HOME
DETAILS

എത്ര ക്രൂരമാണ് ഈ ലോകം, വീണാ ജോര്‍ജിനൊപ്പം സെല്‍ഫിയെടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്

  
Web Desk
February 27, 2026 | 8:38 AM

nurse-clarification-selfie-with-veena-george-controversy

കണ്ണൂര്‍: കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒപ്പം സെല്‍ഫിയെടുത്തത് വിവാദമായതോടെ വിശദീകരണവുമായി ആശുപത്രിയിലെ നഴ്‌സ് രംഗത്ത്.  സെല്‍ഫി എടുത്തത് മന്ത്രിയുടെ മാനസിക വിഷമം മാറ്റാനെന്നാണ് നഴ്‌സ് സ്മിത പിസി വിശദീകരിച്ചു. സെല്‍ഫിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി നഴ്‌സ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് നഴ്‌സ് വിശദകീരണ കുറിപ്പിട്ടത്.

നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റര്‍ ഢലലിമ ഏലീൃഴല വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ങഞക സ്‌കാന്‍ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം. രാത്രിയില്‍ മിനിസ്റ്റര്‍ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂര്‍. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റര്‍ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങള്‍ നിര്‍ബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഞങ്ങള്‍ ശരൗ വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന, ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട്. മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മിനിസ്റ്റര്‍ അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മിനിസ്റ്റര്‍ക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങള്‍ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്, മന്ത്രി രമിിൗഹമ ഇട്ടിട്ടുണ്ട്. ഭക്ഷണസമയം റശരെീിിലര േചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതുകൊണ്ട് കൈത്തണ്ടയുടെ ഹീംലൃ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക.

 

 

A nurse has issued a clarification after facing criticism for taking a selfie with Kerala Health Minister Veena George. The incident sparked debate on social media, with some questioning the appropriateness of the photo in the given circumstances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതികൾക്ക് നേരെ മൂന്നാംമുറ; എസ്.ഐ അടക്കം നാല് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിൽ

Kerala
  •  2 hours ago
No Image

ദുബൈയിലെ പാർക്കിംഗ് നിരക്കുകൾ വർദ്ധിച്ചേക്കും; പരിഷ്കാരത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവ

uae
  •  2 hours ago
No Image

 'തുറന്ന യുദ്ധം' പ്രഖ്യാപിച്ച് പാകിസ്താന്‍; കാബൂളിന് നേരെ ബോംബാക്രമണം; തിരിച്ചടിച്ച് അഫ്ഗാനിസ്താന്‍  

International
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം

Kerala
  •  3 hours ago
No Image

'അനാഥത്വത്തിന്റെ നോവില്‍ പാവകളുമേന്തി ഞങ്ങളും ഇവിടെയുണ്ട്, ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാതെ...നിങ്ങള്‍ കുഞ്ഞിക്കുരങ്ങിനായി വേദനിക്കുന്നു...ഞങ്ങളെ മറക്കുന്നു'- ഗസ്സയിലെ  കുരുന്നുകള്‍ പറയുന്നു

International
  •  3 hours ago
No Image

ആഗോള വിപണിയിലെ അനിശ്ചിതത്വം; യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

uae
  •  4 hours ago
No Image

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

Kerala
  •  4 hours ago
No Image

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

National
  •  4 hours ago
No Image

'രഹസ്യ ഓപറേഷനില്‍' ചേര്‍ന്നാല്‍ വിചാരണ ഒഴിവാക്കിത്തരാം; വാഗ്ദാനവുമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമീപിച്ചെന്ന് ഐ.എസ്. കേസ് പ്രതി; എന്‍.ഐ.എയോട് വിശദീകരണം തേടി കോടതി

National
  •  4 hours ago
No Image

'പ്രസംഗങ്ങളിൽ വിഘടനവാദ പ്രവണത'; ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹതി ഹൈക്കോടതിയുടെ നോട്ടീസ്

National
  •  5 hours ago