HOME
DETAILS

അല്‍ഖാഇദാ ബന്ധമാരോപിച്ച് അറസ്റ്റ്: മൗലാനാ അന്‍സാര്‍ ഖാസിമിയെ വെറുതെവിട്ടു

  
backup
October 18, 2017 | 11:37 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%87%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



ന്യൂഡല്‍ഹി: അല്‍ഖാഇദാ ബന്ധമാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ബംഗളൂരു സ്വദേശിയായ മതപ്രഭാഷകന്‍ മൗലാനാ അന്‍സാര്‍ ഷാ ഖാസിമിയെ കോടതി വെറുതെവിട്ടു. ഖാസിമിക്കെതിരേ തെളിവില്ലെന്നും വിചാരണയ്ക്കു പോലും വകുപ്പില്ലാത്ത കേസാണിതെന്നും വ്യക്തമാക്കി ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അദ്ദേഹത്തെ വെറുതെവിട്ടത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഫ്, അബ്ദുര്‍റഹ്മാന്‍, സഫര്‍ മഹ്മൂദ് എന്നിവരെ വിചാരണയ്ക്കു വിധേയമാക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥശര്‍മ ഉത്തരവിട്ടു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് കേസ്.
2015 ഡിസംബറില്‍ ആസിഫിനെ(41) പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ തുടക്കം. ഡല്‍ഹിയിലെ സീലാംപൂരില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആസിഫ് പിടിയിലായത്. അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ അല്‍ഖാഇദയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ആളാണ് ആസിഫെന്നാണ് പൊലിസിന്റെ ഭാഷ്യം. ഇദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് ഖാസിമി അടക്കമുള്ള മറ്റു പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രധാന റിക്രൂട്ടര്‍ ആണ് ഖാസിമിയെന്നായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സ്‌പെഷല്‍ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഖാസിമിയുടെ തീവ്രവാദബന്ധം സംബന്ധിച്ച് ദേശീയമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നു. ഖാസിമിയുടെ അറസ്റ്റിനെതിരേ കര്‍ണാടകയിലുടനീളം സുന്നി ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹുദാ മുസ്‌ലിം, അഹ്‌ലേ ഹദീസ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
ഖാസിമിയെ വെറുതെവിട്ടതോടെ ഡെല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലിന്റെ ഒരു വ്യാജകഥകൂടി പൊളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. ബംഗളൂരുവില്‍ അല്‍ഖാഇദാ യോഗം സംഘടിപ്പിച്ചെന്നായിരുന്നു ഖാസിമിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍, ഖാസിമി സഹായിച്ചുവെന്ന് പൊലിസ് പറയുന്ന അല്‍ഖാഇദാ പ്രവര്‍ത്തകന്‍ 2015 മുതല്‍ ജയിലിലാണ്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് പൊലിസ് ആരോപിക്കുന്നുണ്ടെങ്കിലും അവ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. അല്‍ഖാഇദയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ ഖാസിമി പ്രഭാഷണം നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ രണ്ടാമത്തെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും എം.എസ് ഖാന്‍ പറഞ്ഞു. ബംഗളൂരിലെ ശിവാജി നഗര്‍ സ്വദേശിയായ ഖാസിമി, ഉത്തര്‍പ്രദേശിലെ ദയൂബന്തില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ബെബെലാക്, ആപ്റ്റാമിൽ ഉൽപന്നങ്ങൾക്ക് നിരോധനം; വിഷബാധയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 minutes ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  10 minutes ago
No Image

ലോട്ടറി സമ്മാനത്തെച്ചൊല്ലി തർക്കം; പിതാവിനെ തല്ലിക്കൊന്ന മകന് ജീവപര്യന്തം

Kerala
  •  15 minutes ago
No Image

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Kerala
  •  20 minutes ago
No Image

ഇറാൻ-യുഎസ് ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; ജനീവയിലെ ചർച്ചയിൽ വലിയ പുരോഗതിയെന്ന് ഒമാൻ

International
  •  44 minutes ago
No Image

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി ജനങ്ങള്‍, ആളപായമില്ല

National
  •  an hour ago
No Image

ബിതുൽ ബാലനെ വകവരുത്താൻ ഗൂഢാലോചന? ‘51 വെട്ട്’ പരാമർശിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

Kerala
  •  an hour ago
No Image

പുതിയ ബാഗേജ് നിയമം: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൂടുതൽ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം​; മൂല്യ പരിധി നീക്കി

uae
  •  an hour ago
No Image

സിം ബൈൻഡിങ്ങ് നയം; മൾട്ടി-ഡിവൈസ് ഫീച്ചറിൽ തടസ്സം; പുതിയ നയം വെല്ലുവിളിയാകുമോ?

National
  •  an hour ago
No Image

ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല; മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

Kerala
  •  an hour ago