HOME
DETAILS

ചര്‍ച്ച അലസി; എന്‍.സി.പി പിളര്‍പ്പിലേക്ക്

  
backup
January 12, 2021 | 4:06 AM

dxvgfdzxgdrzf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിന്റെ പേരില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പി പിളര്‍പ്പിലേക്കു തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പാലാ എം.എല്‍.എ മാണി സി. കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
രാവിലെ നിയമസഭാമന്ദിരത്തില്‍ വച്ച് മുഖ്യമന്ത്രി അനുനയ നീക്കവുമായി ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ചു പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മാത്രമായി പിന്നീട് യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ ഇന്നലെ ഈ യോഗത്തില്‍ ആവര്‍ത്തിച്ചു.
നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേതുപോലെ നാലു സീറ്റ് എന്നതില്‍ ഉറച്ചുനില്‍ക്കാനോ പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാനോ സാധിക്കില്ലെന്നും ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. താന്‍ ഇടതുമുന്നണി വിടാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഇതോടെ എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കുമെന്നറിയുന്നു.
അതിനിടെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ മുന്നണിക്കു കഴിയില്ല. പാലായ്ക്കു പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ. മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ല. പാലാ സീറ്റില്‍ ജോസ് അവകാശമുന്നയിച്ചപ്പോള്‍ സി.പി.എം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണമാണുള്ളത്? എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും സിതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ' ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധത്തിൽ കമ്മിഷന് എന്തിനീ പിടിവാശി'; രൂക്ഷവിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു

National
  •  a month ago
No Image

ജിദ്ദയിൽ ഉച്ചകോടി ചേർന്ന് ജിസിസി; ഇറാൻ യുദ്ധവും പ്രാദേശിക സുരക്ഷയും ചർച്ച

Saudi-arabia
  •  a month ago
No Image

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂർ നിർണായകം: എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  a month ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ ഡിജിറ്റൽ യുദ്ധം പ്രഖ്യാപിച്ച് ദുബൈ പൊലിസ്; 110 വെബ്‌സൈറ്റുകൾ പൂട്ടി, നിരവധി പേർ അറസ്റ്റിൽ

uae
  •  a month ago
No Image

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  a month ago
No Image

ഒപെക്ക് വിടാനുള്ള യുഎഇയുടെ തീരുമാനം രാഷ്ട്രീയമല്ല, നയാധിഷ്ഠിതം; വിശദീകരണവുമായി ഊർജ്ജ വകുപ്പ് മന്ത്രി

uae
  •  a month ago
No Image

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  a month ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  a month ago