HOME
DETAILS

അല്‍ഖാഇദാ ബന്ധമാരോപിച്ച് അറസ്റ്റ്: മൗലാനാ അന്‍സാര്‍ ഖാസിമിയെ വെറുതെവിട്ടു

  
backup
October 18, 2017 | 11:37 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%87%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



ന്യൂഡല്‍ഹി: അല്‍ഖാഇദാ ബന്ധമാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ബംഗളൂരു സ്വദേശിയായ മതപ്രഭാഷകന്‍ മൗലാനാ അന്‍സാര്‍ ഷാ ഖാസിമിയെ കോടതി വെറുതെവിട്ടു. ഖാസിമിക്കെതിരേ തെളിവില്ലെന്നും വിചാരണയ്ക്കു പോലും വകുപ്പില്ലാത്ത കേസാണിതെന്നും വ്യക്തമാക്കി ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അദ്ദേഹത്തെ വെറുതെവിട്ടത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഫ്, അബ്ദുര്‍റഹ്മാന്‍, സഫര്‍ മഹ്മൂദ് എന്നിവരെ വിചാരണയ്ക്കു വിധേയമാക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥശര്‍മ ഉത്തരവിട്ടു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് കേസ്.
2015 ഡിസംബറില്‍ ആസിഫിനെ(41) പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ തുടക്കം. ഡല്‍ഹിയിലെ സീലാംപൂരില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആസിഫ് പിടിയിലായത്. അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ അല്‍ഖാഇദയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ആളാണ് ആസിഫെന്നാണ് പൊലിസിന്റെ ഭാഷ്യം. ഇദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് ഖാസിമി അടക്കമുള്ള മറ്റു പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രധാന റിക്രൂട്ടര്‍ ആണ് ഖാസിമിയെന്നായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സ്‌പെഷല്‍ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഖാസിമിയുടെ തീവ്രവാദബന്ധം സംബന്ധിച്ച് ദേശീയമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നു. ഖാസിമിയുടെ അറസ്റ്റിനെതിരേ കര്‍ണാടകയിലുടനീളം സുന്നി ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹുദാ മുസ്‌ലിം, അഹ്‌ലേ ഹദീസ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
ഖാസിമിയെ വെറുതെവിട്ടതോടെ ഡെല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലിന്റെ ഒരു വ്യാജകഥകൂടി പൊളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. ബംഗളൂരുവില്‍ അല്‍ഖാഇദാ യോഗം സംഘടിപ്പിച്ചെന്നായിരുന്നു ഖാസിമിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍, ഖാസിമി സഹായിച്ചുവെന്ന് പൊലിസ് പറയുന്ന അല്‍ഖാഇദാ പ്രവര്‍ത്തകന്‍ 2015 മുതല്‍ ജയിലിലാണ്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് പൊലിസ് ആരോപിക്കുന്നുണ്ടെങ്കിലും അവ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. അല്‍ഖാഇദയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ ഖാസിമി പ്രഭാഷണം നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ രണ്ടാമത്തെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും എം.എസ് ഖാന്‍ പറഞ്ഞു. ബംഗളൂരിലെ ശിവാജി നഗര്‍ സ്വദേശിയായ ഖാസിമി, ഉത്തര്‍പ്രദേശിലെ ദയൂബന്തില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  11 minutes ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  27 minutes ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  an hour ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  8 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  8 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  9 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  9 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  9 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  9 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  10 hours ago