HOME
DETAILS

2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ

  
backup
March 03, 2022 | 6:33 AM

2000-%e0%b4%aa%e0%b5%87%e0%b5%bc-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%95


കീവ്
റഷ്യൻ അധിനിവേശസേനയുടെ ആക്രമണത്തിൽ ഉക്രൈനിൽ സാധാരണക്കാരായ 2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ അറിയിച്ചു.
ആക്രമണത്തിൽ ആശുപത്രികളും വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർന്നു. റഷ്യയുടെ പാരഷൂട്ട് സൈനികർ കീവിലെത്തിയതോടെ ഇരുസേനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. 30 ലക്ഷം ജനങ്ങളുള്ള കീവിലെ ആളുകൾ ബോംബാക്രമണം ഭയന്ന് രാത്രിയിൽ കീവിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനിൽ കഴിയുകയാണ്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിർമിച്ചതാണിത്. മരിയോപോളിൽ വൻ ആളപായമുണ്ടായതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ നഗരം വിടുന്നത് റഷ്യൻ സേന തടഞ്ഞിരിക്കുകയാണെന്ന് മേയർ അറിയിച്ചു. റഷ്യൻ സേന തലസ്ഥാനമായ കീവിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മേയർ അറിയിച്ചു. കീവിലും ഖാർകീവിലും റഷ്യൻ ബോംബാക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിനിടെ റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് ഉക്രൈൻ ആവശ്യപ്പെട്ടു. പുടിൻ യുദ്ധക്കുറ്റം നടത്തിയതായി ബ്രിട്ടൻ ആരോപിച്ചു.
ഉക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ബോംബാക്രമണം നിർത്തിവച്ചാലേ ചർച്ചയ്ക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അടുത്തത് മൾഡോവയാണെന്നു പറഞ്ഞ് ബെലറൂസ് പ്രസിഡന്റ് രംഗത്തെത്തിയത് അധിനിവേശം ഉക്രൈനു പുറത്തേക്കു നീളുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  12 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  12 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  13 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  13 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  13 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  13 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  13 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  14 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  14 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  14 hours ago