HOME
DETAILS

ചര്‍ച്ച അലസി; എന്‍.സി.പി പിളര്‍പ്പിലേക്ക്

  
backup
January 12, 2021 | 4:06 AM

dxvgfdzxgdrzf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിന്റെ പേരില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പി പിളര്‍പ്പിലേക്കു തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പാലാ എം.എല്‍.എ മാണി സി. കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
രാവിലെ നിയമസഭാമന്ദിരത്തില്‍ വച്ച് മുഖ്യമന്ത്രി അനുനയ നീക്കവുമായി ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ചു പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മാത്രമായി പിന്നീട് യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ ഇന്നലെ ഈ യോഗത്തില്‍ ആവര്‍ത്തിച്ചു.
നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേതുപോലെ നാലു സീറ്റ് എന്നതില്‍ ഉറച്ചുനില്‍ക്കാനോ പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാനോ സാധിക്കില്ലെന്നും ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. താന്‍ ഇടതുമുന്നണി വിടാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഇതോടെ എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കുമെന്നറിയുന്നു.
അതിനിടെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ മുന്നണിക്കു കഴിയില്ല. പാലായ്ക്കു പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ. മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ല. പാലാ സീറ്റില്‍ ജോസ് അവകാശമുന്നയിച്ചപ്പോള്‍ സി.പി.എം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണമാണുള്ളത്? എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും സിതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഇന്ത്യക്കാർ മരിച്ചു; എല്ലാവരും ഹൈദരാബാദ് സ്വദേശികൾ

Saudi-arabia
  •  11 days ago
No Image

എസ്‌ഐആർ ജോലി ഭാരം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു; സൂപ്പർവൈസർക്കെതിരെ ആത്മഹത്യ കുറിപ്പ്

National
  •  11 days ago
No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  11 days ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  11 days ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  11 days ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  11 days ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  11 days ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  11 days ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  11 days ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  12 days ago