HOME
DETAILS

കര്‍ഷക സമരത്തിന് ശക്തി പകരാന്‍ പ്രതിപക്ഷം; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കും

  
backup
January 28, 2021 | 9:33 AM

16-opposition-parties-to-boycott-presidents-address-to-parliament-2021

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാവാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ പാസാക്കിയ മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി, ഡി.എം.കെ, ടി.എം.സി, എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, സി.പി.എം, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ യാതൊരു വിധ ചര്‍ച്ചയും നടത്താതെയാണ് നിയമം പാസാക്കിയതെന്നും പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി സ്‌ക്രൂട്ടിനി കമ്മിറ്റിക്ക് പോലും വിടാതെയാണ് നിയമം പാസാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും ആശ്രയിക്കുന്ന കാര്‍ഷിക മേഖല, കോടിക്കണക്കിനു കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതമാര്‍ഗമാണ്. അവകാശത്തിനും നീതിക്കും വേണ്ടി രണ്ടു മാസത്തിലേറെയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ലക്ഷക്കണക്കിനു കര്‍ഷകരാണു സമരം ചെയ്യുന്നത്. 155 പേര്‍ക്കു ജീവന്‍ നഷ്ടമായി. എന്നിട്ടും കേന്ദ്രം അനങ്ങാതെ ഇരിക്കുകയാണ്. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചും ലാത്തിച്ചാര്‍ജു നടത്തിയും ജനാധിപത്യവിരുദ്ധ രീതിയിലാണു കര്‍ഷകരെ സര്‍ക്കാര്‍ നേരിടുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡിനിടെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയതിനും ചെങ്കോട്ടയില്‍ ഇരച്ചുകയറി രണ്ടിടത്ത് സിഖ് പതാകകള്‍ ഉയര്‍ത്തിയതിനും ഇരുനൂറിലധികം കര്‍ഷകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളായ ദര്‍ശന്‍പാല്‍, ബല്‍ബീര്‍ സിങ് രജേവാള്‍, രാകേഷ് ടികായത്, ഇവര്‍ക്കു പിന്തുണയുമായി രംഗത്തുള്ള മേധ പട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങി 37 പേര്‍ക്കെതിരെ 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  10 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  10 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  10 days ago
No Image

മാസപ്പിറവി ദൃശ്യമായില്ല: ​ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച; ഒമാനിൽ തീരുമാനം നാളെ

uae
  •  10 days ago
No Image

വടകരയിൽ എം.കെ ഭാസ്കരൻ, കൂത്തുപറമ്പിൽ പി.കെ പ്രവീൺ; ആർജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

മാസപ്പിറവി ദൃശ്യമായില്ല; സഊദിയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Saudi-arabia
  •  10 days ago
No Image

'അവൾ ഒരു മാലാഖയായിരുന്നു'; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ യുവതിയുടെ ഓർമ്മയിൽ യുഎഇ

uae
  •  10 days ago
No Image

സിംഗപ്പൂർ എയർലൈൻസിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

International
  •  10 days ago
No Image

നാളെ മാസപ്പിറവി കാണുമോ? സാധ്യത കുറവെന്ന് വിദഗ്ദര്‍; ഒന്നിലധികം കാരണങ്ങള്‍

Kerala
  •  10 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പുതുക്കിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു

uae
  •  10 days ago