HOME
DETAILS

ചര്‍ച്ച അലസി; എന്‍.സി.പി പിളര്‍പ്പിലേക്ക്

  
backup
January 12, 2021 | 4:06 AM

dxvgfdzxgdrzf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിന്റെ പേരില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പി പിളര്‍പ്പിലേക്കു തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പാലാ എം.എല്‍.എ മാണി സി. കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
രാവിലെ നിയമസഭാമന്ദിരത്തില്‍ വച്ച് മുഖ്യമന്ത്രി അനുനയ നീക്കവുമായി ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ചു പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മാത്രമായി പിന്നീട് യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ ഇന്നലെ ഈ യോഗത്തില്‍ ആവര്‍ത്തിച്ചു.
നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേതുപോലെ നാലു സീറ്റ് എന്നതില്‍ ഉറച്ചുനില്‍ക്കാനോ പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാനോ സാധിക്കില്ലെന്നും ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. താന്‍ ഇടതുമുന്നണി വിടാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഇതോടെ എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കുമെന്നറിയുന്നു.
അതിനിടെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ മുന്നണിക്കു കഴിയില്ല. പാലായ്ക്കു പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ. മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ല. പാലാ സീറ്റില്‍ ജോസ് അവകാശമുന്നയിച്ചപ്പോള്‍ സി.പി.എം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണമാണുള്ളത്? എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും സിതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  2 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  2 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  2 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  2 days ago