HOME
DETAILS

അല്‍ഖാഇദാ ബന്ധമാരോപിച്ച് അറസ്റ്റ്: മൗലാനാ അന്‍സാര്‍ ഖാസിമിയെ വെറുതെവിട്ടു

  
backup
October 18, 2017 | 11:37 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%87%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



ന്യൂഡല്‍ഹി: അല്‍ഖാഇദാ ബന്ധമാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ബംഗളൂരു സ്വദേശിയായ മതപ്രഭാഷകന്‍ മൗലാനാ അന്‍സാര്‍ ഷാ ഖാസിമിയെ കോടതി വെറുതെവിട്ടു. ഖാസിമിക്കെതിരേ തെളിവില്ലെന്നും വിചാരണയ്ക്കു പോലും വകുപ്പില്ലാത്ത കേസാണിതെന്നും വ്യക്തമാക്കി ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അദ്ദേഹത്തെ വെറുതെവിട്ടത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഫ്, അബ്ദുര്‍റഹ്മാന്‍, സഫര്‍ മഹ്മൂദ് എന്നിവരെ വിചാരണയ്ക്കു വിധേയമാക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥശര്‍മ ഉത്തരവിട്ടു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് കേസ്.
2015 ഡിസംബറില്‍ ആസിഫിനെ(41) പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ തുടക്കം. ഡല്‍ഹിയിലെ സീലാംപൂരില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആസിഫ് പിടിയിലായത്. അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ അല്‍ഖാഇദയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ആളാണ് ആസിഫെന്നാണ് പൊലിസിന്റെ ഭാഷ്യം. ഇദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് ഖാസിമി അടക്കമുള്ള മറ്റു പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രധാന റിക്രൂട്ടര്‍ ആണ് ഖാസിമിയെന്നായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സ്‌പെഷല്‍ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഖാസിമിയുടെ തീവ്രവാദബന്ധം സംബന്ധിച്ച് ദേശീയമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നു. ഖാസിമിയുടെ അറസ്റ്റിനെതിരേ കര്‍ണാടകയിലുടനീളം സുന്നി ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹുദാ മുസ്‌ലിം, അഹ്‌ലേ ഹദീസ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
ഖാസിമിയെ വെറുതെവിട്ടതോടെ ഡെല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലിന്റെ ഒരു വ്യാജകഥകൂടി പൊളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. ബംഗളൂരുവില്‍ അല്‍ഖാഇദാ യോഗം സംഘടിപ്പിച്ചെന്നായിരുന്നു ഖാസിമിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍, ഖാസിമി സഹായിച്ചുവെന്ന് പൊലിസ് പറയുന്ന അല്‍ഖാഇദാ പ്രവര്‍ത്തകന്‍ 2015 മുതല്‍ ജയിലിലാണ്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് പൊലിസ് ആരോപിക്കുന്നുണ്ടെങ്കിലും അവ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. അല്‍ഖാഇദയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ ഖാസിമി പ്രഭാഷണം നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ രണ്ടാമത്തെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും എം.എസ് ഖാന്‍ പറഞ്ഞു. ബംഗളൂരിലെ ശിവാജി നഗര്‍ സ്വദേശിയായ ഖാസിമി, ഉത്തര്‍പ്രദേശിലെ ദയൂബന്തില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  a day ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  a day ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  a day ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  a day ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  a day ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  a day ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  a day ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  a day ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  a day ago