരോപിച്ച് അറസ്റ്റ്: മൗലാനാ അന്‍സാര്‍ ഖാസിമിയെ വെറുതെവിട്ടു

  
backup
October 18, 2017 | 11:37 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%87%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



ന്യൂഡല്‍ഹി: അല്‍ഖാഇദാ ബന്ധമാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ബംഗളൂരു സ്വദേശിയായ മതപ്രഭാഷകന്‍ മൗലാനാ അന്‍സാര്‍ ഷാ ഖാസിമിയെ കോടതി വെറുതെവിട്ടു. ഖാസിമിക്കെതിരേ തെളിവില്ലെന്നും വിചാരണയ്ക്കു പോലും വകുപ്പില്ലാത്ത കേസാണിതെന്നും വ്യക്തമാക്കി ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അദ്ദേഹത്തെ വെറുതെവിട്ടത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഫ്, അബ്ദുര്‍റഹ്മാന്‍, സഫര്‍ മഹ്മൂദ് എന്നിവരെ വിചാരണയ്ക്കു വിധേയമാക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥശര്‍മ ഉത്തരവിട്ടു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് കേസ്.
2015 ഡിസംബറില്‍ ആസിഫിനെ(41) പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ തുടക്കം. ഡല്‍ഹിയിലെ സീലാംപൂരില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആസിഫ് പിടിയിലായത്. അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ അല്‍ഖാഇദയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ആളാണ് ആസിഫെന്നാണ് പൊലിസിന്റെ ഭാഷ്യം. ഇദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് ഖാസിമി അടക്കമുള്ള മറ്റു പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രധാന റിക്രൂട്ടര്‍ ആണ് ഖാസിമിയെന്നായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സ്‌പെഷല്‍ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഖാസിമിയുടെ തീവ്രവാദബന്ധം സംബന്ധിച്ച് ദേശീയമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നു. ഖാസിമിയുടെ അറസ്റ്റിനെതിരേ കര്‍ണാടകയിലുടനീളം സുന്നി ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹുദാ മുസ്‌ലിം, അഹ്‌ലേ ഹദീസ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
ഖാസിമിയെ വെറുതെവിട്ടതോടെ ഡെല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലിന്റെ ഒരു വ്യാജകഥകൂടി പൊളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. ബംഗളൂരുവില്‍ അല്‍ഖാഇദാ യോഗം സംഘടിപ്പിച്ചെന്നായിരുന്നു ഖാസിമിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍, ഖാസിമി സഹായിച്ചുവെന്ന് പൊലിസ് പറയുന്ന അല്‍ഖാഇദാ പ്രവര്‍ത്തകന്‍ 2015 മുതല്‍ ജയിലിലാണ്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് പൊലിസ് ആരോപിക്കുന്നുണ്ടെങ്കിലും അവ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. അല്‍ഖാഇദയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ ഖാസിമി പ്രഭാഷണം നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ രണ്ടാമത്തെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും എം.എസ് ഖാന്‍ പറഞ്ഞു. ബംഗളൂരിലെ ശിവാജി നഗര്‍ സ്വദേശിയായ ഖാസിമി, ഉത്തര്‍പ്രദേശിലെ ദയൂബന്തില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട നയിച്ചവന്‍ നാട് നയിക്കട്ടെ; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  7 days ago
No Image

രാജസ്ഥാനില്‍ സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍; അന്വേഷണം 

National
  •  7 days ago
No Image

ഭാര്യയുടെ അമിതവണ്ണം 'നാണക്കേട്'; യുവതിയെ ഭർത്താവ് മിഠായിയിൽ വിഷം നൽകി കൊലപ്പെടുത്തി

National
  •  7 days ago
No Image

'ജനവിധി അന്ത്യമല്ല, പുതിയ തുടക്കം'; വീഴ്ചകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും: പിണറായി വിജയൻ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; പ്രതിസന്ധിയിൽ കൂടെനിന്ന ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

Kerala
  •  7 days ago
No Image

ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീ​ഗ് നേതൃത്വത്തോട് ആവശ്യം

Kerala
  •  7 days ago
No Image

വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും  

National
  •  7 days ago
No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  7 days ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  7 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  7 days ago